Wednesday, March 19, 2014

സ്വന്തം കൈയ്യക്ഷരം ഫോണ്ടാക്കാം; അഞ്ച് മിനുട്ട് കൊണ്ട്

ഫോണ്ട് നിര്‍മാണം തികച്ചും ശ്രമകരമായ ജോലിയാണ്. അത്യാവശ്യം കലാവാസനയും തികഞ്ഞ ക്ഷമയും സാങ്കേതിക വൈഭവവും ഉള്ളവര്‍ക്കേ അത് സാധിക്കൂ. എന്നാല്‍ ഇതൊന്നുമില്ലാതെ നിങ്ങള്‍ക്ക് സ്വന്തമായി ഫോണ്ട് നിര്‍മിക്കാം. വെറും അഞ്ച് മിനുട്ട് കൊണ്ട്. അതും നിങ്ങളുടെ സ്വന്തം കൈയക്ഷരത്തില്‍. ഇനി ഇ മെയിലും മറ്റു ഡോക്യുമെന്റുകളുമെല്ലാം സ്വന്തം കൈയ്യക്ഷരത്തില്‍ ടൈപ്പ് ചെയ്യാന്‍ തയ്യാറെടുത്തോളൂ. 

ഇതിനായി myscriptfont.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. സൈറ്റ് തുറന്ന ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

Monday, March 17, 2014

ശൈഖ് രിഫാഈ(റ) ആലംബമില്ലാത്തവര്‍ക്കൊപ്പം
അബ്ബാസി ഖലീഫ അല്‍മുസ്തര്‍ശിദുബില്ലാഹിയുടെ ഭരണകാലത്ത് ഹിജ്റ 502/ ക്രി. 1108 റജബ് 21ന് തിങ്കളാഴ്ചയാണ് ശൈഖ് രിഫാഈ പിറക്കുന്നത്. ഇറാഖിലെ വാസിത് പ്രവിശ്യയില്‍പെട്ട ഹസന്‍ ഗ്രാമമാണ് ജന്മനാട്. ബനൂ രിഫാഈ ഗോത്രക്കാരനായതിനാല്‍ രിഫാഈ എന്നറിയപ്പെട്ടു. രിഫാഈ ഗോത്രക്കാര്‍ പാര്‍ത്തിരുന്നത് ഇറാഖിലെ ബസറക്കും വാസിത്വക്കുമിടയിലുള്ള രിഫാഈ ഗ്രാമത്തിലായിരുന്നു. ഈ ഗ്രാമത്തിനടുത്തുള്ള ബത്വാഇഹിലെ ഉമ്മുഉബൈദയിലാണ് ശൈഖ് രിഫാഈ താമസിച്ചിരുന്നത്.

പിതാവ് അബുല്‍ഹസന്‍ സുല്‍ത്വാന്‍ സയ്യിദ് അലി. മാതാവ് ഉമ്മുല്‍ഫള്ല്‍ ഫാത്വിമ അന്‍സാരിയ്യഃ. നബി(സ്വ)യുടെ പൗത്രന്‍ ഹുസൈന്‍(റ)വിലാണ് ശൈഖിന്‍റെ പിതൃപരന്പര ചെന്നെത്തുന്നത്.
ഇമാം ഹുസൈന്‍(റ)
ഇമാം സൈനുല്‍ആബിദീന്‍(റ)
ഇമാം മുഹമ്മദ് അല്‍ബാഖിര്‍(റ)
ഇമാം ജഅ്ഫര്‍ അസ്സ്വാദിഖ്(റ)
ഇമാം മൂസല്‍കാളിം(റ)
സയ്യിദ് ഇബ്റാഹീം മുര്‍തളാ(റ)
സയ്യിദ് മൂസസ്സാനി(റ)
സയ്യിദ് അഹ്മദ് അക്ബര്‍ സ്വാലിഹ്(റ)
സയ്യിദ് ഹസന്‍ രിഫാഈ(റ)
സയ്യിദ് അലി(റ)
സയ്യിദ് അഹ്മദുല്‍കബീര്‍ രിഫാഈ(റ)

ബത്വാഇഹിലെ പ്രശസ്ത പണ്ഡിതനും ശൈഖ് രിഫാഈയുടെ അമ്മാവനുമായ ശൈഖ് മന്‍സ്വൂര്‍ അലിറബ്ബാനി(റ) അതീവ സൂക്ഷ്മാലുവും പ്രാര്‍ത്ഥനക്ക് ഉടനെ ഉത്തരം കിട്ടുന്ന യോഗിയുമായിരുന്നു. ഒരിക്കലദ്ദേഹം നബി(സ)യെ സ്വപ്നത്തില്‍ കണ്ടു. അന്നേരം നബി(സ) അദ്ദേഹത്തോട് പറഞ്ഞു മന്‍സ്വൂര്‍, താങ്കളുടെ സഹോദരിക്കു നാല്‍പതു ദിവസത്തിനു ശേഷം ഒരു കുഞ്ഞുണ്ടാവും. പേര് അഹ്മദ് രിഫാഈ. ഞാന്‍ എല്ലാ നബിമാര്‍ക്കും നേതാവായതുപോലെ അഹ്മദ് എല്ലാ വലിയ്യുകളുടെയും നേതാവാണ്. കുട്ടി വലുതാവുന്പോള്‍ അലിയ്യുല്‍ വാസിത്വി(റ)വിന്‍റെ അടുത്തേല്പിക്കണം. അദ്ദേഹം കുട്ടിക്ക് ശിക്ഷണം നല്‍കിക്കൊള്ളും.
ഏഴാം വയസ്സില്‍ രിഫാഈ ഖുര്‍ആന്‍ മനഃപാഠമാക്കി. പാരായണത്തിന്‍റെ സര്‍വ്വ നിയമങ്ങളും വശമാക്കി. ശൈഖ് സ്വലാഹുദ്ദീന്‍ മുഖ്രി(റ), ശൈഖ് അബ്ദുസ്സമീഅ് അല്‍ഖുര്‍സതി(റ) എന്നീ മഹാഗുരുക്കളില്‍ നിന്നാണ് രിഫാഈ ഖുര്‍ആന്‍ പഠിച്ചത്. അതിനിടെ പിതാവ് സയ്യിദ് സുല്‍ത്വാന്‍ അലി(റ) മരണപ്പെട്ടു. കുട്ടിയുടെ സംരക്ഷണം അമ്മാവന്‍റെ നോട്ടത്തിലായി. അമ്മാവന്‍ ശൈഖ് മന്‍സ്വൂര്‍ നബി(സ)യില്‍ നിന്നു സ്വപ്നത്തിലൂടെ ലഭിച്ച കല്പനപ്രകാരം കുട്ടിയെ ശൈഖ് അലിയ്യുല്‍വാസിത്വിയുടെ ദര്‍സിലേല്‍പ്പിച്ചു. അവിടെനിന്ന് ഒട്ടേറെ അറിവുകള്‍ അഹ്മദ്രിഫാഈ സ്വായത്തമാക്കി. ശൈഖ് അബൂബക്കര്‍(റ) (ഇദ്ദേഹം മറ്റൊരു അമ്മാവനാണ്), ശൈഖ് അബ്ദുല്‍മാലിക് ഖസ്റൂതി(റ) എന്നിവരില്‍ നിന്നും രിഫാഈ ജ്ഞാനം നേടിയിട്ടുണ്ട്. അതോടൊപ്പം അമ്മാവന്‍ ശൈഖ് മന്‍സ്വൂര്‍അലിറബ്ബാനിയുടെ ശിഷ്യത്വവും രിഫാഈ സ്വീകരിച്ചിട്ടുണ്ട്.

ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടിയ അഹ്മദ്രിഫാഈ ആത്മീയ ജ്ഞാനസന്പാദനത്തില്‍ മുഴുകി. കര്‍മ്മശാസ്ത്രഗ്രന്ഥമായ തന്‍ബീഹ് വ്യാഖ്യാന സഹിതം ചെറുപ്രായത്തില്‍ തന്നെ മനഃപാഠമാക്കി. ഇരുപതാംവയസ്സില്‍ തസ്വവ്വുഫിലെ ജ്ഞാനങ്ങളെല്ലാം കരഗതമാക്കിയ ശേഷം ആത്മീയഗുരുവായി അറിയപ്പെടുന്ന ശൈഖ് അബുല്‍ഫള്ലില്‍ നിന്നു ശരീഅത്തിന്‍റെയും ത്വരീഖ്വത്തിന്‍റെയും വിജ്ഞാനങ്ങളില്‍ ഫത്വ നല്‍കാനുള്ള അനുമതി നേടി. അബുല്‍ഇല്‍മൈനി (ഇരുജ്ഞാനത്തിന്‍റെ ഉടമ) എന്ന വിശേഷണം സമകാലികപണ്ഡിതന്മാര്‍ ശൈഖ് രിഫാഈക്കു നല്‍കിയിരുന്നു. നഹ്റുദുഖ്റയിലും മറ്റുമൊക്കെയായിട്ടായിരുന്നു പഠനകാലം. ഇരുപത്തിയെട്ടാം വയസ്സില്‍ സ്വദേശമായ ഉമ്മുഉബൈദയിലേക്ക് മടങ്ങി. അമ്മാവന്‍ ശൈഖ് മന്‍സ്വൂര്‍, മാതാമഹന്‍ ശൈഖ് യഹ്യല്‍ബുഖാരി എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ മടക്കം. അതിനിടെ ശൈഖ് രിഫാഈയില്‍ നിന്ന് വിജ്ഞാനം നേടാന്‍ വിവിധ നാടുകളില്‍ നിന്ന് അനേകം പേര്‍ വന്നു തുടങ്ങി.

സഹോദരങ്ങളോട് കാണിക്കുന്ന കാരുണ്യം അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗമാണെന്ന് രിഫാഈ എപ്പോഴും പറയാറുണ്ട്. അനാഥ മക്കളെ കണ്ടെത്തി അവര്‍ക്ക് സംരക്ഷണം നല്‍കുകയും സന്പന്നരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ശൈഖിന്‍റെ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു. ദരിദ്രരുടെ കണ്ണീരൊപ്പാനും, വിഷമം അനുഭവിക്കുന്നവരെ സന്തോഷിപ്പിക്കാനും ശെയ്ഖ് മുന്പിലുണ്ടായിരുന്നു. നിരാലംബരായ വിധവകളെ കണ്ടെത്തി സഹായിക്കുക, അവശതയനുഭവിക്കുന്ന രോഗികള്‍ക്കും വൃദ്ധര്‍ക്കും ഭക്ഷണം പാകം ചെയ്തുകൊടുക്കുക… അങ്ങനെ തുടരുന്നു ശെയ്ഖിന്‍റെ സേവന മേഖല.

അവിടുന്ന് പറയാറുണ്ടായിരുന്നു ഞാന്‍ ഒന്നുമില്ലാത്തവന്‍റെ കുഞ്ഞഹ്മദ് ആകുന്നു. ഒരു അനാഥന്‍ ശൈഖ് രിഫാഈയുടെ മുന്നിലെത്തിയാല്‍ കാരുണ്യം കൊണ്ട് ആ ഹൃദയം പിടച്ചു പോകാറുണ്ടെന്നു ശിഷ്യ ഗണങ്ങള്‍ പറയുന്നുണ്ട്.. തളര്‍ന്നു കിടക്കുന്ന രോഗികളുടെ വീടുകളില്‍ ചെന്ന് അവരെ കുളിപ്പിച്ച് വൃത്തിയാക്കി, വസ്ത്രം കഴുകി ഭക്ഷണം പാകം ചെയ്ത് അവര്‍ക്കുവേണ്ടി രോഗശമനത്തിന് പ്രാര്‍ത്ഥിച്ചിട്ടാണ് ശൈഖ് തിരിച്ചു പോരാറുള്ളത്. ശൈഖിന്‍റെ സാന്ത്വനസ്പര്‍ശം ലഭിച്ച അനേകം പേര്‍ വിശ്വാസികളാവുകയുണ്ടായി.

കുഷ്ഠരോഗികള്‍ക്ക് അന്നം പാകം ചെയ്തുകൊടുക്കുകയും അവരോടൊന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പലപ്പോഴും അവരുടെ വസ്ത്രങ്ങള്‍ ശൈഖ് അലക്കിക്കൊടുക്കുമായിരുന്നു. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ ശൈഖ് രിഫാഈ അവിടെ എത്തും. പരിചരിക്കും. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ രോഗിയോടൊപ്പം താമസിക്കുകയും ചെയ്യും. കൂടെയുള്ള ശിഷ്യന്മാര്‍ക്കൊക്കെ ശൈഖ് രിഫാഈ ഭക്ഷണം ഒരുക്കുമായിരുന്നു. ക്ഷോഭിക്കാന്‍ അറിയില്ലായിരുന്നു. സഹനം ഉന്നത ശീലമായിരുന്നു.

മനുഷ്യേതര ജീവികളോടുള്ള കനിവും ശൈഖിന്‍റെയും ശിഷ്യരുടെയും ജീവിതത്തില്‍ കാണുന്നുണ്ട്. ശൈഖ് ശര്‍വാനി ഉദ്ധരിക്കുന്ന ഒരു സംഭവമിതാ കുഷ്ഠരോഗം പിടിപെട്ട ഒരു തെരുവുനായയെ ആളുകള്‍ ഓടിച്ചു കളഞ്ഞു. ഇതറിഞ്ഞ ശൈഖ് നായയെ കണ്ടെത്തി നഗരത്തിന് വെളിയില്‍ ഒരു തന്പ്കെട്ടി അതില്‍ പാര്‍പ്പിച്ചു. അതിനുവേണ്ട ഭക്ഷണവും മരുന്നും നല്‍കി. നാല്‍പതുദിവസം ആ നായയെ തീവ്രമായി പരിചരിച്ചു. അസുഖം ഭേദമായപ്പോള്‍ അതിനെ കുളിപ്പിച്ച് തെരുവിലേക്ക് തന്നെ വിട്ടയച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശൈഖ് പറഞ്ഞ മറുപടി എക്കാലത്തെയും കാരുണ്യപാഠമാണ് ഈ നായയോട് എന്തുകൊണ്ട് കരുണ കാണിച്ചില്ല എന്ന് അല്ലാഹു ചോദിക്കുമെന്ന് എനിക്ക് പേടിയുണ്ട്.

