Wednesday, July 23, 2014

കൂടി നിന്നവരുടെ മിഴികള്‍ നിറഞ്ഞൊഴുകിയ ആ അവസാനത്തെ ബാങ്ക് വിളി...
-----------------------------

ക്രിസ്തു വര്ഷം 639ല്‍ സിറിയയില്‍ ആകാമാനം പ്ലേഗ് രോഗം പടര്‍ന്നു പന്തലിച്ചു. നിരവധി പേര്‍ രോഗ കാരണം മരണത്തിനു കീഴടങ്ങി. സങ്കടം സഹിക്കാന്‍ കഴിയാതെ ഖലീഫ ഉമര്‍[റ]സിറിയയിലേക്ക് യാത്ര തിരിച്ചു.

ആദ്യമായി സിറിയയുടെ മണ്ണിലേക്ക് വരുന്ന ഖലീഫയെ ഒരു നോക്ക് കാണാന്‍ ക്രിസ്തീയര്‍ തടിച്ചു കൂടി. അംഗ രക്ഷകരോ.. ആര്ഭാടമോ.. അഹങ്കാരമോ ഇല്ലാത്ത ആ നീതിമാനായ ഖലീഫയെ കണ്ടു അവര്‍ മൂക്കത്ത് വിരല്‍ വെച്ചു. പലരും ആ സാദാരണ വേഷത്തില്‍ വന്ന ഖലീഫയെ തിരിച്ചറിയാന്‍ പോലുമാകാതെ കുഴങ്ങി.

സിറിയയില്‍ ഒരു ബിഷപ്പിന്റെ ഭവനത്തിലായിരുന്നു ഖലീഫ താമസിച്ചത്. അവിടെ വച്ച് കീറിയ തന്റെ പുറം കുപ്പായം അദ്ദേഹം തന്നെ തുന്നിയെടുക്കുന്നത് കണ്ട ബിഷപ്പിന് അദ്ദേഹത്തോട് വളരെ അധികം ആദരവ് തോന്നി. ബിഷപ്പ് ഖലീഫക്ക്‌ ഒരു കുപ്പായം സമ്മാനിച്ചു എന്നാല്‍ ഖലീഫ അത് നന്ദിപൂര്‍വ്വം നിരസിച്ചു.

ഇസ്ലാമിലെ കറുത്ത മുത്തായ ബിലാല്‍[റ]അന്ന് സിറിയയിലാണ് താമസിച്ചിരുന്നത്. പ്രവാചകന്റെ കാലത്ത് ബാങ്ക് വിളിച്ചിരുന്ന അദ്ദേഹം നബി[സ]യുടെ വഫാത്തിനു ശേഷം ആ ചുമതല നിര്‍ത്തിയിരുന്നു. പിന്നീട് ഒരു സൈന്യത്തോടൊപ്പം അദ്ദേഹം സിറിയയിലേക്ക് പോയി. സിറിയ മുസ്ലിങ്ങള്‍ക്ക്‌ അധീനമായപ്പോള്‍ അദ്ദേഹം അവിടെ സ്ഥിര താമസമാക്കി. ജനങ്ങള്‍ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം ബാങ്ക് വിളി തുടരാന്‍ തയ്യാറായില്ല.

എന്നാല്‍ ഖലീഫ സിറിയ വിടും നേരം അവിടുത്തെ മുസ്ലിങ്ങള്‍ ഒരു നിവേദനവുമായി വന്നു. അവര്‍ക്ക് ബിലാല്‍[റ]വിന്‍റെ ബാങ്ക് വിളി കേള്‍ക്കണം. ജനങ്ങള്‍ ഒന്നിച്ചു നിന്നു ഖലീഫയോടു അഭ്യര്തിച്ചപ്പോള്‍ ബിലാല്‍[റ] ബാങ്ക് വിളിക്കാന്‍ തയ്യാറായി.

