Saturday, June 28, 2014

താറാവീഹ് 20 റകഅത്ത്‌ തെളിവുകളോടെ

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ദ റമളാന്‍ മാസത്തിലെ വളെരെ ശ്രേഷ്ടമായ നിസ്കാരമാണ് തറാവീഹ് , അത് 20 റകഅത്തായി മുസ്ലിം ലോകം ഒരു അഭിപ്രായ വ്യത്യാസത്തിനും ഇടം നല്‍കാതെ നിര്‍വ്വഹിച്ചു പോരുന്നു, എന്നാല്‍ ഈയടുത്ത്‌ സമുദായത്തില്‍ തലപൊക്കിയ ബിദഈ കക്ഷികള്‍ ഇസ്ലാമിന്റെ എല്ലാ ആരാധനാ കര്‍മ്മങ്ങളെ വികലമാക്കിയവര്‍, തറാവീഹ് നിസ്കാരത്തിലും കൈ കടത്തി, 20 റകഅത്തിനെ 8 ആക്കി ഇപ്പോള്‍ 8-ല്‍ നിന്ന് പൂജ്യത്തിലേക്കും…. അള്ളാഹു അവരുടെ ശര്റില്‍ നിന്ന് നമ്മെ എല്ലാവരെയും കാത്തു കൊള്ളട്ടെ (ആമീന്‍ )
---------------------------------------------------------------

(1) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)

(2) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” (മുസ്വന്നഫു ഇബ്നു അബീശൈബ 2/392) ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ) ‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു. അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ്വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖ്വി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

(3) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/260)

(4) സാഇബി(റ)ല്‍നിന്ന് നിവേദനം:” ‘ഉമര്‍(റ)വിന്റെ കാലത്ത് ഞങ്ങള്‍ ഇരുപത് റക്’അതും വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (ബൈഹഖ്വി(റ)യുടെ മ’അ്രിഫതുസ്സുനന്‍ 4/72) ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ഖുലാസ്വയില്‍ പ്രസ്താവിച്ചതായി മിര്‍ഖ്വാത് 2/175ലും ഇമാം സുബ്കി(റ) ശര്‍ഹുല്‍ മിന്‍ഹാജില്‍ പ്രസ്താവിച്ചതായി ഫതാവാ സുയൂഥ്വി 1/350ലും ഇബ്നുല്‍ ഇറാഖ്വി ശറഹുത്തഖ്വ്രീബില്‍ പ്രസ്താവിച്ചതായി തഅ്ലീഖ്വു ആസാരിസ്സുനന്‍ 2/54ലും രേഖപ്പെടുത്തിയിട്ടുണ്ട്.

(5) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. ‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത”(സുനനുല്‍ ബൈഹഖ്വി 2/496). ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

(6) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(മുസ്വന്നഫു അബ്ദിര്‍റസ്സാഖ് 4/261).

(7) സാഇബി(റ)ല്‍നിന്ന് നിവേദനം: “സാഇബ്(റ) പറയുന്നു. ‘ഉമര്‍(റ)വിന്റെ കാലത്ത് ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്” ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) നിവേദനം ചെയ്തതായി ‘ഉംദതുല്‍ ഖ്വാരി 11/127).

(8) ഉബയ്യ്(റ)വില്‍ നിന്ന് നിവേദനം: “ഉമര്‍(റ) ഉബയ്യി(റ)നോട് ഇപ്രകാരം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ പകല്‍ നോമ്പനുഷ്ഠിക്കുന്നു. അവര്‍ വേണ്ടത്ര ഖ്വിറാഅത് അറിയുന്നവരല്ല. അതുകൊണ്ട് നിങ്ങള്‍ റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുക. ഇതു കേട്ടപ്പോള്‍ ഉബയ്യ്(റ) പറഞ്ഞു: ഓ അമീറുല്‍ മുഅ്മിനീന്‍, നടപ്പില്ലാത്തതാണല്ലോ ഇത്. ‘ഉമര്‍(റ) ഇപ്രകാരം പ്രതിവചിച്ചു. അതെനിക്കറിയാം. എങ്കിലും നല്ല കാര്യമാണത്. അപ്പോള്‍ ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അത് നിസ്കരിച്ചു (അബൂ ജ’അ്ഫര്‍(റ) നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/284).

(9) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ) പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)
“സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു ‘അബ്ദില്‍ബര്‍റ്(റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127, ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)

(10) മുഹമ്മദുബ്നു ക’അ്ബി(റ)ല്‍ നിന്ന് നിവേദനം: “അവര്‍ പറഞ്ഞു: ‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍ പേജ് 91) മുഹമ്മദുബ്നു ക’അ്ബ്(റ) യോഗ്യനും പണ്ഢിതനും മദീനക്കാരനായ താബി’ഇയ്യുമാണെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 2/203ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

(11) യസീദുബ്നു റൌമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40 സുനനുല്‍ ബൈഹ ഖ്വി 2/496, ഖ്വിയാമുല്ലൈല്‍, പേജ് 91). യസീദു ബ്നു റൌമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍ 4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു.
ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)

(12) ‘അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

(13) അബുല്‍ ഹസനാഇ(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിക്കാന്‍ ഒരാളോട് ആജ്ഞാപിച്ചു.”(മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഈ ഹദീസ് ഇമാം ബൈഹഖ്വി(റ) സുനന്‍ 2/497ലും നിവേദനം ചെയ്തിട്ടുണ്ട്.

(14) അ’അ്മശ്(റ) വഴി സൈദുബ്നു വഹബി(റ)ല്‍നിന്ന് നിവേദനം: ” ‘അബ്ദുല്ലാഹിബ്നു മസ്’ഊദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അ’അ്മശ്(റ) പറയുന്നു: “ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതുമായിരുന്നു നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍, പേജ് 91)

(15) ‘അബ്ദുല്ലാഹിബ്നു ഖ്വൈസി(റ)ല്‍ നിന്ന് നിവേദനം: “ശുതൈര്‍(റ) ജനങ്ങള്‍ക്ക് ഇമാമായി റമള്വാനില്‍ ഇരുപത് റക്’അതും വിത്റും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്. വിത്റ് മൂന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് സുനനുല്‍ കുബ്റ 2/492, ഖ്വിയാമുല്ലൈല്‍ പേജ് 91 എന്നീ ഗ്രന്ഥങ്ങളില്‍ കാണാം.

(16) നാഫി’അ്(റ)വില്‍ നിന്ന് നിവേദനം: “ഇബ്നു അബീ മുലൈക(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393) ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍ 2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ് 2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

(17) അബൂ ഇസ്ഹാഖ്വി(റ)ല്‍ നിന്ന് നിവേദനം: “ഹാരിസ്(റ) റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393)

(18) അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു. (ഖ്വിയാമുല്ലൈല്‍, പേജ് 91) ഈ ഹദീസ് ഇബ്നു അബീ ശൈബ(റ) മുസ്വന്നഫ് 2/393ലും ചെയ്തിട്ടുണ്ട്. ഇബ്നു അബീശൈബ (റ)യുടെ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.
ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഢിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

(19) അബൂ ഖസ്വീബി(റ)ല്‍ നിന്ന് നിവേദനം: “സുവൈദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളിലായി ഇരുപത് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.”(സുനനുല്‍ ബൈഹഖ്വി 2/492). സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

(20) റബീ’ഇ(റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393) അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നുമഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.

(21) സ’ഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം ‘അലിയ്യുബ്നു റബീ’അത്(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അത് (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

(22) ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

(23) വരിഖ്വാഇ(റ)ല്‍നിന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. ഇരുപത് രാത്രികളില്‍ ആറ് തര്‍വീഹത് വീതം നിസ്കരിക്കും. അവസാനത്തെ പത്തില്‍ ഏഴ് തര്‍വീഹതുകളാണ് നിസ്കരിക്കാറുള്ളത്.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394) ഇപ്രകാരം മുഹമ്മദുബ്നു നസ്റ്(റ) ഖ്വിയാമുല്ലൈല്‍ പേജ് 92ലും നിവേദനം ചെയ്തിട്ടുണ്ട്.

(24) ഹബീബുബ്നു അബീ അംറ്(റ)യില്‍ നിന്ന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) റമള്വാനില്‍ ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. എല്ലാ ഈരണ്ടു റക്’അതുകള്‍ക്കുമിടയില്‍ സലാം വീട്ടും. ഓരോ തര്‍വീഹതുകളും നാല് റക്’അതുകള്‍ വീതമായിരുന്നു.” (ഖ്വിയാമുല്ലൈല്‍, പേജ് 92)

(25) ‘ഇംറാനി(റ)ല്‍നിന്ന് നിവേദനം: “അഞ്ച് തര്‍വീഹതുകളാണ് ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. അവസാനത്തെ പത്താകുമ്പോള്‍ ഒരു തര്‍വീഹത് അവര്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു” (ഖ്വിയാമുല്ലൈല്‍, പേജ് 92).