ഇമാം ശഅ്റാനിയുടെ ത്വബഖാതില്‍ മറ്റൊരു ചരിത്രമുണ്ട്. ഉണങ്ങാന്‍ വിരിച്ചിട്ട കുപ്പായക്കൈയില്‍ ഒരു പൂച്ച കിടന്നുറങ്ങുന്നു. നിസ്കാരസമയമായപ്പോള്‍ ശൈഖിന് കുപ്പായം വേണം. വേറെ കുപ്പായം ഇല്ലാത്തതിനാല്‍ പൂച്ചയെ ഉണര്‍ത്താതെ കുപ്പായക്കൈ പൂച്ചയുടെ സുഖനിദ്രക്കായി മുറിച്ചിട്ടുകൊടുത്ത് മുറിക്കയ്യന്‍ കുപ്പായമിട്ട് ശൈഖ് നിസ്കരിച്ചു. പൂച്ച എഴുന്നേറ്റു പോയ ശേഷം ആകുപ്പായക്കൈയെടുത്ത് തുന്നിച്ചേര്‍ത്തു.

ശൈഖ് മൃഗങ്ങളോട് സലാം പറഞ്ഞിരുന്നു. ഖലാഇദുല്‍ജ്വവാഹിര്‍ എന്ന ഗ്രന്ഥത്തില്‍, ശൈഖ് രിഫാഈയുടെ കറാമത്തുകളെക്കുറിച്ചു വിവരണങ്ങള്‍ ഉണ്ട്. ജന്മനാ അന്ധത ബാധിച്ചവരെ ശൈഖ് സുഖപ്പെടുത്തി. മാറാവ്യാധികള്‍ ശൈഖിന്‍റെ പ്രാര്‍ത്ഥനയാല്‍ സുഖപ്പെട്ടു.

വേദിയില്‍ ഇരുന്നുകൊണ്ടാണ് ശൈഖ് സംസാരിക്കുക. ശബ്ദം അടുത്തുള്ളവരെപ്പോലെ ദൂരെയുള്ളവരും കേള്‍ക്കുമായിരുന്നു. എത്രത്തോളമെന്നാല്‍, ഉമ്മുഉബയ്ദക്ക് ചുറ്റുമുള്ള ഗ്രാമവാസികളെല്ലാം വീടിന്‍ മുകളില്‍ കയറിയിരുന്ന് ശൈഖവര്‍കളുടെ ദര്‍സ് കേള്‍ക്കാറുണ്ടായിരുന്നു. ബധിരന്മാര്‍ക്കും അവര്‍ക്കും ശൈഖിന്‍റെ സംസാരം മനസ്സിലാകുമായിരുന്നു.

ശരീരേച്ഛകളോട് പൊരുതി അവയെ കീഴടക്കി ഉന്നതികള്‍ നേടാന്‍ ശൈഖ് തന്‍റെ ശിഷ്യരെ പരിശീലിപ്പിച്ചു. നബികുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കണമെന്ന് ഉപദേശിച്ചു. പ്രത്യക്ഷത്തില്‍ ശരീഅത്ത് പാലിക്കാത്ത ആളുകളെ പന്‍പറ്റാന്‍പാടില്ല. നബി(സ്വ) തങ്ങളെ പൂര്‍ണമായി പിന്‍പറ്റി ശരീഅത്തിന്‍റെ ആദാബുകള്‍ പരിരക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ സൂഫികള്‍. അല്ലാഹുവിന്‍റെ ഔലിയാക്കളെ നിങ്ങള്‍ അതിരറ്റ് സനേഹിക്കുക. ഇല്ലെങ്കില്‍ നാശമാണ്. മത പണ്ഡിതന്മാരെയും ആദരിക്കണം. ശരീഅത്തിന്‍റെ വിജ്ഞാനങ്ങള്‍ പകര്‍ന്നു തരുന്നത് അവരാണ്. ശരീഅത്തില്ലാതെ ത്വരീഖ്വത്തില്ല. ജ്ഞാനമില്ലാത്തവരെ അല്ലാഹു വലിയ്യാക്കുകയില്ല… ശൈഖിന്‍റെ ഉപദേശങ്ങളാണിവ.

ഇശ്ഖിന്‍റെ കെടാ വിളക്ക്.

ശയ്ഖ് രിഫാഈ(റ) യുടെ ജീവിതം മുഴുവനും നബിചര്യയുടെ നഖ ചിത്രമായിരുന്നു. നബി(സ)യോടുള്ള അതിരുകളില്ലാത്ത പ്രണയം അവിടുത്തെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും അലിഞ്ഞു ചേര്‍ന്നിരുന്നു. പുണ്യനബി(സ)യെ സന്ദര്‍ശിക്കാന്‍ മദീനയില്‍പോയ സംഭവം നബിപ്രേമികളുടെ മനതാരില്‍ കുളിര്‍് പകരുന്നതാണ്. ഇമാം ജലാലുദ്ദീന്‍ സുയൂതി(റ) ശയ്ഖ് രിഫാഈ(റ)യുടെ സഹചാരി ഇസ്സുദ്ദീന്‍ അബുല്‍ഫറജ് അല്‍ഫാറൂതിയെ ഉദ്ധരിക്കുന്നു ഇസ്സുദ്ദീന്‍(റ) പറയുന്നു ഹിജ്റ വര്‍ഷം 555ലെ ഹജ്ജ് വേളയില്‍ ഞാന്‍ ശൈഖ് രിഫാഈ(റ)യുടെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ മദീനയിലെത്തി. ശയ്ഖ് അവര്‍കള്‍ റസൂലിന്‍റെ സന്നിധിയില്‍ ചെന്ന് അസ്സലാമു അലൈക്കും യാ ജദ്ദീ.. എന്ന് അഭിവാദ്യം ചെയ്തു. അപ്പോള്‍ വ അലൈകുമുസ്സലാം യാ വലദീ എന്ന് തിരുനബിയുടെ ഖബര്‍ ശരീഫില്‍ നിന്നു മറുപടി ലഭിച്ചു! മസ്ജിദുന്നബവിയില്‍ കൂടിയ മുഴുവന്‍ പേരും അതുകേട്ട് പുളകം കൊണ്ടു. ശയ്ഖ് രിഫാഈ(റ) നമ്രശിരസ്കനായി. അവിടുന്ന് പൊട്ടിക്കരഞ്ഞു. ശേഷം സാദരം ആലപിച്ചു.

വിദൂരതയില്‍ നിന്നു ഞാന്‍ എന്‍റെ ആത്മാവിനെ അയച്ച് ഈ പരിശുദ്ധ മണ്ണിനെ ചുംബിക്കാറുണ്ട്.

ഇപ്പോള്‍ ഞാന്‍ അങ്ങയെത്തേടി നേരിട്ടു വന്നിരിക്കുകയാണ്. അങ്ങയുടെ കയ്യൊന്ന് നീട്ടി തന്നാലും.. ഞാനൊന്ന് ചുംബിച്ചോട്ടെ.

പ്രണയാതുരമായ ആ അപേക്ഷ റസൂല്‍(സ) സ്വീകരിച്ചു. ഖബ്ര്‍ശരീഫില്‍ നിന്നു സുഗന്ധ പൂരിതമായ ഒരന്തരീക്ഷത്തില്‍ വിശുദ്ധകരം പുറത്തേക്ക് നീട്ടി. ഹാജിമാര്‍ നോക്കി നില്ക്കേ ശയ്ഖ് രിഫാഈ (റ) തിരുകരത്തില്‍ ചുടുചുംബനങ്ങള്‍ അര്‍പ്പിച്ചു. ശെയ്ഖ് ഹയാത് ബിന്‍ ഖൈസ്(റ), ശയ്ഖ് അബ്ദുല്‍ഖാദിര്‍ അല്‍ജീലി തുടങ്ങിയ പണ്ഡിത കേസരികള്‍ ഈ സംഭവത്തിന് സാക്ഷികളാണ്.