നിസ്കാരത്തിനുള്ള സമയമായി. ആ വൃദ്ധനായ മനുഷ്യന്‍ പള്ളിയുടെ മിനാരത്തിലേക്ക് കയറി. കുറച്ചു നേരത്തേക്ക് അദ്ദേഹം വാര്‍ധക്യം മറന്നു. അവിടെ കൂടി നിന്നവരുടെ കാതുകളില്‍ ശ്രുതി മധുരമായ ബാങ്ക് വിളി മുഴങ്ങി. ആ രംഗം കണ്ടു നിന്നവരുടെ കണ്ണുകള്‍ നിയന്ദ്രണം വിട്ടൊഴുകി. ഒരു നിമിഷം അവരുടെ കണ്ണുകള്‍ പ്രവാചകന്റെ കാലത്തെ മധുര സ്മരണയില്‍ നിറഞ്ഞു.

കറുകറുത്ത ബിലാല്‍[റ]വിനെ ഖലീഫ ഉമര്‍[റ]കെട്ടിപ്പിടിച്ചു. രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞു. അവിടെ കൂടി നിന്ന സ്വഹാബാക്കളുടെയും നയനങ്ങള്‍ അവരറിയാതെ നിറഞ്ഞു തുളുമ്പി.

അതായിരുന്നു ഹസ്രത്ത് ബിലാല്‍[റ]വിന്‍റെ അവസാനത്തെ ബാങ്ക് വിളി. രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ആ മഹാന്‍ ഈ ലോകം വിട്ടു പിരിഞ്ഞു.
അവരുടെ കൂടെ അല്ലാഹു നമ്മെലെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ...അമീന്‍.

പരമാവധി എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലും പകര്‍ത്താന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ...ആമീന്‍. നബി (സ) തങ്ങള്‍ പറഞ്ഞു: ‍ആരെങ്കിലുമൊരാള്‍ ഒരു നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ ആ നന്മ പ്രവര്തിച്ചവന്‍റെ അതെ പ്രതിഫലം അവനുമുണ്ട്
സക്കാത്തും സാമ്പത്തിക സമത്വവും
വിലയായി സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്നവ (വെള്ളി, സ്വര്‍ണം, കറന്‍സി)

സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നല്‍കാന്‍ ഖുര്‍ആനും സുന്നത്തും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വില പിടിപ്പുള്ള പല ലോഹങ്ങളും രത്‌നങ്ങളും ലോകത്തുണ്ട്. അവക്കൊന്നുമില്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് ഉണ്ടാകാന്‍ കാരണം, സ്വര്‍ണവും വെള്ളിയും ആഗോളതലത്തില്‍ പ്രാചീന കാലം മുതല്‍ക്കേ വിലയായി ഉപയോഗിക്കുന്ന വസ്തുക്കളായതുകൊണ്ടാണ്. ഏത് സാധനവും ഇത് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. ഇത് പണക്കാരുടെ കൈയില്‍ മാത്രം കെട്ടിക്കിടന്നാല്‍ പാവപ്പെട്ടവന്‍ പ്രയാസപ്പെടും. നിശ്ചിത വിഹിതം അവരിലേക്ക് ഒഴുകണം. അതാണ് സകാത്ത്. എന്നാല്‍ ഇന്ന് പലപ്പോഴും വെള്ളിയും സ്വര്‍ണവും നേരിട്ട് വിനിമയോപാധികളായി രംഗത്തില്ല. എങ്കിലും അവ ആസ്തിയായി സ്വീകരിച്ച് ഉപയോഗസൗകര്യത്തിനായി കറന്‍സി നോട്ടുകള്‍ ഇറക്കിയിരിക്കയാണ്. അതുപയോഗിച്ച് എന്തും നമുക്ക് വാങ്ങാന്‍ സാധിക്കും. അതിനാല്‍ കറന്‍സികള്‍ക്കും സകാത്ത് നല്‍കണം. 20 മിസ്‌കാല്‍ (85 ഗ്രാം) സ്വര്‍ണം ഒരാളുടെ അധീനതയില്‍ ഒരു വര്‍ഷം കെട്ടിക്കിടന്നാല്‍ അതിന്റെ രണ്ടര ശതമാനം സകാത്തായി വിതരണം ചെയ്യണം. സൂക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍മിച്ചതാണെങ്കില്‍, അത് പതിവില്‍ കവിഞ്ഞതല്ലെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. 200 ദിര്‍ഹം (595 ഗ്രാം) വെള്ളിയുണ്ടായാല്‍ അതും സകാത്ത് നിര്‍ബന്ധമാകാന്‍ മാത്രമുള്ള ധനമായി. ഒരു കൊല്ലം പൂര്‍ത്തിയായാല്‍ ഇതിനും രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇടക്ക് ഉടമാവകാശം നഷ്ടപ്പെടുകയോ തൂക്കം കുറയുകയോ ചെയ്താല്‍ സകാത്ത് വേണ്ട. 595 ഗ്രാം വെള്ളിയുടെ വില (ഏകദേശം 24,000 രൂപ) കൈവശം വെക്കുമ്പോഴാണ് കറന്‍സി നോട്ടിന് സകാത്ത് നിര്‍ബന്ധമാകുക. ഇന്ന് വെള്ളി, സ്വര്‍ണം എന്നിവയേക്കാള്‍ ആളുകള്‍ കൈവശം വെക്കുന്നത് കറന്‍സിയാണ്. പ്രൊവിഡന്റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം.. ഇങ്ങനെ പല തരത്തിലും ആളുകള്‍ക്ക് സമ്പാദ്യമുണ്ട്. ഇവ സകാത്ത് നല്‍കാനുള്ള തുകയായ (ഏകദേശം 24,000 രൂപ) എത്തിക്കഴിഞ്ഞാല്‍ സകാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് എടുത്ത് ഉപയോഗിച്ചുപോയില്ലെങ്കില്‍ അതിന് സകാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്റെ കുറിയിടപാടുകള്‍ ഇന്ന് നാട്ടിന്‍പുറത്ത് പോലും സര്‍വസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാല്‍ സകാത്തില്ല. സകാത്തിന്റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂര്‍ത്തിയായാല്‍ കുറിയിടപാടുകാരനും സകാത്ത് കൊടുക്കണം. കടമായി കൊടുത്ത പണത്തിനും സകാത്ത് നിര്‍ബന്ധമാണ്. വാങ്ങിയത് അടച്ചുതീര്‍ക്കാന്‍ പ്രയാസമില്ലാത്ത മുതലാളിയാണങ്കില്‍ കൊല്ലം തികഞ്ഞാല്‍ അയാള്‍ തന്നില്ലെങ്കിലും ഉടമ സകാത്ത് കൊടുക്കണം. പാവപ്പെട്ടവന്റെ കൈയിലാണ് കുടുങ്ങിപ്പോയതെങ്കില്‍ തിരിച്ചു ലഭിച്ചതിനു ശേഷം സകാത്ത് നല്‍കിയാലും മതി.