(26) ദക്വാന്‍(റ)വില്‍ നിന്ന് നിവേദനം: “സൂറാറതു ബ്നു ‘ഔഫ്(റ) റമള്വാനില്‍ തന്റെ ഗോത്രത്തിന് ഇമാമായി ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. അവസാനത്തെ പത്താകുമ്പോള്‍ ഏഴ് തര്‍വീഹതുകള്‍ നിസ്കരിക്കും” (ഖ്വിയാമുല്ലൈല്‍, പേജ് 92).

(27) ‘അംറുബ്നു മുഹാജിറി(റ)ല്‍ നിന്ന് നിവേദനം: “ഖലീഫാ ‘ഉമറുബ്നു ‘അബ്ദില്‍ ‘അസീസ്(റ)വി ന്റെ സാന്നിധ്യത്തില്‍ റമള്വാനില്‍ ജനങ്ങള്‍ പതിനഞ്ച് പ്രാവശ്യമുള്ള തസ്ലീമതു (സലാംവീട്ടല്‍)കളിലായി നിസ്കരിക്കാറുണ്ടായിരുന്നു” (ഖിയാമുല്ലൈല്‍, പേജ് 92). അഞ്ചില്‍ കൂടുതലായി പറഞ്ഞ എല്ലാ തര്‍വീഹതുകളും വിത്റില്‍ പെട്ടതാണെന്ന് ഫത്ഹുല്‍ബാരി 4/220ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

(28) സ’അ്ഫറാനി(റ)ല്‍ നിന്ന് നിവേദനം: “ഇമാം ശാഫി’ഈ(റ) പറയുന്നു. ഇരുപത് റക്’അതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇപ്രകാരമാണ് മക്കയില്‍ നിസ്കരിച്ചു പോരുന്നതും’ (ഖ്വിയാമുല്ലൈല്‍ പേജ് 92).

(29) ദാവൂദി(റ)ല്‍ നിന്ന് നിവേദനം:” ‘അബ്ദുറഹ്മാനു ബ്നു ഹുര്‍മുസ്(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. റമള്വാന്‍ മാസത്തില്‍ (നിസ്കാരത്തില്‍) ജനങ്ങള്‍ കാഫിറുകളെ ശപിക്കുന്നതായിട്ടല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എട്ട് റക്’അതുകളില്‍ അല്‍ബഖ്വറ സൂറ:യായിരുന്നു ഖ്വിറാഅത് അറിയുന്നവര്‍ ഓതിയിരുന്നത്. ശേഷമുള്ള പന്ത്രണ്ട് റക്’അതുകളില്‍ പ്രവേശിച്ചാല്‍ നിസ്കാരം ലഘൂകരിച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെടും” (മുസ്വന്നഫു അബ്ദിറസാഖ് 4/262).

(30) ഇമാം തിര്‍മുദി(റ) പറയുന്നു: “ബഹുഭൂരിപക്ഷം പണ്ഢിതന്മാരും ‘ഉമര്‍(റ), ‘അലി(റ) തുടങ്ങിയ സ്വഹാബിമാരില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഇരുപത് റക്അതിന്റെ അഭിപ്രായക്കാരാണ്. സൌരി(റ), ഇബ്നുല്‍ മുബാറക്(റ), ശാഫി’ഈ(റ) തുടങ്ങിയവരുടെ പക്ഷവും ഇതുതന്നെ. ഇമാം ശാഫി’ഈ(റ) ഇപ്രകാരം പറഞ്ഞിട്ടുമുണ്ട്; നമ്മുടെ രാജ്യമായ മക്കയില്‍ ഇരുപത് റക്’അത് നിസ്കരിച്ചു പോരുന്നതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്” (ജാമി’ഉത്തുര്‍മുദി 1/99).
ഇമാം തിര്‍മുദി(റ) പറഞ്ഞ ബഹുഭൂരിപക്ഷത്തിനെതിരിലുള്ളവര്‍ ഇമാം മാലിക്(റ)വും അനുയായികളുമാണ്. അവര്‍ പറയുന്നത് തറാവീഹ് മുപ്പത്തിയാറ് റക്’അതുകളാണെന്നാണ്. പക്ഷേ, അടിസ്ഥാനപരമായി ഇരുപത് റക്’അതാണെന്ന് അവരും സമ്മതിക്കുന്നു. അഞ്ച് തര്‍വീഹതുകളുടെ നാലു ഇടവേളകളില്‍ ഓരോരുത്തരും സ്വന്തമായി നന്നാല് റക്’അതുകള്‍ നിസ്കരിക്കുന്ന സമ്പ്രദായം പണ്ടുകാലം മുതലേ മദീനയിലുണ്ടായിരുന്നു. ജമാ’അതായി നിസ്കരിക്കുന്ന ഇരുപതുകള്‍ക്കിടയില്‍ ഒറ്റക്ക് നിസ്കരിക്കുന്ന പതിനാറും കൂട്ടിയാണ് മുപ്പത്തിയാറ് എന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി തറാവീഹ് ഇരുപത് റക്അതാണെന്നതില്‍ രണ്ടു പക്ഷമില്ല. ഈ വസ്തുത ഇര്‍ശാദുസ്സാരി 3/426, ഫതാവസ്സുയൂഥ്വി 1/260, വലിയ്യുല്‍ ഇറാഖ്വി(റ)യുടെ ത്വര്‍ഹുത്തസ്രീബ് 3/97, സുംഹൂദി(റ)യുടെ വഫാഉല്‍വഫ 1/85 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്കമാകും.

ഹിജ്റ 911-ല്‍ വഫാത്തായ സുംഹൂദി(റ)യുടെ വാക്കുകള്‍ കാണുക:”ഇപ്പറഞ്ഞ എണ്ണം കൊണ്ടു ള്ള നിസ്കാരം ഇന്നേവരെ നിലനിന്നു പോരുന്നു. പക്ഷേ, ഇരുപത് റക്’അത് ‘ഇശാഅ് നിസ്കാരാനന്തരവും പതിനാറ് റക്അതുകള്‍ രാത്രിയുടെ അവസാന സമയത്തുമാണ് അവര്‍ നിസ്കരിച്ചിരുന്നത്.” (വഫാഉല്‍ വഫ 1/85)
ഹനഫീ പണ്ഢിതനായ ഇമാം സറഖ്സി(റ) എഴുതുന്നു: “ഇമാം മാലികി(റ)ന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നവര്‍ ഇമാം അബൂഹനീഫ(റ) പറയുന്നത് പോലെയാണ് ചെയ്യേണ്ടത്. നബിചര്യ പോലെ ഇരുപത് റക്’അത് (ജമാഅതായി) നിസ്കരിക്കുകയും ബാക്കിയുള്ളവ സ്വന്തമായി നിസ്കരിക്കുകയും ചെയ്യണം.” (മബ്സ്വൂത് 2/144). ഇമാം നവവി(റ) പറയുന്നു: “ഈ പറഞ്ഞ എണ്ണം തന്നെ മദീനക്കാരല്ലാത്തവര്‍ക്ക് നിസ്കരിച്ചു കൂടെന്നാണ് നമ്മുടെ അസ്വ്ഹാബ് പ്രസ്താവിച്ചിട്ടുള്ളത്.” (റൌള 1/335)

(31) തറാവീഹ് ഇരുപത് റക്’അതുകളാണെന്നതിന് പണ്ഢിത ലോകത്തിന്റെ ഇജ്മാ’അ് ഉള്ളതായി എല്ലാ മദ്ഹബ് ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു. ഹനഫീ ഗ്രന്ഥങ്ങളായ മറാഖ്വില്‍ ഫലാഹ് പേജ് 82, മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, റദ്ദുല്‍ മുഹ്താര്‍ 1/445, ശര്‍ഹുല്‍ കന്‍സ്1/119, മാലികി ഗ്രന്ഥങ്ങളായ അല്‍ മുസയ്യറുല്‍ ജലീല്‍ 1/258, അദ്ദുര്‍റുസ്സമീന്‍ പേജ് 198, ശാഫി’ഈ ഗ്രന്ഥങ്ങളായ ഫത്ഹുല്‍ ജവാദ് പേജ് 163, തുഹ്ഫ 2/241, നിഹായ, മുഗ്നി, അല്‍ മന്‍ഹജുല്‍ ഖ്വവീം 2/427, ഇംദാദ് 1/103, ഇര്‍ശാദുസ്സാരി 3/426, കിഫായതുല്‍ അഖ്യാര്‍ 1/88, ദലീലുല്‍ ഫാലിഹീന്‍ 2/670, ഖ്വല്‍യൂബി 1/217, ശര്‍ഖ്വാവി 1/310, ബുശ്റല്‍ കരീം 1/103, ഹമ്പലീ ഗ്രന്ഥങ്ങളായ മുഗ്നി 1/834 ഹാശിയതുല്‍ മുഗ്നി 2/167 തുടങ്ങിയവ ഉദാഹരണങ്ങളാണ്.