ഇവരെക്കൂടാതെ ശൈഖ് അലിയ്യുബ്നു മുസാഹിര്‍, ശൈഖ് ഉഖൈലുല്‍മന്‍ബദി, ശൈഖ് അഹ്മദുല്‍കബീര്‍ സഅ്ഫറാനി, ശൈഖ് അഹ്മദ് സാഹിദ് അല്‍അന്‍സ്വാരി, ശൈഖ് ശറഫുദ്ദീന്‍ അല്‍ഹാശിമി എന്നിവരും സംഭവത്തിന് സാക്ഷികളായുണ്ട്.

ശൈഖ് അഹ്മദ് റിഫാഈയുടെതായി അനവധി ഗ്രന്ഥങ്ങളുണ്ട്. ഇവയെല്ലാം ശിഷ്യന്മാര്‍ ശൈഖിന്‍റെ അനുമതിയോടെ ക്രോഡീകരിച്ചതാണ്. അല്‍മജാലിസുല്‍അഹ്മദിയ്യ, അല്‍ആസാറുന്നാഫിഅ്, അല്‍ബുര്‍ഹാനുല്‍മുഅയ്യദ്, അല്‍ഹികമു രിഫാഇയ്യ്, അന്നിളാമുല്‍ഖാസ്വ് ലി അഹ്ലില്‍ ഇഖ്തിസ്വാസ് എന്നിവ അവയില്‍ ചിലതാണ്.

ഹി. 578 ജമാദുല്‍ഊലാ 12ന് വ്യാഴാഴ്ചയാണ് ശൈഖിന്‍റെ വഫാത്. വിടപറയുന്പോള്‍ 66 വയസ്സായിരുന്നു. ഉമ്മുഉബൈദ ഗ്രാമത്തില്‍ മാതാമഹന്‍ യഹ്യല്‍ബുഖാരിയുടെ ഖബ്റിന്നരികിലാണ് അന്ത്യവിശ്രമസ്ഥാനം. ശൈഖ് രിഫാഈ ചിട്ടപ്പെടുത്തിയ ആത്മീയ സരണിയാണ് രിഫാഇയ്യ ത്വരീഖത്ത്.

ശൈഖിനെക്കുറിച്ച് ശൈഖ് നൂറുദ്ദീന്‍ ശത്തനൗഫി(റ) പരിചയപ്പെടുത്തുന്നത് ഇങ്ങനെ ഇറാഖിലെ മശാഇഖുമാരില്‍ ഉന്നതന്‍, ആരിഫീ പ്രമുഖന്‍, മുഹഖിഖീങ്ങളുടെ നേതാവ്, വലിയ കറാമത്തിനുടമ, പരാജിതരുടെ പട്ടികയില്‍ നിന്ന് മുരീദുമാരുടെ പേരുകള്‍ മായ്ച്ചു കളഞ്ഞയോഗി, ഖുതുബ് പദവി ലഭിച്ച നാലു പേരില്‍ ഒരാള്‍ (ബഹ്ജതുല്‍ അസ്റാര്‍)
ശൈഖിന്‍റെ ഗുരു പരമ്പര

ശൈഖ് മന്‍സ്വൂറുല്‍ബത്വാഇഹി വഴി
1. ശൈഖ് മന്‍സ്വൂറുല്‍ബത്വാഇഹി
2. ശൈഖ് യഹ്യല്‍അന്‍സാരി
3. ശൈഖ് അബൂബക്കര്‍ മൂസല്‍അന്‍സാരി(റ)
4. ശൈഖ് ജുനൈദുല്‍ബഗ്ദാദി(റ)
5. ശൈഖ് അസ്സറിയ്യുസ്സുഖ്ത്തി(റ)
6. ശൈഖ് മഅ്റൂഫുല്‍കര്‍ഖി(റ)
7. ശൈഖ് ദാവൂദുത്വാഈ(റ)
8. ശൈഖ് ഹബീബുല്‍അജമി(റ)
9. ശൈഖ് ഹസനുല്‍ബസരി(റ)
10. അമീറുല്‍ മുഅ്മിനീന്‍ അലി(റ)
11. സയ്യിദുനാ മുഹമ്മദ് മുസ്ത്വഫാ(സ)

ശൈഖ് അലിയ്യുല്‍ഖാരി അല്‍വാസ്വിത്വി വഴി
1. ശൈഖ് അലിയ്യുല്‍ഖാരി അല്‍വാസ്വിത്വി(റ)
2. അബുല്‍ഫള്ല്‍ ശൈഖ് മുഹമ്മദ്(റ)
3. ശൈഖ് അബൂബക്കര്‍ അശ്ശിബ്ലി(റ)
4. ശൈഖ് ജുനൈദുല്‍ബഗ്ദാദി(റ)
5. ശൈഖ് അസ്സറിസ്സുഖ്ത്തി(റ)
6. ശൈഖ് മഅ്റൂഫുല്‍ഖര്‍ഖി(റ)
7. ശൈഖ് ദാവൂദുത്വാഈ(റ)
8. ശൈഖ് ഹബീബുല്‍അജമി(റ)
9. ശൈഖ് ഹസനുല്‍ബസരി(റ)
10. അമീറുല്‍മുഅ്മിനീന്‍ അലി(റ)
11. സയ്യിദുനാ മുഹമ്മദ് മുസ്ത്വഫാ(സ)

(തദ്കിറ, ത്വബഖ്വാതുല്‍ഔലിയ)
എല്ലാവരിലേക്കും എത്തിക്കുക.