പുണ്യ ദിനരാത്രങ്ങളെ മുതലെടുക്കാം
പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് വിശ്വാസികള്‍. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം . നാഥനിലേക്കടുക്കാന്‍ ഏറെ ഫലപ്രദമാണ് സുന്നത്ത് നിസ്‌കാരങ്ങള്‍. പറ്റുമെങ്കില്‍ ദിവസത്തില്‍, അല്ലെങ്കില്‍ ആഴ്ചയില്‍, അല്ലെങ്കില്‍ മാസത്തില്‍, അല്ലെങ്കില്‍ വര്‍ഷത്തില്‍, അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍വഹിക്കണമെന്ന് പിതൃവ്യനായ അബ്ബാസി (റ)നോട് തിരുനബി ഉപദേശിച്ച നിസ്‌കാരമാണ് സവിശേഷമായ തസ്ബീഹ് നിസ്‌കാരം. ഇശാ മഗ്‌രിബിനിടയിലെ സുന്നത്ത് നിസ്‌കാരമാണ് അവ്വാബീന്‍ നിസ്‌കാരം. വിത്‌റ് പതിനൊന്ന് റക്അത്ത് വരെ നിസ്‌കരിക്കാം. രാത്രി ഉറങ്ങിയെഴുന്നേറ്റ ശേഷം ഈരണ്ട് റക്അത്തായി തഹജ്ജുദ് എത്രയും നിസ്‌കരിക്കാം. ഉച്ചക്ക് മുമ്പ് ളുഹാ നിസ്‌കാരം. യാത്രക്കൊരുങ്ങുമ്പോഴും യാത്ര കഴിഞ്ഞാലും പള്ളിയില്‍ കയറിയാലും വുളൂ എടുത്താലുമൊക്കെ സുന്നത്ത് നിസ്‌കാരങ്ങളുണ്ട്.
നോന്പിന്‍റെ അവസാന നാളുകളില്‍ പരമാവധി പള്ളികളില്‍ തങ്ങി ഇഅ്തികാഫിലും പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകാനായാല്‍ നമുക്ക് അല്ലാഹുവിനോട് അടുക്കാന്‍ പറ്റും. നരകത്തില്‍ നിന്ന് അകലാനാവും. നരകമോചനത്തിന്‍റെ ദിനങ്ങളാണ് കൊഴിഞ്ഞു തീരുന്നത്.
സ്വര്‍ഗപ്രവേശത്തിനും നരകമോചനത്തിനും നിരന്തരമായി യാചിക്കുകതന്നെ വേണം. ഭൗതികമായ തിരക്കുകള്‍ മാറ്റിവെച്ചവര്‍ക്കേ ഈ ഉള്‍വിളിയുണ്ടാവൂ. ഒരുപാടു റമളാനുകളെ സ്വീകരിക്കാനുള്ള ഭാഗ്യത്തിന്നും ഉള്ളുരുകി പ്രാര്‍ത്ഥിക്കണം.
സുന്നത്തായ കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ഒഴിവാക്കിയാല്‍ കുഴപ്പമില്ലാത്തത് എന്ന നിലയില്‍ സുന്നത്തുകളെ അവഗണിക്കാതിരിക്കുക. ചിന്തിക്കേണ്ടതുണ്ട് അല്ലാഹുവിനും റസൂലിന്നും ഇഷ്ടമുള്ള കാര്യങ്ങളാണ് സുന്നത്ത് (മുസ്തഹബ്ബ്). അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ഉറച്ച വിശ്വാസിക്കു കൂടുതല്‍ ഇഷ്ടമായിരിക്കും. ഒരാള്‍ ഫര്‍ളുകള്‍ മാത്രം ചെയ്തു പോരുന്നുവെങ്കില്‍ അയാള്‍ ദീനിന്‍റെ നിര്‍ബന്ധത്തിന്നു വഴങ്ങി ചെയ്യുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. ഈ കര്‍മങ്ങള്‍ ചെയ്യുന്നതിലൊന്നും അയാള്‍ക്കു താല്‍പര്യമില്ലായെന്നതിന്‍റെ കൂടി അടയാളമത്രെ അത്. ആരാധനകളില്‍ താല്‍പര്യവും ഉത്സുകതയുമുള്ളവര്‍ ഫര്‍ളിനു പുറമെ സുന്നത്തുകള്‍ ചെയ്തു കൊണ്ടേയിരിക്കും. അവയെല്ലാം അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന കാര്യമാണല്ലോ എന്ന ചിന്തയായിരിക്കും അത്തരമാളുകള്‍ക്കുണ്ടാവുക.
അല്ലാഹുവിനും റസൂലിന്നും വെറുപ്പുള്ള കാര്യങ്ങളത്രെ കറാഹത്ത്. അതിനാല്‍ തന്നെ അവ ഒഴിവാക്കാനായിരിക്കും വിശ്വാസി തിടുക്കപ്പെടുക. ചെയ്താല്‍ കുറ്റമില്ലല്ലോ എന്നു കരുതി ചെയ്യാന്‍ മുതിരുകയേ ഇല്ല. ഇക്കാര്യങ്ങള്‍ പരിശുദ്ധറമളാന്‍റെ ഈ അവസാന നാളുകളിലെങ്കിലും നമുക്കാലോചിക്കാം.
വിശദാംശങ്ങള്‍ ചോദിച്ചു പഠിച്ച് പുണ്യദിനരാത്രങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുക.