(32) ഇബ്നു തൈമിയ്യ എഴുതുന്നു: “ഖ്വിയാമു റമള്വാനില്‍ ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റുമാണ് ഉബയ്യുബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇപ്രകാരം നിസ്കരിക്കുന്നതാണ് നബിചര്യയെന്ന് ഭൂരിപക്ഷം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നു. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം നിസ്കരിച്ചപ്പോള്‍ ആരുടെ ഭാഗത്തുനിന്നും യാതൊരു എതിര്‍പ്പുമുണ്ടായിട്ടില്ലെന്നതാണ് ഇതിനു കാരണം.” (ഇബ്നുതൈമിയ്യയുടെ മജ്മൂ’ഉല്‍ ഫതാവ 23/112)

(33) ഇബ്നു ഖയ്യിം പറയുന്നു: “ഉബയ്യു ബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചത് നമുക്ക് രേഖയാണ്.” (‘ഔനുല്‍ ബാരി 4/373)

(34) പുത്തന്‍ വാദികളുടെ നേതാവ് ഇബ്നു ‘അബ്ദില്‍ വഹാബ് പറയുന്നു: “ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ‘ഉമര്‍(റ) തറാവീഹിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അത് നിസ്കരിച്ചുവെന്നതാണ് നമ്മുടെ രേഖ” (മുഖ്തസ്വറുല്‍ ഇന്‍സ്വാഫ് 1/106)

(35) ശിയാക്കള്‍ പോലും തറാവീഹ് ഇരുപത് റക്’അതാണെന്ന് സമ്മതിക്കുന്നു. വഖ്വ്തിന്റെ കാര്യത്തിലാണ് ഭിന്നതയുള്ളത്. അവരുടെ കിതാബുശ്ശരീ’അ 1/65ല്‍ പറയുന്നു: “റമള്വാനിന്റെ എല്ലാ രാത്രികളിലും ഇരുപത് റക്’താണ് നിസ്കരിക്കേണ്ടത്. മഗ്രിബിന്റെ ശേഷം എട്ടും ‘ഇശാഇന്റെ ശേഷം പന്ത്രണ്ടുമായിരിക്കണമെന്നതാണ് പ്രബലം.” ഇത്രയും വ്യക്തമായ രേഖകളുടെ പിന്‍ബലം ഇരുപതിനുള്ളത് കൊണ്ടു തന്നെ നബി(സ്വ) ഇരുപത് റക്’അത് തറാവീഹ് നിസ്കരിച്ചിരുന്നുവെന്ന ഹദീസ് ശക്തിയാര്‍ജ്ജിക്കുന്നത് കൊണ്ട് അതിന്റെ നിവേദക പരമ്പരയിലെ ദൌര്‍ബല്യം പരിഹരിക്കപ്പെടുമെന്നും അതു കൊണ്ടു തന്നെ പ്രസ്തുത ഹദീസ് രേഖയായി അവലംബിക്കാമെന്നും മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, ഫത്ഹുല്‍ മുല്‍ഹിം 2/319, അത്ത’അ്ലീഖ്വുസ്സ്വബീഹ് 2/105 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ അടിസ്ഥാനത്തിലാകാം ഇമാം റാഫി’ഈ (റ) തന്റെ ശര്‍ഹുല്‍ കബീര്‍ 4/264ല്‍ പ്രസ്തുത ഹദീസ് രേഖയായി അവലംബിച്ചത്. ശൈഖ് അബ്ദുല്‍ ഹഖ്വ് അദ്ദഹ്ലവി(റ) തന്റെ ലമ’ആതില്‍ പറയുന്നത് കാണുക. “ഇബ്നു ‘അബ്ബാസ് (റ) വിന്റെ ഹദീസില്‍ വന്നത് പ്രകാരം നബി(സ്വ) ഇരുപത് റക്’അത് നിസ്കരിച്ചതായി സ്വഹാബത്തിന്റെ അരികില്‍ സ്ഥിരപ്പെട്ടിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അതു കൊണ്ട് തന്നെയാണ് ‘ഉമര്‍(റ) അപ്രകാരം തെരഞ്ഞെടുത്തത്.” ശൈഖ് മുഹമ്മദ് ഇദ്രീസിന്റെ ത’അ് ലീഖ് 2/105ല്‍ ഇതുദ്ധരിച്ചിട്ടുണ്ട്.

. {التَّرَاوِيحُ، عِشْرُونَ رَكْعَةً بِعَشْرِ تَسْلِيمَاتٍ. قُلْتُ: فَلَوْ صَلَّى أَرْبَعًا بِتَسْلِيمَةٍ، لَمْ يَصِحَّ. ذَكَرُهُ الْقَاضِي حُسَيْنٌ فِي (الْفَتَاوَى) لِأَنَّهُ خِلَافُ الْمَشْرُوعِ. وَيَنْوِي التَّرَاوِيحَ، أَوْ قِيَامَ رَمَضَانَ. وَلَا يَصِحُّ بِنِيَّةٍ مُطْلَقَةٍ، بَلْ يَنْوِي رَكْعَتَيْنِ مِنَ التَّرَاوِيحِ فِي كُلِّ تَسْلِيمَةٍ. وَاللَّهُ أَعْلَمُ. قَالَ الشَّافِعِيُّ رَحِمَهُ اللَّهُ: وَرَأَيْتُ أَهْلَ الْمَدِينَةِ يَقُومُونَ بِتِسْعٍ وَثَلَاثِينَ، مِنْهَا ثَلَاثٌ لِلْوَتْرِ}*******************************روضة الطالبين وعمدة المفتين لالنووي – 1/ 90 (ഷാഫി മദ്ഹബിന്റെ ആധികാരിക ശബ്ദം; നവവി ഇമാം അര്‍ത്ഥ ശങ്കക്ക് ഇടയില്ലാതെ ഇരുപത് സ്ഥാപിക്കുന്നു)

.{ وأما الكلام في كمها، فنقول إنها مقدرة العشرين ركعة عندنا والشافعي رحمه الله، وعند مالك رحمة الله عليه أنه مقدرة بست وثلاثين ركعة اتباعاً لعمر وعلي رضي الله عنهما}************************/(المحيط البرهاني في الفقه النعماني فقه الإمام أبي حنيفة رضي الله عنه- 1/456)(ഇരുപതില്‍ കുറഞ്ഞ തറാവിഹു ഇല്ലെന്നു ഹനഫീ മദ്ഹബ് ...)

. {والتراويح فِي رَمَضَان وَهِي عشرُون رَكْعَة بعد صَلَاة الْعشَاء يسلم من كل رَكْعَتَيْنِ غير الشفع وَالْوتر} - الخلاصة الفقهية على مذهب السادة المالكية - 1/133(തരാവീഹു ഇരുപതെന്നു മാലികീ മദ്ഹബ് )

.وَقَال الْحَنَابِلَةُ: لاَ يَنْقُصُ مِنَ الْعِشْرِينَ رَكْعَةً، وَلاَ بَأْسَ بِالزِّيَادَةِ عَلَيْهَا نَصًّا، قَال عَبْدُ اللَّهِ بْنُ أَحْمَدَ: رَأَيْتُ أَبِي يُصَلِّي فِي رَمَضَانَ مَا لاَ أُحْصِي، وَكَانَ عَبْدُ الرَّحْمَنِ بْنِ الأْسْوَدُ يَقُومُ بِأَرْبَعِينَ رَكْعَةً وَيُوتِرُ بَعْدَهَا بِسَبْعٍ ******************************مطالب أولي النهى 1 / 563، كشاف القناع 1 / 425(ഇരുപതിൽ കുറയരുത് കൂടുന്നതില്‍ തെറ്റില്ല - ഹംബലി മദ്ഹബ് )

. {{ومناقشة كلام الناس في الزيادة على العشرين ركعة وأنها سنة أهل المدينة، ثم قال وهو محل الشاهد :"ولما ولى والدي رحمه الله إمامة المسجد النبوي أحيا سنتهم القديمة في ذلك مع مراعاة ما عليه الأكثر فكان يصلي التراويح أول الليل بعشرين ركعة على المعتاد. ثم يقوم آخر الليل في المسجد بست عشرة ركعة فيختم في الجماعة في شهر رمضان ختمتين واستمر على ذلك عمل أهل المدينة بعده فهم عليه إلى الآن". اهـ. راجع طرح التثريب ج1ص98. (ابن باز) وقوله: "فكان يصلي التراويح أول الليل بعشرين ركعة على المعتاد"يدل أيضاً على أنها كانت قبله عشرين ركعة وهو العدد المعتاد عندهم من قبله}}*****************************************مجلة الجامعة الإسلامية بالمدينة النبوية / لفضيلة نائب رئيس الجامعة الإسلامية الشيخ عبد العزيز بن باز- 347/3( സൗദി മുഫ്തി കൂടി ആയിരുന്ന പണ്ഡിതന്‍ ഷെയ്ഖ് ഇബ്നു ബാസ് മദീനയുടെ ചരിത്രം കൂടി വിവരിച്ചു അന്നുമുതല്‍ ഇന്നുവരെ ഇരുപതില്‍ കുറഞ്ഞ തരാവീഹു ഇല്ലെന്നു സമര്തിക്കുന്നു! - പിന്നെ എട്രവേനമെങ്കിലും നിസ്കരിക്കാം എന്നാ പക്ഷക്കാരനാണ് ഇബ്ന്‍ ബാസ്.... അതിനു അദ്ദേഹം തെളിവ് പറയാറ് ( മസന മസന.... ) എന്ന ഹദീസാണ് )....