കാന്തപുരം മലേഷ്യന്‍ യുനിവേഴ്സിറ്റിയുമായി കരാര്‍ ഇടപാട് നടത്തുന്നത്തിന്റെ ചിത്രങ്ങളില്‍ യുനിവേര്‍സിറ്റിയിലെ പ്രമുഖ വനിതയെ കാന്തപുരത്തിന്റെ കൂടെ കണ്ടത്തില്‍ ഒരുപാടു പേര്‍ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കാതെ നിരന്തരം പോസ്റ്റുകള്‍ നിര്‍മിച്ചു facebook വഴി വ്യാപക പ്രചാരണം നടത്തുന്നത് കാണാനിടയായി. കിതാബ് അറിയാത്തവരും ഓതി പഠിക്കാത്തവരും ദയവു ചെയ്തു ഇത്തരം വിഷയങ്ങളില്‍ പോസ്ററുകള്‍ നിര്‍മിച്ചു സാദാരണക്കാരായ ജനങ്ങളുടെ ഈമാന്‍ നശിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് വേദനയോടെ അപേക്ഷിക്കുന്നു. ഇത്തരം തരം താണ പരിപാടികള്‍ ചെയ്യുന്ന കാന്തപുരം വിഭാഗക്കാരുന്ടെങ്കില്‍ അവരും വിട്ടു നില്‍ക്കണം. കാരണം കാന്തപുരം ഈ വിവാദങ്ങളും ആരോപണങ്ങളും സഹിച്ചു ശക്തമായി പ്രതികരിക്കാതിരിക്കുന്നത് നമ്മുടെയൊക്കെ ഈമാന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്. അതിനിടയില്‍ നാം തന്നെ തെറ്റുകള്‍ വാരിക്കൂട്ടിക്കൂടാ..
മുസ്ലിങ്ങല്‍ക്കെതിരെയും സുന്നി സമൂഹത്തിനെതിരെയും വരുന്ന മുഴുവന്‍ കുപ്രചാരണങ്ങളും കാന്തപുരം ഉസ്താദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കറകളഞ്ഞ പണ്ടിതസഭക്ക് മുന്നില്‍ നിശ്ചലമാണ്. കിത്താബുകളും ഹദീസുകളും വെച്ച് ചര്‍ച്ച ചെയ്തു കാന്തപുരത്തെ തോല്‍പ്പിക്കാന്‍ കഴിവുള്ള മറ്റൊരു വിഭാഗം ഇന്ന് ലോകത്തിലില്ല എന്നത് നഗ്നമായ ഒരു യാഥാര്‍ത്ഥ്യമായിരിക്കെ സുന്നി ആശയത്തിലുള്ള മറു വിഭാഗം സമസ്തക്കാര്‍ തന്നെ ഇത്തരത്തിലുള്ള 'തറ' വേലകള്‍ കാണിച്ചു ഇസ്ലാമിന്റെ സുന്ദരമുഖം വികലമാക്കരുത് എന്ന് അപേക്ഷിക്കുന്നു.
അറിയാത്തവര്‍ അറിയുക. കാന്തപുരം വിഭാഗത്തിനു മുസ്ലിം ലീഗിനോടോ, ചേളാരി സമസ്തയോടോ ഒരു ദേഷ്യവും വൈരാഗ്യവും ഇല്ല. അദ്ദേഹം രാഷ്ട്രീയവുമായി ദീന്‍ കൂട്ടിയോജിപ്പിക്കുന്നതിനെ എതിര്‍ത്ത പണ്ഡിതനാണ്. ലീഗിന്റെ പല തീരുമാനങ്ങളില്‍ അദ്ദേഹത്തിനു നിലപാട് എടുക്കേണ്ടി വന്നിട്ടുണ്ട്. അത് ലീഗിനോടുള്ള വിരോധം കൊണ്ടല്ല, സുന്നത്ത് ജമാ'അത്തിനോടുള്ള അടുപ്പം കൊണ്ടായിരുന്നു. ഇന്ന് ലീഗ് നേതാക്കള്‍ക്ക് ആ കാര്യം വ്യക്തവുമാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 1989 വരെ സമസ്തയില്‍ കാന്തപുരത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കും എന്നും മതിപ്പായിരുന്നു. എന്നാല്‍ സമസ്തയുടെ പിളര്‍പ്പിനു ശേഷം മാത്രമെങ്ങിനെ അദ്ദേഹം ചെയ്യുന്നതെല്ലാം അസംബന്ധം ആണെന്ന് പ്രചരിപ്പിക്കുന്നത്..?? അതില്‍ അര്‍ത്ഥമുണ്ടോ...??
അത് കൊണ്ട് അറിയാത്ത കാര്യങ്ങള്‍ മിണ്ടാതിരിക്കുക. പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്തോളും. അമുസ്ലിങ്ങളെ പോലും അവഹേളിക്കരുത് എന്നു പഠിപ്പിച്ച സുന്ദരമതത്തിലിരുന്നു പണ്ഡിതന്മാരെ നിസാരമായി അവഹേളിക്കുന്നത് ഖബറിലും പരലോകത്തിലുമൊന്നും വിശ്വാസമില്ലാത്തത്‌ കൊണ്ടാണോ..?? അതല്ല കാന്തപുരത്തെ വിമര്‍ശിക്കാന്‍ വേണ്ടി ഏതു ഖബര്‍ ശിക്ഷയും നിങ്ങള്ക്ക് നിസ്സാരമാണോ...?? ഒരു AP കാരനും, SK കാരനും, മുജാഹിട് കാരനും രാഷ്ട്രീയക്കാരനും മരിക്കില്ല എന്ന് കരുതി തോന്നിവാസാങ്ങള്‍ ഉണ്ടാക്കിക്കൂട്ടേണ്ട. ഒരായുസ്സ് മുഴുവന്‍ നന്മ ചെയ്തവര്‍ പരലോകത്തെ കുറിച്ച് ഓര്‍ത്ത്‌ കരയുമ്പോള്‍, ഈ കൂട്ടി വെച്ച പാപമെല്ലാം പോരുത്തപ്പെടിച്ചു നിങ്ങള്‍ എന്ന് രക്ഷപെടാമെന്ന് കരുതിയാണ് ഈ തോന്ന്യാസം...???
ഓര്‍ക്കുക. ചിത്രകഥകളില്‍ കാണുന്ന പോലെ വെറും സങ്കല്പ്പങ്ങളല്ല പരലോകവും നരകവും സ്വര്‍ഗവുമോന്നും. അത് നിങ്ങളിലേക്ക് വന്നെത്തുക തന്നെ ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ സാക്ഷി.
അല്ലാഹു കാക്കട്ടെ.

Friday, March 14, 2014

ഈ പേരുകള്‍ ഉള്ളവര്‍ സൗദിയിലുണ്ടെങ്കില്‍ സൂക്ഷിക്കുക


പുതുതായി അന്‍പതില്പരം പേരുകള്‍ നിരോധിച്ച് കൊണ്ട് സൗദി അറേബ്യന്‍ ഭരണകൂടം. രാജ്യത്തിന്റെ സംസ്`കാരത്തിനും മതത്തിനും എതിരായ പേരുകള്‍ എന്നുപറഞ്ഞാണ് അന്‍പതോളം പേരുകള്‍ സൗദി നിരോധിച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നതും, രാജസ്ഥാനവുമായി ബന്ധപ്പെട്ടതുമായ പേരുകളാണ് മുഖ്യമായും നിരോധിച്ചിരിക്കുന്നത്. നോണ്‍ അറബിക്, നോണ്‍ ഇസ്ലാമിക് ഒറിജിന്‍ പേരുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലേതെങ്കിലും പേരുകള്‍ കുട്ടികള്‍ക്ക് ഇടരുതെന്നും നിര്‍ദ്ദേശമുണ്ട്.

മായ, രമ, ആലീസ്, ലിന്‍ഡ, അബ്‌ദുള്‍, അബ്‌ദുള്‍ നസീര്‍, ബെന്യാമിന്‍, അബ്‌ദുള്‍ നബി, അബ്‌ദുള്‍ ഹുസൈന്‍, രാജപദവിയുമായി ബന്ധപ്പെട്ട സുമ്യൂ, മാലേക്, മാലിക, അല്‍ മംലാക എന്നീ പേരുകള്‍ നിരോധിത ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. അബ്‌ദുള്‍ എന്ന പേരും നസീര്‍ എന്ന പേരുമൊക്കെ സാധാരണയായി മുസ്ലീങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഉപയോഗിക്കുന്ന പേരുകളാണ്. ഇവ നിരോധിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പേര്‍ നിരോധനങ്ങള്‍ വിദേശികള്‍ക്ക് കൂടി ബാധകമാണെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Thursday, March 13, 2014

അഹമ്മമദാബാദിലെ ശാഹ് ആലം എം എസ് ഗ്രൗണ്ടില്‍ ഖമറുല്‍ ഉലമാ കാന്തപുരം പങ്കെടുക്കുന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സ്