ലൈലത്തുല്‍ ഖദര്‍ , ഹദീസുകള്‍

23) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 34)
34) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ളിമിനെ ശകാരിക്കുന്നത് ദുര്‍മാര്‍ഗ്ഗവും അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവുമാണ്. ഉബാദത്ത്ബ്നുസ്സാമിത്ത്(റ) നിവേദനം: തിരുമേനി(സ) ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് വിവരമറിയിക്കാന്‍ വേണ്ടി രണ്ടുപേര്‍ പരസ്പരം ശണ്ഠകൂടുന്നത് അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുല്‍ ഖദ്റിനെക്കുറിച്ചുള്ള ജ്ഞാനം എന്റെ മനസ്സില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ, അത് നിങ്ങള്‍ക്ക് നന്മയായിപരിണമിച്ചേക്കാം. ലൈലത്തുല്‍ ഖദ്റിനെ, 27, 29, 25 മുതലായ രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍. (ബുഖാരി. 1. 2. 46)
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി. 3. 31. 125)
1) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ)യുടെ അനുചരന്മാരില്‍ കുറെ പേര്‍ ലൈലത്തുല്‍ ഖദ്ര്‍ റമളാനിലെ ഒടുവിലത്തെ ആഴ്ചയില്‍ വരുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ നബി(സ) അരുളി: നിങ്ങളുടെയെല്ലാം സ്വപ്നങ്ങള്‍ അവസാനത്തെ എഴുദിവസങ്ങളില്‍ ഒത്തു ചേരുന്നതായി കാണുന്നു. അതുകൊണ്ട് വല്ലവനും ലൈലത്തുല്‍ ഖദ്റിനെ അന്വേഷിക്കുന്നെങ്കില്‍ അവന്‍ റമളാനിന്റെ ഒടുവിലത്തെ ആഴ്ചയിലന്വേഷിക്കട്ടെ. (ബുഖാരി. 3. 32. 232)
2) അബൂസഈദ്(റ) പറയുന്നു: റമളാനിലെ നടുവിലത്തെ പത്തില്‍ നബി(സ) യോടൊപ്പം ഞങ്ങള്‍ ഇഅ്തികാഫ് ഇരുന്നു. റമളാന്‍ ഇരുപതിന് പ്രഭാതത്തില്‍ നബി(സ) പള്ളിയില്‍ നിന്നും പുറത്തുവന്ന് ഞങ്ങളോട് പ്രസംഗിച്ചു. ലൈലത്തുല്‍ ഖദ്ര്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. പിന്നീട് ഞാനതു മറന്നുപോയി. അവസാനത്തെ പത്തിലെ ഒറ്റയൊറ്റ ദിവസങ്ങളില്‍ നിങ്ങള്‍ ഇതിനെ അന്വേഷിക്കുക. കളിമണ്ണിലും വെള്ളത്തിലും ഞാന്‍ സുജൂദ് ചെയ്യുന്നതായും സ്വപ്നം കണ്ടു. അതിനാല്‍ എന്റെ കൂടെ ഇഅ്തികാഫ് ചെയ്യുന്നവരെല്ലാം പള്ളിയിലേക്ക് തന്നെ മടങ്ങട്ടെ. അപ്പോള്‍ ഞങ്ങള്‍ മടങ്ങി. ആകാശത്തില്‍ ഒരു മേഘപാളി പോലുമുണ്ടായിരുന്നില്ല. പെട്ടെന്ന് ആകാശത്തില്‍ കാര്‍മേഘങ്ങള്‍ വന്ന് ശക്തിയായി മഴ വര്‍ഷിക്കാന്‍ തുടങ്ങി. മഴയുടെ ശക്തിമൂലം ഈത്തപ്പന മടലുകൊണ്ടുള്ള പള്ളിയുടെ മേല്‍ത്തട്ട് ചോര്‍ന്നൊലിച്ചുകൊണ്ടിരുന്നു. ശേഷം നമസ്കാരത്തിന് ഇഖാമത്തു വിളിച്ചു. നബി(സ) കളിമണ്ണിലും വെള്ളത്തിലും സുജൂദ് ചെയ്യുന്നത് ഞാന്‍ കണ്ടു. അവിടുത്തെ തിരുനെറ്റിയില്‍ കളിമണ്ണിന്റെ അവശിഷ്ടങ്ങള്‍ ഞാന്‍ കാണുന്നതുവരെ. (ബുഖാരി. 3. 32. 235)
3) ആയിശ(റ) നിവേദനം: നബി(സ) അരുളി: റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളില്‍ നിങ്ങള്‍ ലൈലത്തൂല്‍ ഖദ്റിനെ തേടുവീന്‍. (ബുഖാരി. 3. 32. 236)
5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ റമളാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പതു അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍. (ബുഖാരി. 3. 32. 238)
6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്ര്‍ അവസാത്തെ പത്തിലാണ്. 29 ലോ അല്ലെങ്കില്‍ 7 അവശേഷിക്കുന്ന സന്ദര്‍ഭത്തിലോ മറ്റൊരു നിവേദനത്തില്‍ 24 ല്‍ അന്വേഷിക്കുക എന്ന് പ്രസ്താവിക്കുന്നു. (ബുഖാരി. 3. 32. 239)