. {فَإِنَّهُ قَدْ ثَبَتَ أَنَّ أُبَيَّ بْنَ كَعْبٍ كَانَ يَقُومُ بِالنَّاسِ عِشْرِينَ رَكْعَةً فِي قِيَامِ رَمَضَانَ، وَيُوتِرُ بِثَلَاثٍ. فَرَأَى كَثِيرٌ مِنْ الْعُلَمَاءِ أَنَّ ذَلِكَ هُوَ السُّنَّةُ؛ لِأَنَّهُ أَقَامَهُ بَيْنَ الْمُهَاجِرِينَ َالْأَنْصَارِ، وَلَمْ يُنْكِرْهُ مُنْكِرٌ}***********************الفتاوى الكبرى

Tuesday, June 17, 2014

യതീമായ സമുദായത്തെ കടിച്ചുകീറുന്നത് കണ്ടില്ലേ? 

ലോകത്തിലെ മറ്റൊരു മുസ്ലിം സമൂഹത്തിലും കാണാത്ത വിധം ഇത്രയധികം യതീംഖാനകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നതിന്‍റെ ചരിത്രപശ്ചാത്തലം ആരെങ്കിലും എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ. സമുദായത്തിലെ അനാഥകളെയും അഗതികളെയും സംരക്ഷിക്കേണ്ടത് ബാധ്യതയാണെന്നും അതിനു ഇതുപോലെ ഫലപ്രദമായൊരു മാര്‍ഗം വേറെയില്ലെന്നും ചിന്തിച്ചു മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണോ മഹല്ലു കമ്മിറ്റികളും മതസാമൂഹിക സംഘടനകളും അ നാഥാലയങ്ങള്‍ കെട്ടിപ്പൊക്കാന്‍ ആവേശം കാണിക്കുന്നത്. അതല്ല, ഒരു നല്ല മഹല്ല് ആവണമെങ്കില്‍ മദ്രസയും പള്ളിയും കഴിഞ്ഞാല്‍ വേണ്ടത് യതീംഖാനയാണ് എന്ന നിഷ്ക്കളങ്കമായ ചിന്തയുടെ ഉല്‍പന്നമാണോ ഇന്നീ കാണുന്ന ധര്‍മസ്ഥാപനങ്ങളെല്ലാം. അതുമല്ല, ചിലരെങ്കിലും യതീംഖാനകളെ നാട്ടിന്‍റെ സ്റ്റാറ്റസ് സിംബലും വരുമാനമാര്‍ഗവുമായി കാണുന്നുണ്ടോ? യതീമുകള്‍ക്ക് പഞ്ഞം നേരിടുന്ന നമ്മുടെ കാലഘട്ടത്തില്‍ ചില സ്ഥാപനങ്ങളെങ്കിലും അടച്ചുപൂട്ടാനോ ആവശ്യമുള്ളിടത്തേക്ക് പറിച്ചുനടുവാനോ സമയമായിട്ടില്ലേ. ദശകങ്ങള്‍ക്കു മുന്പ് തുടങ്ങി വച്ച ജീവകാരുണ്യദൗത്യം മാറിയ രാഷ്ട്രീയ സാമൂഹികസാഹചര്യത്തില്‍ അല്ലലേതുമില്ലാതെ മുന്നോട്ടു കൊ ണ്ടു പോകുവാന്‍ കഴിയുമെന്നത് മിഥ്യാധാരണയാണെന്ന് ഇപ്പോഴെങ്കിലും ബോധ്യമായോ?

ഇമ്മട്ടിലുള്ള പര്യാലോചനകള്‍ അനിവാര്യമാക്കുന്ന കൊടും വിവാദമാണ് കേരളക്കരയില്‍ ഇപ്പോള്‍ ആഞ്ഞുവീശുന്നത്. വിവാദത്തിന് വഴിമരുന്നിട്ട സംഭവത്തെ, വൈകാരികമായല്ലാതെ, വസ്തുനിഷ്ഠമായി നമുക്കൊന്ന് പരിശോധിച്ചുനോക്കാം

മേയ് 24 ശനിയാഴ്ച 2.10. പാറ്റ്ന എറണാകുളം എക്സ്പ്രസ് പാലക്കാട് ജംഗ്ഷനില്‍ കു തിച്ചെത്തുന്നു. വണ്ടി നിര്‍ത്തേണ്ട താമസം ഏതോ ഭാഷ സംസാരിക്കുന്ന കുറെ കുട്ടികള്‍ ചാടിയിറങ്ങുന്നു. സ്റ്റേഷന്‍ ബഹളമയം. റെ യില്‍വേ അധികൃതര്‍ ഒരു നിമിഷം സ്തബ്ധരായി. എവിടെന്നാണ് ഈ കുട്ടികള്‍ ഒഴുകിയെത്തിയത്? എവിടെക്കാണ് യാത്ര? റെയില്‍വേ സുരക്ഷാ പോലിസ് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് കിട്ടിയ പ്രാഥമിക വിവരങ്ങള്‍ ഇതാണ് 466 കുട്ടികളാണ് ഒലവക്കോട് സ്റ്റേഷനില്‍ വന്നി റങ്ങിയത്. ജാര്‍ക്കണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് വരുന്നത്. കോഴിക്കോട് മുക്കം യതീംഖാനയാണ് ലക്ഷ്യം. ഇവരില്‍ 182പേര്‍ ഓര്‍ഫനേജിലെ അന്തേവാസികളാണ്. വേനലവധി കഴിഞ്ഞ് മടക്കയാത്ര തിരിച്ചവര്‍. ഇവരുടെ കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡ് തെളി വായുണ്ട്. 265പേര്‍ പുതുതായി ചേരാന്‍ വരു ന്നവരായതു കൊണ്ട് ഒരു രേഖയും കൈവശമില്ല. മൂന്നു കന്പാര്‍ട്ടുമെന്‍റുകളില്‍ രണ്ടുദിവസം ഞെങ്ങി ഞെരുങ്ങി യാത്ര ചെയ്താണ് ഇവര്‍ കേരളത്തിലെത്തിയിരിക്കുന്നത്. അധ്യാപകരും ബന്ധുക്കളുമടക്കം 43മുതിര്‍ന്നവര്‍ ഒപ്പമുണ്ട്. ഇവരില്‍ പത്തു പേര്‍ സ്ത്രീകളാണ്. ദിവസങ്ങള്‍ക്ക് മുന്പ് ഗോഹാട്ടി എക്സ്പ്രസില്‍ അസമില്‍നിന്നുള്ള 124കുട്ടികള്‍ ഇതുപോലെ പാലക്കാട് വന്നിറങ്ങിയിരുന്നുവത്രെ.