അഹമ്മമദാബാദിലെ ശാഹ് ആലം എം എസ് ഗ്രൗണ്ടില്‍ ഖമറുല്‍ ഉലമാ കാന്തപുരം പങ്കെടുക്കുന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ പോസ്റ്റര്‍ ഫേസ് ബുക് വാളില്‍ കണ്ടപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവികള്‍ ശരിക്കും ഞെട്ടി. അല്ല; ആരായാലും ഞെട്ടും. ആ പോസ്റ്ററും അനുബന്ധമായി ചേര്‍ത്ത രണ്ട് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ ഡോക്യുമെന്ററിയും അത്ര ഗംഭീരമായിട്ടാണല്ലോ തയാറാക്കിയിരിക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും തിരുവനന്തപുരത്തും മാത്രമല്ല; ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലും കാന്തപുരം ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ പോകുന്നു വെന്നുവന്നാല്‍ തലപ്പത്ത് ‘ഇന്ത്യന്‍’ എന്നൊരു വാല്‍ കൂടിയുള്ള ജമാഅത്തെ ഇസ്‌ലാമി അതെങ്ങനെ സഹിക്കും? ഇതൊക്കെ തങ്ങള്‍ക്ക് മാത്രം പറഞ്ഞ കാര്യമായിരുന്നല്ലോ! അസഹിഷ്ണുത, അസഹ്യത, പൊറുതികേട്, നില്‍ക്കക്കള്ളിയില്ലായ്മ എന്നൊക്കെ പറയാവുന്ന മാനസിക വിഭ്രമാവസ്ഥ കണ്ടുനില്‍ക്കുന്നവര്‍ക്ക് മനസ്സിലാകില്ല; അനുഭവിക്കുന്ന ജമാഅത്തുകാര്‍ക്കേ അതറിയൂ. ജമാഅത്ത് പത്രത്തിന്റെ ദീനരോദനം ഈ സ്ഥലജലഭ്രമത്തിന്റെ പ്രകടനമാണ്.
കലാപാനന്തര ഗുജറാത്തിലെ മുസ്‌ലിംകളുടെ ദൈന്യം സംബന്ധിച്ച് ഉപന്യസിക്കേണ്ടതില്ല. ചെറുതും വലുതുമായ മുസ്‌ലിം കൂട്ടായ്മകള്‍ ഗുജറാത്തിന്റെ മുറിവുണക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മര്‍കസും സുന്നി സംഘടനകളും പങ്കാളികളാണ്. സ്‌കൂളുകളും മദ്‌റസകളും ബോധവത്കരണ ക്ലാസുകളും അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചെറിയ സഹായങ്ങളുമായി കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഇപ്പോഴും ഗുജറാത്തിലുണ്ട്. മുസ്‌ലിം പിന്തുണ തരപ്പെടുത്താന്‍ നരേന്ദ്ര മോദി നടത്തിയ മുസ്‌ലിം കോണ്‍ക്ലേവ് പരാജയപ്പെട്ടപ്പോള്‍ ആ ലക്ഷ്യം നേടുന്നതിനാണത്രെ കാന്തപുരത്തിന്റെ അഹമ്മദാബാദ് സമ്മേളനം! ജമാഅത്തെ ഇസ്‌ലാമി പത്രത്തിന്റെ ലേഖകന്‍ ഒട്ടും ഗൃഹപാഠം ചെയ്തില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഗുജറാത്തില്‍ നടത്തിവരുന്ന ദേശീയ നിലവാരമുള്ള മുസ്‌ലിം സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ് മാര്‍ച്ച് 15നു നടക്കാനിരിക്കുന്നത്, ആറ് മാസം മുമ്പാണ് ഈ സമ്മേളനം പ്രഖ്യാപിക്കപ്പെട്ടത്. അന്ന് തിരഞ്ഞെടുപ്പിന്റെ ഒരു മേഘക്കീറ് പോലും ആകാശത്തില്ലായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ സമ്മേളനങ്ങള്‍ ആര്‍ക്ക് ആളെക്കൂട്ടാനായിരുന്നുവെന്നുകൂടി പറയണം. പതിനൊന്ന് രാജ്യങ്ങളില്‍നിന്നു പുറത്തിറങ്ങുന്ന പത്രത്തിന് ഗുജറാത്തിലെ വാര്‍ത്തകളറിയാന്‍ വാടക ലേഖകനെ ആശ്രയിക്കേണ്ടിവന്നതാണ് ശരിയായ പ്രശ്‌നം. ലേഖകന്റെ നിഗമനം ശുദ്ധ അസംബന്ധമാണ്.
കാന്തപുരത്തിന്റെ ഗുജറാത്ത് സമ്മേളനം വെടക്കാക്കാന്‍ നരേന്ദ്ര മോദിയുടെ കണക്കില്‍ വരവ് വെക്കുന്നത് കൊള്ളാവുന്ന ഒരാശയമാണ്. ഇതിനു തുളഞ്ഞ ബുദ്ധിയൊന്നും ആവശ്യമില്ല; ശരാശരി ഏത് മന്ദബുദ്ധിക്കും ചെയ്യാവുന്നതേയുള്ളൂ. ഗുജറാത്ത് എന്നാല്‍ നരേന്ദ്ര മോദി, മോദിയെന്നാല്‍ കൊടിയ ഫാഷിസം! കാന്തപുരത്തിന്റെ പേരില്‍ പാടിപ്പഴകിയ കമ്യൂണിസ്റ്റ് ബാന്ധവാരോപണത്തിനു പകരം പുതുപുത്തന്‍ സംഘ് പരിവാര്‍ ബാന്ധവാരോപണം! തിരഞ്ഞെടുപ്പ് പരിസരം കൂടിയാകുമ്പോള്‍ തീപ്പെട്ടിക്കമ്പ് ഉരസിയാല്‍ മതി; ആളിക്കത്തിക്കൊള്ളും! പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ലേഖകന്റെ ഈസി ചെയര്‍ നിഗമനങ്ങള്‍ പിഴച്ചു. ലേഖനം വരുന്നതിന്റെ നാലുനാള്‍ മുമ്പ് ഒരു പ്രമുഖ മലയാളം ചാനലില്‍ കാന്തപുരത്തിന്റെ ഒരഭിമുഖം വന്നിരുന്നു. മോദിയോടും അയാളുടെ നിലപാടുകളോടും അഭിമുഖത്തില്‍ കാന്തപുരം വിയോജിച്ച രീതി ജമാഅത്ത് ലേഖകനും കണ്ടിരിക്കുമല്ലോ. ഇങ്ങനെയൊരു കാന്തപുരത്തെയാണോ മോദി ഗുജറാത്തിലേക്കു പരവതാനി വിരിച്ചു സ്വീകരിക്കാന്‍ പോകുന്നത്? ജമാഅത്തെ ഇസ്‌ലാമിയുടെ സമനില പോയെന്നാണ് തോന്നുന്നത്.