191) ആയിശ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ലൈലത്തുല്‍ ഖദ്ര്‍ ഏതാണെന്ന് ഞാനറിയുന്നപക്ഷം അതില്‍ ഞാനെന്താണ് പറയേണ്ടത്: നബി(സ) പറഞ്ഞു: നീ പറയൂ - അല്ലാഹുവേ! നീ മാപ്പ് കൊടുക്കുന്നവനാണ്. മാപ്പ് കൊടുക്കാന്‍ നിനക്കിഷ്ടമാണ്. അതുകൊണ്ട് എനിക്ക് നീ മാപ്പു തരേണമെ!. (മുസ്ലിം)

Sunday, July 6, 2014

Story about mercy

قال الحبيب صلي الله عليه وسلم"الراحمون يرحمهم الرحمان تبارك و تعالي،ارحموا من في الارض يرحمكم من في السماء"

The traditional story tells of a sheik who lived in a desert. One dark night he was sitting at the opening of his tent, unable to sleep, overcome with unbearable sadness; his eldest son had been killed a few days earlier. Suddenly, through the night, a stranger came running by and fell at the feet of the sheikh. “O Sheikh, save me. My enemies chase me to kill me. I am exhausted and cannot run any more. All men call you good. Let me stay in your tent for one night.” The sheikh bid him enter, treating the stranger as his honoured guest. After eating and drinking, the man lay down to sleep. Very early the next day, the sheikh gently woke the stranger, handing him a bag of gold. “Friend, I hope you slept well. The food has given you some strength, but you must flee before the sun rises. My best horse is readied for you.” stranger froze. His face reflected a struggle going on in his mind. Then suddenly he fell at the feet of the sheikh. “O good and noble sheikh! You saved my life; you offer me help. But I now need to tell you – I’m the one who killed your son. I cannot go from here. You can kill me; I am ready for this.” The sheik was shocked. He sat down with his head in his hands. Finally he drew out some more gold and gave it to the man, saying, “Here is enough gold to start a new life. Take this and go. I will not kill you. You have been noble enough to confess. How can I be less noble to refuse to forgive you? The thought of revenge had been burning in my mind. Go away and take this terrible feeling of vengeance away from me. Only then will my son rest in peace. May God forgive us both – you for murdering my son and me for keeping revenge and hate in my heart.” To extend mercy is not easy. Yet without mercy, the world would be a harsher place. When we think of the grace we have received -- of all of the times that we have, mercifully, not gotten what we deserved -- we might desire to extend the same gift to others