കേരളത്തിലെ യതീംഖാനകളെയും അറബിക് കോളജുകളെയും കുറിച്ച് മനസ്സിലാക്കിയവരില്‍ കൗതുകമോ വിസ്മയമോ ജനിപ്പിക്കാത്ത വിവരങ്ങളാണിവ. കാരണം, കേരളത്തിലെ പ്രധാനപ്പെട്ട പല അനാഥാലയങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി കുട്ടികള്‍ അന്തേവാസികളായി വര്‍ഷങ്ങളായി കഴിയുന്നുണ്ട്. ഇത് ഒരു രഹസ്യ ഏ ര്‍പ്പാടല്ല. ഈ കുട്ടികളില്‍നിന്നുള്ള മിടുക്കന്മാര്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവങ്ങളില്‍ പാട്ട് പാടിയും കഥ പറഞ്ഞും സമ്മാനം നേടുന്പോള്‍ മാധ്യമങ്ങള്‍ അളവറ്റ ആവേശത്തോടെ അവരുടെ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. കേരളത്തിലെ പ്ര ശസ്തമായ പല അറബിക് കോളജുകളിലും അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കേരളം അന്യസംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍ക്ക് അഭയകേന്ദ്രമായി മാറുന്ന പ്രവണത കണ്ടുതുടങ്ങിയത് സമീപകാലത്താണ്. സച്ചാ ര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തുറന്നു കാട്ടിയ ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ സാമൂഹികാവസ്ഥ കണ്ട് ഞെട്ടിയ കേരളത്തിലെ സന്നദ്ധസംഘടനകള്‍ ക്ഷുത്തടക്കാന്‍ വകയോ അന്തിയുറങ്ങാന്‍ കൂരയോ ഇല്ലാത്ത പാവങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ വിശാലമനസ്കത കാട്ടിയത് കുറെ കുഞ്ഞുങ്ങള്‍ക്ക് മൂന്നു നേരവും പശി യടക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. അതുകൊണ്ടുതന്നെ കഴിഞ്ഞ ആറേഴുവര്‍ഷമായി അസം, ബംഗാള്‍, ബീഹാര്‍, ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യതീംഖാനകളിലേക്കും മദ്രസകളിലേക്കും അനാഥകളുടെയും അഗതികളുടെയും ഒഴുക്കാണ്. ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ കേരളം എന്ന സ്വര്‍ഗത്തിലേക്ക് വണ്ടി കയറുന്നതും സുഭിക്ഷം ഭക്ഷിച്ച് ശരീരപുഷ്ടിയോടെ നല്ല വസ്ത്രങ്ങളണിഞ്ഞ് തിരിച്ചു വരുന്നതും മറ്റുള്ള പാവങ്ങള്‍ക്കും പാഠമായതാണ് ഇത്രയധികം കുട്ടികള്‍ ഒരുമിച്ച് വരുന്നതിന് പ്രചോദനമായത് കാണാം. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്‍െറ വാര്‍ഷിക സമ്മേളനത്തില്‍ അന്യസംസ്ഥാനത്തുനിന്നുള്ള വദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകസമ്മളനം പന്തല്‍ കെട്ടി നടത്തിയത് ശാഹിദ് കൗതുകത്തോ ടെ നോക്കിക്കണ്ടതാണ്. മനുഷ്യന്‍ പടുത്തുയര്‍ത്തിയ ദേശാതിരുകളുടെ ഭിത്തികള്‍ ഭേദിച്ച്, മനുഷ്യത്വം പരത്തുന്നതില്‍ സമുദായനേതൃത്വം കാണിക്കുന്ന ഔല്‍സുക്യം വലിയൊരു തിരിച്ചറിവിന്‍െറ ലക്ഷണമായാണ് അന്നു തോന്നിയത്. ഗള്‍ഫ് പണത്തിന്‍െറ ഒഴുക്ക് കേരളത്തിന്‍െറ സാമൂഹികവും സാന്പത്തികവുമായ അവസ്ഥ മെച്ചപ്പെടുത്തിയപ്പോള്‍ മക്കളെ അനാഥാലയത്തിലാക്കേണ്ട ഗതികേടില്‍ നിന്ന് ഭൂരിഭാഗം പാവങ്ങളും രക്ഷപ്പെട്ടു എന്നു തന്നെ പറയാം. അതോടെ, അന്തേവാസികളുടെ എണ്ണം ഗണ്യമായി കുറയുന്ന പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ചേര്‍ത്തു നഷ്ടം നികത്താനുള്ള പ്രവണത കൂടി വന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. കണ്ണൂര്‍ ജില്ലയിലെ പല യതീംഖാനകളിലും കുടകിലെ നിരവധി കുട്ടികള്‍ അന്തേവാസികളായുണ്ട്. ഇതൊന്നും തന്നെ തെറ്റായ കാര്യമല്ല. എന്നല്ല, പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട ദിശാമാറ്റവുമാണ്.

വിഷയത്തെ ഈ നിലയില്‍ സമീപിക്കണമെങ്കില്‍ രാഷ്ട്രീയനേതാവായാലും മാധ്യമങ്ങളായാലും മന്ത്രിയായാലും പോലിസ് ഉദ്യോ ഗസ്ഥരായാലും വസ്തുതകളെ വസ്തുതകളായി കാണാനും നിഷ്പക്ഷമായും നീതിപൂര്‍വകമായും വിലയിരുത്താനുമുള്ള ആര്‍ജവവും സത്യസന്ധതയും കൈമുതലായി വേണം. അങ്ങേയറ്റത്തെ മുന്‍വിധിയോടെ ഒരു സമൂഹത്തെയും അവരുടെ രചനാത്മക സംരംഭങ്ങളെയും നോക്കിക്കാണുന്ന ഒരു വ്യവസ്ഥിതിയില്‍ ഇത്തരം ഘട്ടങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്‍െറ സാന്പിള്‍ വെടിക്കെട്ടാണ് നാമിപ്പോള്‍ കണ്ടത്. മുക്കം യതീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് ഏതോ ഗൂ ഢാലോചനയുടെ ഭാഗമാണെന്നും മനുഷ്യക്കടത്തായി കണ്ട് ഇന്ത്യന്‍ ശിക്ഷാനിയമം 370 (5) വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ ആക്രോശിച്ചപ്പോഴേക്കും നമ്മുടെ ചാനലുകളും ആഭ്യന്തര മന്ത്രി യും ഐ.പി.എസ് പട്ടംകെട്ടിയവരും ഒത്തൊ രുമിച്ച് ഒരു കോറസായി പാടിയത് മനഃസാക്ഷി യുള്ളവരെ ഞെട്ടിച്ചിരിക്കയാണ്. ലൈംഗിക പീഡനത്തിനോ അവയവങ്ങള്‍ അപഹരിക്കുന്നതിനോ തട്ടിക്കൊണ്ടുപോകുന്ന കുറ്റം 370 (5) വകുപ്പ് ചുമത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുത്തു എന്നു മാത്രമല്ല, സംഭവം മറയാക്കി കേരളത്തിലെ മുസ്ലിം അനാഥാലയങ്ങളെ ഒന്നങ്കടം അപകീര്‍ത്തിപ്പെടുത്താനും അവയുടെ കര്‍മമണ്ഡലത്തെ തന്നെ തള്ളിപ്പറയാനും രാഷ്ട്രീയഭരണ നേതൃത്വവും മാധ്യമങ്ങളും ഒറ്റക്കെട്ടായി നീങ്ങു ന്ന ഞെട്ടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. യതീംഖാനകള്‍ അനാശാസ്യകേന്ദ്രങ്ങളാണെന്നും കുട്ടികളെ മതം മാറ്റാനും ഭീകരവാദത്തിനായി റിക്രൂട്ട് ചെയ്യാനുമാണ് അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നുവരെ നിസ്സങ്കോചം പറയാന്‍ ചിലരെങ്കിലും മുന്നോട്ടു വന്നു എന്നത് ആരിലാണ് നടുക്കമുളവാക്കാത്തത്. വളരെ ആസൂത്രിതമായി അരങ്ങേറിയ കുപ്രചാരണത്തിനെതിരെ മുസ്ലിം നേതൃത്വം ഇറങ്ങിയപ്പോഴാണ് മുസ്ലിംലീഗ് വാ തുറക്കുന്നത്. ജൂണ്‍ രണ്ടിനു കോഴിക്കോട് ചേര്‍ന്ന ലീഗ് നേതൃയോഗം സംഭവം മനുഷ്യക്കടത്തല്ലെന്നും ഐ.പി.സി 370 (5) പ്രകാരം കേസെടുത്തത് റദ്ദാക്കണമെന്നും ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടുവെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരു കാര്യം അ സന്ദിഗ്ധമായി പറഞ്ഞു നിയമം നിയമത്തിന്‍െറ വഴിക്കു നീങ്ങും. എഫ്.ഐ.ആര്‍ റദ്ദാക്കുന്ന പ്രശ്നമുദിക്കുന്നില്ല.