ബി ജെ പിയെ പിന്തുണക്കാന്‍ ആകാശത്തുനിന്നിറങ്ങി വരുന്നുവെന്നു സുബ്രഹ്മണ്യം സ്വാമി ആവര്‍ത്തിച്ചു പറഞ്ഞ ആ തെന്നിന്ത്യന്‍ ബറേല്‍വി ആരാണ്? ആരായാലും അത് കാന്തപുരമാകാന്‍ തരമില്ല; ചാനല്‍ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്കും അതിലെ ചെറുതും വലുതുമായ കക്ഷികള്‍ക്കും കാന്തപുരത്തിന്റെ പിന്തുണയും സഹകരണവും വേണം. ജനാധിപത്യ മതേതര ശക്തികളെ തുണക്കുന്ന നിലപാടാണ് ഇതുവരെ അദ്ദേഹം സ്വീകരിച്ചുപോന്നതും. തിരഞ്ഞെടുപ്പ് കാറ്റ് വീശിത്തുടങ്ങുന്നതിനു മുമ്പു തന്നെ മുന്നണികളും പാര്‍ട്ടികളും ആ വഴിയില്‍ സഞ്ചരിച്ചു തുടങ്ങിയിട്ടുമുണ്ട്. ബി ജെ പിക്കു ചെന്നുകയറാന്‍ പാകത്തില്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുന്ന ഒരേയൊരു വാതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെതു മാത്രമാണ്. സ്വാമി ഉദ്ദേശിച്ചത് മൗലാനാ മൗദൂദിയുടെ ജനുസ്സില്‍ പെട്ട മൗലാനമാരെയാകണം. കുറച്ചായി രാഷ്ട്രീയത്തിലെ ഒരു പൂച്ചക്കുഞ്ഞും ജമാഅത്തെ ഇസ്‌ലാമിയുടെ വാതില്‍പ്പുറത്തു വരാറില്ല. പൊട്ടിപ്പിളര്‍ന്നതും പെറ്റുപെരുകിയതുമായ സകല ഈര്‍ക്കില്‍ പാര്‍ട്ടികളും തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതോടെ രണ്ടാലൊരു മുന്നണിയുടെ ചിറകിനടിയില്‍ അഭയം പ്രാപിച്ചിരിക്കും. വെട്ടി ഒഴിഞ്ഞ വാഴത്തോപ്പിലെ കൂമ്പടഞ്ഞ വാഴ പോലെ ഒറ്റത്തടിയായി ഒറ്റപ്പെട്ടു നില്‍ക്കുന്ന രണ്ടേരണ്ടു കക്ഷികളെയേ കേരള രാഷ്ട്രീയത്തില്‍ കാണുന്നുള്ളൂ; ജമാഅത്തെ ഇസ്‌ലാമിയും ബി ജെ പിയും. തുല്യദുഃഖിതര്‍! ജമാഅത്തെ ഇസ്‌ലാമി മൗലാനമാരെ കണ്ടിട്ടു തന്നെയാകണം സുബ്രഹ്മണ്യം സ്വാമി കണ്ണെറിഞ്ഞത്!
ജംഇയ്യത്തുല്‍ഉലമാ ഏ ഹിന്ദ്, അഹ്‌ലെ ഹദീസ് തുടങ്ങി പത്താളുകളുടെ പിന്‍ബലം പോലുമില്ലാത്ത ചില കടലാസ് സംഘടനകളും ഊരും മേല്‍വിലാസവുമില്ലാത്ത ചിലരുമുണ്ട് ഇന്ദ്രപ്രസ്ഥത്തിനു ചുറ്റും. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ഥിരം ബഫൂണ്‍ കഥാപാത്രങ്ങളാണ് ഇവര്‍. ഇവരെപ്പോലെയാണ് കാന്തപുരം എന്നു പറഞ്ഞാല്‍ ചുരുങ്ങിയത് പ്രബുദ്ധ കേരളമെങ്കിലും അതു സമ്മതിച്ചു തരില്ല. ഒരു തെളിവ് മാത്രം തരാം; കാന്തപുരത്തിന്റെ കേരളയാത്ര. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ തത്വത്തില്‍ മലബാരി സംഘടനകളാണ്. കണ്ണൂരോ കോഴിക്കോട്ടോ മലപ്പുറത്തോ ഏതഭ്യാസവും ഈ സംഘടനകള്‍ നടത്തും, ഷൊര്‍ണൂരിനപ്പുറം കടന്ന് അഭ്യാസം കാണിച്ചാല്‍ കള്ളി പൊളിയും. പതിനാല് ജില്ലകള്‍, ഇരുപത്തിയൊന്ന് ദിവസം, അറുപതിലേറെ സ്വീകരണങ്ങളല്ല; മഹാസമ്മേളനങ്ങള്‍! കാന്തപുരം അനന്തപുരിയിലെത്തുമ്പോള്‍ നഗരം മുമ്പ് കണ്ടിട്ടില്ലാത്ത ജനമഹാസാഗരം! ഇതൊന്നും മറക്കാറായിട്ടില്ലല്ലോ. കാന്തപുരത്തിന്റെ ചിത്രങ്ങള്‍ തൂക്കാന്‍ വിചാരിച്ചാല്‍ ഡല്‍ഹി തെരുവുകളിലെ വിളക്കുകാലുകള്‍ ഒട്ടും മതിയാവുകയില്ല.
കാന്തപുരത്തിന്റെ അസം പര്യടനം നടന്നത് കഴിഞ്ഞ നവംബറിലാണ്. അഞ്ച് ദിവസത്തെ പര്യടനത്തിനിടയിലെ സ്വീകരണ സമ്മേളനങ്ങളില്‍ തടിച്ചുകൂടിയത് പതിനായിരങ്ങളാണ്. ഉസ്താദിനെ അനുഗമിച്ച ചെറുസംഘം മലയാളികളെ മാറ്റി നിറുത്തിയാല്‍ വേദിയിലും സദസ്സിലും വന്നു നിറഞ്ഞതത്രയും തദ്ദേശീയര്‍! ഗുജറാത്ത് സമ്മേളനങ്ങളുടെ സംഘാടകര്‍ പങ്ക് വെക്കുന്നതും ഇതേ ആശയം; ഗുജറാത്തില്‍ നടന്ന വന്‍ സമ്മേളനങ്ങളില്‍ ഒരു ശതമാനം പോലും മലയാളികള്‍ ഉണ്ടാകാറില്ലത്രേ. ബംഗളൂരുവിലും കര്‍ണാടകയിലെ ഏഴ് ജില്ലകളിലുമായി നിരവധി കേന്ദ്രങ്ങളില്‍ കാന്തപുരത്തിന്റെ പര്യടനം പൂര്‍ത്തിയായത് കഴിഞ്ഞയാഴ്ചയാണ്. കാശ്മീരില്‍ നടത്തിയ പര്യടനം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കൂടി സഹകരണം ഈ പര്യടനത്തിനു ലഭിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥാലയങ്ങളും മദ്‌റസകളും കാശ്മീരില്‍ ഇപ്പോള്‍ നടത്തിവരുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ പുതിയ നായകനെ കണ്ടെത്തുകയാണ്. വണ്ടി സ്റ്റേഷന്‍ വിട്ടുപോയ കഥയൊന്നും ഈ മൗദൂദി മൗലാനമാര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഹുകൂമത്തെ ഇലാഹി വരുമെന്നും ജമാഅത്തെ ഇസ്‌ലാമി അമീര്‍ രാജ്യം ഭരിക്കുമെന്നും കരുതി ഉമിനീരിറക്കി നടക്കുന്നവരെക്കുറിച്ചെന്തു പറയാന്‍!