മോഡി യുഗത്തില്‍ കേരളമാകെ മാറിയിരിക്കയാണെന്ന് തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും ഭാഷയിലാണ് മനുഷ്യാവകാശ കമ്മീഷനും മന്ത്രിയും പോലീസും മാധ്യമങ്ങളുമെല്ലാം സംസാരിക്കുന്നത്. യതീംഖാനകളെക്കുറിച്ചുള്ള കടുത്ത മുന്‍വിധിയാണ് എല്ലാവരുടെയും വാക്കുകളില്‍ മുഴച്ചുനില്‍ക്കുന്നത്. ഈലാഹീ പ്രീതി കാംക്ഷിച്ചു വളരെ സാന്പത്തികക്ലേശങ്ങള്‍ സഹിച്ച് നടത്തിപ്പോരുന്ന അനാഥാലയങ്ങള്‍, പാവപ്പെട്ടവന്‍റെ മക്കള്‍ക്ക് തുണയായും തണലായും വര്‍ത്തിക്കുന്നു എന്നു മാത്രമല്ല, സമൂഹത്തിന്‍െറ പുറന്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട് അക്രമികളും ഗുണ്ടകളുമായി മാറിയേക്കാവുന്ന ഒരു തലമുറയെ വിദ്യയും ഭക്ഷണവും നല്‍കി നല്ല പൗരന്മാരാക്കി മാറ്റിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്. എന്നാല്‍, തീവ്രവലതു പക്ഷ സംഘടനകള്‍ക്ക് യതീംഖാനകളോടുള്ള വിരോധത്തിനു ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്്. കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്ലാം അനാഥാലയം സ്ഥാപിക്കപ്പെടുന്നത് 1921ലെ മലബാര്‍ കലാപാനന്തരമാണ്. കലാപത്തില്‍ ജീവന്‍ നല്‍കേണ്ടി വന്നവരുടെ മക്കളുടെ ഹൃദയഭേദകമായ കഥ വിവരിച്ചു കൊണ്ടുള്ള ഒരു കത്ത് ദി ഹിന്ദു പത്രത്തില്‍ വായിച്ച് ഉത്തരേന്ത്യയിലെ പ്രമാണിമാരായ കസൂരി സഹോദരങ്ങള്‍ നല്‍ കിയ തുകകൊണ്ടാണ് സ്ഥാപനത്തിന് അസ്ഥിവാരമിടുന്നത്. യത്തീംഖാനകള്‍ പോയകാലത്ത് നിറവേറ്റിയ സാമൂഹിക ദൗത്യം മറച്ചുവെച്ചാണ് നമ്മുടെ രാഷ്ട്രീയനായകര്‍ നന്ദികേടിന്‍െറ വിഷഭാണ്ഡം തുറന്നു വിടുന്നത്. എത്രയെത്ര കുഞ്ഞുങ്ങളെ ഈ സ്ഥാപനങ്ങള്‍ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റുകയും സേവനമണ്ഡലത്തിന്‍െറ സൂര്യവെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇപ്പോള്‍ യതീംഖാനകളെ തീവ്രാദ റിക്രൂട്ടിങ് സെന്‍ററായി ചാപ്പകുത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന് അറിയില്ല. കെ പി രാമന്‍ എന്ന കീഴാളന്‍ വളര്‍ന്നുവന്ന് എം.എല്‍.എ സ്ഥാനത്തോളം എത്തിയത് യതീംഖാനയുടെ തണലിലാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരു മനുഷ്യനു കൈത്താങ്ങാവാനോ ജീവിതദുരിതത്തില്‍പ്പെട്ടവന് അഭയമാവാനോ ഭാഗ്യം ലഭിക്കാത്ത ഒരു വിഭാഗമാണ് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനും സാമൂഹിക സേവനവഴിയില്‍ കടന്പകളിടാനും ഒരുന്പെട്ടുവരുന്നതെന്നു കാണാം.

യതീംഖാനകളെക്കുറിച്ചുയര്‍ന്ന വിവാദം ഒരു പുനര്‍വിചിന്തനത്തിനു മുസ്ലിംകളെ പ്രാപ്തമാക്കിയെങ്കില്‍ എന്നാശിച്ചുപോവുകയാണ്. പ്രസവിച്ചു വീണ കുഞ്ഞുങ്ങള്‍ പോലും പീഡനങ്ങള്‍ക്ക് ഇരയാവുന്ന ഇക്കാലത്ത് യതീംഖാനാ അന്തേവാസികളെ നിരുത്തരവാദരീതിയില്‍ കൈകാര്യം ചെയ്യാനോ അവരുടെ മേല്‍നോട്ടം ഏറ്റെടുക്കാനോ നിയമം അനുവദിക്കുന്നില്ല. 1960ലെ ധര്‍മസ്ഥാപന മേല്‍നോട്ട, നിയന്ത്രണ നിയമത്തിന്‍െറ( Orphanages and Other Charitable Homes (Supervision and Control Act,1960) കീഴിലാണ് നിലവില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ജുവനൈല്‍ ജസ്റ്റീസ് ആക്ടിന്‍റെ കീഴിലേക്ക് ഈ സ്ഥാപനങ്ങളെ കൊണ്ടുവരാനും കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചന നടക്കുന്നതായാ ണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാരിന്‍െറ കടി ഞ്ഞാണ്‍ മുറുക്കുക എന്നതാവാം ലക്ഷ്യം. കര്‍ക്കശമായ ഓഡിറ്റിങ്ങും നിരന്തരമായ പോലി സ് നിരീക്ഷണവും ഈ സ്ഥാപനങ്ങളുടെ സ്വ യംഭരണം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമായേക്കാം.

യതീംഖാന നടത്തിപ്പ് ഏറ്റവും ഉത്തരവാ ദിത്തമുള്ള ബാധ്യതയാണെന്ന് മുസ്ലിംകള്‍ ആദ്യം മനസ്സിലാക്കണം. ഒന്നിനും കൊള്ളാത്തവരെ ഏല്‍പിക്കേണ്ട ജോലിയല്ല യതീംഖാനയുമായി ബന്ധപ്പെട്ടത്. കാലഘട്ടത്തെക്കുറിച്ച് നല്ല അവഗാഹമുള്ളവരെയും നിയമത്തില്‍ പിടിപാടുള്ളവരെയും മുന്നില്‍ നിര്‍ത്തി വേണം ഇനിയുള്ള കാലം ജീവകാരുണ്യ മേഖലയില്‍ ഒരടി മുന്നോട്ടു വെക്കാന്‍. അല്ലെങ്കില്‍ ഇലാഹിപ്രീതി കാംക്ഷിച്ചു നടത്തുന്ന സദ്കര്‍മം പോലും ഭീകരവാദത്തിന്‍െറയും മനുഷ്യക്കടത്തിന്‍റെയും കണക്കിലാവും വരവുവെക്കുക. നൈ ജീരിയയിലെ ബോകോഹറാമിനെയും മുക്കത്തെ മുസ്ലിംയതീംഖാനയെയും ഒരേ ബ്ര ഷ് കൊണ്ട് ചായം പൂശുന്ന മലയാളിയുടെ മഞ്ഞമനസ്സ് കൂടുതല്‍ കടുക്കുന്നതോടെ ചുകപ്പ് പോലും അപ്രത്യക്ഷമായേക്കുമെന്ന വകതിരിവിലാവണം ഓരോ കാലടിയും മുന്നോട്ടുവെക്കുന്നത്. യതീംകുട്ടികളെയും അഗതികളെയും അവരുടെ വീട്ടില്‍തന്നെ പരിചരിക്കുന്ന കാരന്തൂര്‍ മര്‍കസ് മാതൃകയിലുള്ള തകാഫുല്‍ പദ്ധതി മറ്റു മുസ്ലിം സ്ഥാപനങ്ങള്‍ക്കും പകര്‍ത്താവുന്ന നല്ലൊരു രീതിയാണെന്ന് കൂടി ബന്ധപ്പെട്ടവരെ ഉണര്‍ത്തട്ടെ.
By,ശാഹിദ്@ Risala Weekly

ഇമ്മട്ടിലുള്ള പര്യാലോചനകള്‍ അനിവാര്യമാക്കുന്ന കൊടും വിവാദമാണ് കേരളക്കരയില്‍ ഇപ്പോള്‍ ആഞ്ഞുവീശുന്നത്. വിവാദത്തിന് വഴിമരുന്നിട്ട സംഭവത്തെ, വൈകാരികമായല്ലാതെ, വസ്തുനിഷ്ഠമായി നമുക്കൊന്ന് പരിശോധിച്ചുനോക്കാം
മേയ് 24 ശനിയാഴ്ച 2.10. പാറ്റ്ന എറണാകുളം എക്സ്പ്രസ് പാലക്കാട് ജംഗ്ഷനില്‍ കു തിച്ചെത്തുന്നു. വണ്ടി നിര്‍ത്തേണ്ട താമസം ഏതോ ഭാഷ സംസാരിക്കുന്ന കുറെ കുട്ടികള്‍ ചാടിയിറങ്ങുന്നു. സ്റ്റേഷന്‍ ബഹളമയം. റെ യില്‍വേ അധികൃതര്‍ ഒരു നിമിഷം സ്തബ്ധരായി. എവിടെന്നാണ് ഈ കുട്ടികള്‍ ഒഴുകിയെത്തിയത്? എവിടെക്കാണ് യാത്ര? റെയില്‍വേ സുരക്ഷാ പോലിസ് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് കിട്ടിയ പ്രാഥമിക വിവരങ്ങള്‍ ഇതാണ് 466 കുട്ടികളാണ് ഒലവക്കോട് സ്റ്റേഷനില്‍ വന്നി റങ്ങിയത്. ജാര്‍ക്കണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് വരുന്നത്. കോഴിക്കോട് മുക്കം യതീംഖാനയാണ് ലക്ഷ്യം. ഇവരില്‍ 182പേര്‍ ഓര്‍ഫനേജിലെ അന്തേവാസികളാണ്. വേനലവധി കഴിഞ്ഞ് മടക്കയാത്ര തിരിച്ചവര്‍. ഇവരുടെ കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡ് തെളി വായുണ്ട്. 265പേര്‍ പുതുതായി ചേരാന്‍ വരു ന്നവരായതു കൊണ്ട് ഒരു രേഖയും കൈവശമില്ല. മൂന്നു കന്പാര്‍ട്ടുമെന്‍റുകളില്‍ രണ്ടുദിവസം ഞെങ്ങി ഞെരുങ്ങി യാത്ര ചെയ്താണ് ഇവര്‍ കേരളത്തിലെത്തിയിരിക്കുന്നത്. അധ്യാപകരും ബന്ധുക്കളുമടക്കം 43മുതിര്‍ന്നവര്‍ ഒപ്പമുണ്ട്. ഇവരില്‍ പത്തു പേര്‍ സ്ത്രീകളാണ്. ദിവസങ്ങള്‍ക്ക് മുന്പ് ഗോഹാട്ടി എക്സ്പ്രസില്‍ അസമില്‍നിന്നുള്ള 124കുട്ടികള്‍ ഇതുപോലെ പാലക്കാട് വന്നിറങ്ങിയിരുന്നുവത്രെ.
കേരളത്തിലെ യതീംഖാനകളെയും അറബിക് കോളജുകളെയും കുറിച്ച് മനസ്സിലാക്കിയവരില്‍ കൗതുകമോ വിസ്മയമോ ജനിപ്പിക്കാത്ത വിവരങ്ങളാണിവ. കാരണം, കേരളത്തിലെ പ്രധാനപ്പെട്ട പല അനാഥാലയങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി കുട്ടികള്‍ അന്തേവാസികളായി വര്‍ഷങ്ങളായി കഴിയുന്നുണ്ട്. ഇത് ഒരു രഹസ്യ ഏ ര്‍പ്പാടല്ല. ഈ കുട്ടികളില്‍നിന്നുള്ള മിടുക്കന്മാര്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവങ്ങളില്‍ പാട്ട് പാടിയും കഥ പറഞ്ഞും സമ്മാനം നേടുന്പോള്‍ മാധ്യമങ്ങള്‍ അളവറ്റ ആവേശത്തോടെ അവരുടെ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. കേരളത്തിലെ പ്ര ശസ്തമായ പല അറബിക് കോളജുകളിലും അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കേരളം അന്യസംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍ക്ക് അഭയകേന്ദ്രമായി മാറുന്ന പ്രവണത കണ്ടുതുടങ്ങിയത് സമീപകാലത്താണ്. സച്ചാ ര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തുറന്നു കാട്ടിയ ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ സാമൂഹികാവസ്ഥ കണ്ട് ഞെട്ടിയ കേരളത്തിലെ സന്നദ്ധസംഘടനകള്‍ ക്ഷുത്തടക്കാന്‍ വകയോ അന്തിയുറങ്ങാന്‍ കൂരയോ ഇല്ലാത്ത പാവങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ വിശാലമനസ്കത കാട്ടിയത് കുറെ കുഞ്ഞുങ്ങള്‍ക്ക് മൂന്നു നേരവും പശി യടക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. അതുകൊണ്ടുതന്നെ കഴിഞ്ഞ ആറേഴുവര്‍ഷമായി അസം, ബംഗാള്‍, ബീഹാര്‍, ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യതീംഖാനകളിലേക്കും മദ്രസകളിലേക്കും അനാഥകളുടെയും അഗതികളുടെയും ഒഴുക്കാണ്. ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ കേരളം എന്ന സ്വര്‍ഗത്തിലേക്ക് വണ്ടി കയറുന്നതും സുഭിക്ഷം ഭക്ഷിച്ച് ശരീരപുഷ്ടിയോടെ നല്ല വസ്ത്രങ്ങളണിഞ്ഞ് തിരിച്ചു വരുന്നതും മറ്റുള്ള പാവങ്ങള്‍ക്കും പാഠമായതാണ് ഇത്രയധികം കുട്ടികള്‍ ഒരുമിച്ച് വരുന്നതിന് പ്രചോദനമായത് കാണാം. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്‍െറ വാര്‍ഷിക സമ്മേളനത്തില്‍ അന്യസംസ്ഥാനത്തുനിന്നുള്ള വദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകസമ്മളനം പന്തല്‍ കെട്ടി നടത്തിയത് ശാഹിദ് കൗതുകത്തോ ടെ നോക്കിക്കണ്ടതാണ്. മനുഷ്യന്‍ പടുത്തുയര്‍ത്തിയ ദേശാതിരുകളുടെ ഭിത്തികള്‍ ഭേദിച്ച്, മനുഷ്യത്വം പരത്തുന്നതില്‍ സമുദായനേതൃത്വം കാണിക്കുന്ന ഔല്‍സുക്യം വലിയൊരു തിരിച്ചറിവിന്‍െറ ലക്ഷണമായാണ് അന്നു തോന്നിയത്. ഗള്‍ഫ് പണത്തിന്‍െറ ഒഴുക്ക് കേരളത്തിന്‍െറ സാമൂഹികവും സാന്പത്തികവുമായ അവസ്ഥ മെച്ചപ്പെടുത്തിയപ്പോള്‍ മക്കളെ അനാഥാലയത്തിലാക്കേണ്ട ഗതികേടില്‍ നിന്ന് ഭൂരിഭാഗം പാവങ്ങളും രക്ഷപ്പെട്ടു എന്നു തന്നെ പറയാം. അതോടെ, അന്തേവാസികളുടെ എണ്ണം ഗണ്യമായി കുറയുന്ന പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ചേര്‍ത്തു നഷ്ടം നികത്താനുള്ള പ്രവണത കൂടി വന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. കണ്ണൂര്‍ ജില്ലയിലെ പല യതീംഖാനകളിലും കുടകിലെ നിരവധി കുട്ടികള്‍ അന്തേവാസികളായുണ്ട്. ഇതൊന്നും തന്നെ തെറ്റായ കാര്യമല്ല. എന്നല്ല, പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട ദിശാമാറ്റവുമാണ്.
വിഷയത്തെ ഈ നിലയില്‍ സമീപിക്കണമെങ്കില്‍ രാഷ്ട്രീയനേതാവായാലും മാധ്യമങ്ങളായാലും മന്ത്രിയായാലും പോലിസ് ഉദ്യോ ഗസ്ഥരായാലും വസ്തുതകളെ വസ്തുതകളായി കാണാനും നിഷ്പക്ഷമായും നീതിപൂര്‍വകമായും വിലയിരുത്താനുമുള്ള ആര്‍ജവവും സത്യസന്ധതയും കൈമുതലായി വേണം. അങ്ങേയറ്റത്തെ മുന്‍വിധിയോടെ ഒരു സമൂഹത്തെയും അവരുടെ രചനാത്മക സംരംഭങ്ങളെയും നോക്കിക്കാണുന്ന ഒരു വ്യവസ്ഥിതിയില്‍ ഇത്തരം ഘട്ടങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്‍െറ സാന്പിള്‍ വെടിക്കെട്ടാണ് നാമിപ്പോള്‍ കണ്ടത്. മുക്കം യതീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് ഏതോ ഗൂ ഢാലോചനയുടെ ഭാഗമാണെന്നും മനുഷ്യക്കടത്തായി കണ്ട് ഇന്ത്യന്‍ ശിക്ഷാനിയമം 370 (5) വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ ആക്രോശിച്ചപ്പോഴേക്കും നമ്മുടെ ചാനലുകളും ആഭ്യന്തര മന്ത്രി യും ഐ.പി.എസ് പട്ടംകെട്ടിയവരും ഒത്തൊ രുമിച്ച് ഒരു കോറസായി പാടിയത് മനഃസാക്ഷി യുള്ളവരെ ഞെട്ടിച്ചിരിക്കയാണ്. ലൈംഗിക പീഡനത്തിനോ അവയവങ്ങള്‍ അപഹരിക്കുന്നതിനോ തട്ടിക്കൊണ്ടുപോകുന്ന കുറ്റം 370 (5) വകുപ്പ് ചുമത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുത്തു എന്നു മാത്രമല്ല, സംഭവം മറയാക്കി കേരളത്തിലെ മുസ്ലിം അനാഥാലയങ്ങളെ ഒന്നങ്കടം അപകീര്‍ത്തിപ്പെടുത്താനും അവയുടെ കര്‍മമണ്ഡലത്തെ തന്നെ തള്ളിപ്പറയാനും രാഷ്ട്രീയഭരണ നേതൃത്വവും മാധ്യമങ്ങളും ഒറ്റക്കെട്ടായി നീങ്ങു ന്ന ഞെട്ടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. യതീംഖാനകള്‍ അനാശാസ്യകേന്ദ്രങ്ങളാണെന്നും കുട്ടികളെ മതം മാറ്റാനും ഭീകരവാദത്തിനായി റിക്രൂട്ട് ചെയ്യാനുമാണ് അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നുവരെ നിസ്സങ്കോചം പറയാന്‍ ചിലരെങ്കിലും മുന്നോട്ടു വന്നു എന്നത് ആരിലാണ് നടുക്കമുളവാക്കാത്തത്. വളരെ ആസൂത്രിതമായി അരങ്ങേറിയ കുപ്രചാരണത്തിനെതിരെ മുസ്ലിം നേതൃത്വം ഇറങ്ങിയപ്പോഴാണ് മുസ്ലിംലീഗ് വാ തുറക്കുന്നത്. ജൂണ്‍ രണ്ടിനു കോഴിക്കോട് ചേര്‍ന്ന ലീഗ് നേതൃയോഗം സംഭവം മനുഷ്യക്കടത്തല്ലെന്നും ഐ.പി.സി 370 (5) പ്രകാരം കേസെടുത്തത് റദ്ദാക്കണമെന്നും ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടുവെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരു കാര്യം അ സന്ദിഗ്ധമായി പറഞ്ഞു നിയമം നിയമത്തിന്‍െറ വഴിക്കു നീങ്ങും. എഫ്.ഐ.ആര്‍ റദ്ദാക്കുന്ന പ്രശ്നമുദിക്കുന്നില്ല.
മോഡി യുഗത്തില്‍ കേരളമാകെ മാറിയിരിക്കയാണെന്ന് തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും ഭാഷയിലാണ് മനുഷ്യാവകാശ കമ്മീഷനും മന്ത്രിയും പോലീസും മാധ്യമങ്ങളുമെല്ലാം സംസാരിക്കുന്നത്. യതീംഖാനകളെക്കുറിച്ചുള്ള കടുത്ത മുന്‍വിധിയാണ് എല്ലാവരുടെയും വാക്കുകളില്‍ മുഴച്ചുനില്‍ക്കുന്നത്. ഈലാഹീ പ്രീതി കാംക്ഷിച്ചു വളരെ സാന്പത്തികക്ലേശങ്ങള്‍ സഹിച്ച് നടത്തിപ്പോരുന്ന അനാഥാലയങ്ങള്‍, പാവപ്പെട്ടവന്‍റെ മക്കള്‍ക്ക് തുണയായും തണലായും വര്‍ത്തിക്കുന്നു എന്നു മാത്രമല്ല, സമൂഹത്തിന്‍െറ പുറന്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട് അക്രമികളും ഗുണ്ടകളുമായി മാറിയേക്കാവുന്ന ഒരു തലമുറയെ വിദ്യയും ഭക്ഷണവും നല്‍കി നല്ല പൗരന്മാരാക്കി മാറ്റിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്. എന്നാല്‍, തീവ്രവലതു പക്ഷ സംഘടനകള്‍ക്ക് യതീംഖാനകളോടുള്ള വിരോധത്തിനു ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്്. കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്ലാം അനാഥാലയം സ്ഥാപിക്കപ്പെടുന്നത് 1921ലെ മലബാര്‍ കലാപാനന്തരമാണ്. കലാപത്തില്‍ ജീവന്‍ നല്‍കേണ്ടി വന്നവരുടെ മക്കളുടെ ഹൃദയഭേദകമായ കഥ വിവരിച്ചു കൊണ്ടുള്ള ഒരു കത്ത് ദി ഹിന്ദു പത്രത്തില്‍ വായിച്ച് ഉത്തരേന്ത്യയിലെ പ്രമാണിമാരായ കസൂരി സഹോദരങ്ങള്‍ നല്‍ കിയ തുകകൊണ്ടാണ് സ്ഥാപനത്തിന് അസ്ഥിവാരമിടുന്നത്. യത്തീംഖാനകള്‍ പോയകാലത്ത് നിറവേറ്റിയ സാമൂഹിക ദൗത്യം മറച്ചുവെച്ചാണ് നമ്മുടെ രാഷ്ട്രീയനായകര്‍ നന്ദികേടിന്‍െറ വിഷഭാണ്ഡം തുറന്നു വിടുന്നത്. എത്രയെത്ര കുഞ്ഞുങ്ങളെ ഈ സ്ഥാപനങ്ങള്‍ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റുകയും സേവനമണ്ഡലത്തിന്‍െറ സൂര്യവെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇപ്പോള്‍ യതീംഖാനകളെ തീവ്രാദ റിക്രൂട്ടിങ് സെന്‍ററായി ചാപ്പകുത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന് അറിയില്ല. കെ പി രാമന്‍ എന്ന കീഴാളന്‍ വളര്‍ന്നുവന്ന് എം.എല്‍.എ സ്ഥാനത്തോളം എത്തിയത് യതീംഖാനയുടെ തണലിലാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരു മനുഷ്യനു കൈത്താങ്ങാവാനോ ജീവിതദുരിതത്തില്‍പ്പെട്ടവന് അഭയമാവാനോ ഭാഗ്യം ലഭിക്കാത്ത ഒരു വിഭാഗമാണ് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനും സാമൂഹിക സേവനവഴിയില്‍ കടന്പകളിടാനും ഒരുന്പെട്ടുവരുന്നതെന്നു കാണാം.
യതീംഖാനകളെക്കുറിച്ചുയര്‍ന്ന വിവാദം ഒരു പുനര്‍വിചിന്തനത്തിനു മുസ്ലിംകളെ പ്രാപ്തമാക്കിയെങ്കില്‍ എന്നാശിച്ചുപോവുകയാണ്. പ്രസവിച്ചു വീണ കുഞ്ഞുങ്ങള്‍ പോലും പീഡനങ്ങള്‍ക്ക് ഇരയാവുന്ന ഇക്കാലത്ത് യതീംഖാനാ അന്തേവാസികളെ നിരുത്തരവാദരീതിയില്‍ കൈകാര്യം ചെയ്യാനോ അവരുടെ മേല്‍നോട്ടം ഏറ്റെടുക്കാനോ നിയമം അനുവദിക്കുന്നില്ല. 1960ലെ ധര്‍മസ്ഥാപന മേല്‍നോട്ട, നിയന്ത്രണ നിയമത്തിന്‍െറ( Orphanages and Other Charitable Homes (Supervision and Control Act,1960) കീഴിലാണ് നിലവില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ജുവനൈല്‍ ജസ്റ്റീസ് ആക്ടിന്‍റെ കീഴിലേക്ക് ഈ സ്ഥാപനങ്ങളെ കൊണ്ടുവരാനും കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചന നടക്കുന്നതായാ ണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാരിന്‍െറ കടി ഞ്ഞാണ്‍ മുറുക്കുക എന്നതാവാം ലക്ഷ്യം. കര്‍ക്കശമായ ഓഡിറ്റിങ്ങും നിരന്തരമായ പോലി സ് നിരീക്ഷണവും ഈ സ്ഥാപനങ്ങളുടെ സ്വ യംഭരണം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമായേക്കാം.
യതീംഖാന നടത്തിപ്പ് ഏറ്റവും ഉത്തരവാ ദിത്തമുള്ള ബാധ്യതയാണെന്ന് മുസ്ലിംകള്‍ ആദ്യം മനസ്സിലാക്കണം. ഒന്നിനും കൊള്ളാത്തവരെ ഏല്‍പിക്കേണ്ട ജോലിയല്ല യതീംഖാനയുമായി ബന്ധപ്പെട്ടത്. കാലഘട്ടത്തെക്കുറിച്ച് നല്ല അവഗാഹമുള്ളവരെയും നിയമത്തില്‍ പിടിപാടുള്ളവരെയും മുന്നില്‍ നിര്‍ത്തി വേണം ഇനിയുള്ള കാലം ജീവകാരുണ്യ മേഖലയില്‍ ഒരടി മുന്നോട്ടു വെക്കാന്‍. അല്ലെങ്കില്‍ ഇലാഹിപ്രീതി കാംക്ഷിച്ചു നടത്തുന്ന സദ്കര്‍മം പോലും ഭീകരവാദത്തിന്‍െറയും മനുഷ്യക്കടത്തിന്‍റെയും കണക്കിലാവും വരവുവെക്കുക. നൈ ജീരിയയിലെ ബോകോഹറാമിനെയും മുക്കത്തെ മുസ്ലിംയതീംഖാനയെയും ഒരേ ബ്ര ഷ് കൊണ്ട് ചായം പൂശുന്ന മലയാളിയുടെ മഞ്ഞമനസ്സ് കൂടുതല്‍ കടുക്കുന്നതോടെ ചുകപ്പ് പോലും അപ്രത്യക്ഷമായേക്കുമെന്ന വകതിരിവിലാവണം ഓരോ കാലടിയും മുന്നോട്ടുവെക്കുന്നത്. യതീംകുട്ടികളെയും അഗതികളെയും അവരുടെ വീട്ടില്‍തന്നെ പരിചരിക്കുന്ന കാരന്തൂര്‍ മര്‍കസ് മാതൃകയിലുള്ള തകാഫുല്‍ പദ്ധതി മറ്റു മുസ്ലിം സ്ഥാപനങ്ങള്‍ക്കും പകര്‍ത്താവുന്ന നല്ലൊരു രീതിയാണെന്ന് കൂടി ബന്ധപ്പെട്ടവരെ ഉണര്‍ത്തട്ടെ.By,ശാഹിദ്@ Risala Weekly