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡല്‍ഹി ആസ്ഥാനത്തു നിന്ന് വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു മദ്‌റസാ പാഠപുസ്തകങ്ങളാണ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി നിരവധി മസ്ജിദുകള്‍ നിര്‍മിച്ചു കഴിഞ്ഞു. പശ്ചിമ ബംഗാള്‍, യു പിയിലെ ഫിലിപ്പത്ത്, മധ്യപ്രദേശിലെ ഇന്‍ഡോര്‍ തുടങ്ങി രാജ്യവ്യാപകമായി സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മര്‍കസും സുന്നി സംഘടനകളും തുടക്കം കുറിച്ചിരിക്കുകയാണ്. മരിച്ചാല്‍ മറമാടണം എന്നറിയാത്തതിനാല്‍ മയ്യിത്ത് ദഹിപ്പിക്കുന്ന, സുന്നത്ത് കര്‍മം(circumcision) എന്നൊന്നുണ്ടെന്നു പോലുമറിയാത്ത മുസ്‌ലിംകള്‍ പാര്‍ക്കുന്ന ഒരു സംസ്ഥാനമുണ്ട് ഇന്ത്യയില്‍- പഞ്ചാബ്. പഞ്ചാബ് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ നവോത്ഥാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. കേരളത്തില്‍ നിന്ന് ആളെയിറക്കി വേദിയിലും സദസ്സിലുമിരുത്തി ഡല്‍ഹിയിലോ ബംഗളൂരുവിലോ ദേശീയ സമ്മേളനങ്ങള്‍ നടത്തുന്ന മിടുക്കന്മാരുടെ സംഘടനകളും കേരളത്തിലുണ്ടെന്നോര്‍ക്കണം.
തങ്ങളല്ലാത്ത മറ്റേതെങ്കിലും മുസ്‌ലിം സംഘടനയുടെതായി രാജ്യത്ത് എന്ത് നല്ല കാര്യം നടക്കുന്നുണ്ടെങ്കിലും അതേതെങ്കിലും മോശം കണക്കില്‍ വരവ് വെക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരുടെ പതിവ് രീതിയാണ്. അതായത്, കൊള്ളാവുന്ന ഇസ്‌ലാമിക പരിപാടികളെന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് ജമാഅത്തെ ഇസ്‌ലാമി ബാനറില്‍ മാത്രമായിരിക്കണം. അഥവാ ജമാഅത്തുകാരെന്തു നടത്തിയാലും അതു മാത്രമായിരിക്കും മഹത്തരം. മറ്റുള്ളവര്‍ എന്തു സത്കാര്യങ്ങള്‍ ചെയ്താലും ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവികള്‍ അതില്‍ പുഴുക്കുത്ത് തിരയും. ഈ മനോരോഗത്തെ പച്ചമലയാളത്തില്‍ പരിചയപ്പെടുത്തുന്നതിനു പകരം ആംഗലേയത്തില്‍ പൊതിഞ്ഞു പറയാം- ജലസി! ചികിത്സയില്ല, രോഗിയേയും കൊണ്ടു രോഗം പോകുമ്പോള്‍ തീരും.
ഗുജറാത്ത് കലാപം ഒരു ജനതയുടെ ജീവനും സമ്പത്തും മാത്രമല്ല; അവരുടെ ആത്മാഭിമാനവും അസ്തിത്വബോധവും കൂടിയാണ് കവര്‍ന്നത്. ഇത് തിരിച്ചുപിടിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഗുജറാത്ത് പ്രതീക്ഷിക്കുന്നത്. ഈ വഴിക്കു നടക്കുന്ന നീക്കങ്ങള്‍ എത്ര ചെറുതാണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് ചെയ്യേണ്ടത്. തങ്ങളൊന്നാണെന്നും ശക്തരാണെന്നും ഈ രാജ്യത്തിന്റെ അവകാശികളാണെന്നും ഇരകളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് വിപുലമായ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. നന്മയുടെ വഴിയിലെല്ലാം കുനുഷ്ടും കുത്തിത്തിരിപ്പും പതിവാക്കിയ ജമാഅത്തെ ഇസ്‌ലാമി, അഹമ്മദാബാദ് സമ്മേളനത്തില്‍ വിഷം കലക്കാന്‍ വരുന്നത് ജന്മദോഷം കൊണ്ടാണ്. ഗുജറാത്തിലെ ഇരകള്‍ക്കു വേണ്ടി എന്തു ചെയ്തുവെന്നു തിരിച്ചു ചോദിച്ചാല്‍ ഫണ്ട് പിരിച്ച കഥ ജമാഅത്തുകാര്‍ പറയും. ജമാഅത്തെ ഇസ്‌ലാമിയുടെ ഫണ്ട് ഗുജറാത്തിലെത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോള്‍ ഇരകളുടെ പ്രതീകം ഖുത്ബുദ്ദീന്‍ അന്‍സാരി പറഞ്ഞത്. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഫണ്ട് ഗുജറാത്തിലേക്ക് അയച്ചിരുന്നുവെന്നായിരുന്നു അമീറിന്റെ വിശദീകരണം. അതായത്, കേരളത്തില്‍നിന്നു വണ്ടികയറിയ ഫണ്ട് ഗുജറാത്തിലെത്തിയില്ല! വഴിയിലേതോ അജ്ഞാത സ്റ്റേഷനില്‍ ഫണ്ട് വണ്ടിയിറങ്ങിപ്പോയി! അപ്പോള്‍ സി പി സൈതലവിയും ഒ അബ്ദുല്ലയും പറഞ്ഞത് മാത്രമല്ല മുങ്ങുന്ന ഫണ്ടിന്റെ കഥകളെന്നര്‍ഥം.
ലൈന്‍ ബസിന്റെ കമ്പിയില്‍ തൂങ്ങിയും പാതി കാറിലും പാതി കാല്‍നടയായും പെരുഞ്ചിനപ്പള്ളിയിലെത്തിയ കാന്തപുരം അഹമ്മദാബാദിലെ ശാഹ് ആലം ഗ്രൗണ്ടില്‍ പ്രസംഗിക്കുന്നിടത്തോളം വളര്‍ന്നതോര്‍ത്ത് ജമാഅത്തുകാരുടെ തൊണ്ട വരളുകയാണ്. ലൈന്‍ ബസും പാതി കാറും നഷ്ടപ്പെട്ട് തീര്‍ത്തും കാല്‍നടക്കാരനായി എവിടെയുമെത്താതെ പോകുന്ന ഒരു കാന്തപുരമാണ് മൗദൂദി മൗലാനമാരുടെ സ്വപ്‌നത്തിലുള്ളത്. എന്തു ചെയ്യാം; കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. പെരുഞ്ചിനപ്പള്ളിയില്‍നിന്നു ശാഹ് ആലം ഗ്രൗണ്ടിലേക്കു മാത്രമല്ല; അവിടെ നിന്നു കൊല്‍ക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും ലഖ്‌നോവിലേക്കും ഡല്‍ഹിയിലേക്കും പറന്നെത്തിക്കൊണ്ടിരിക്കുന്ന കാന്തപുരത്തെയാണ് കാണേണ്ടിവന്നിരിക്കുന്നത്. അറബ് ലോകവും ദേശാന്തരീയ മുസ്‌ലിം വേദികളും ഈ കേരളീയ പണ്ഡിതന് ഇപ്പോള്‍ സുപരിചിതമാണ്. പത്ത് മുസ്‌ലിം പ്രതിഭകള്‍ ലോകത്തെവിടെ സംഗമിച്ചാലും അതിലൊരാളായി കാന്തപുരവും ഉണ്ടായിരിക്കും എന്നായിരിക്കുന്നു. മൗദൂദി മൗലാനമാര്‍ ഇനിയെന്തു ചെയ്യും; കരഞ്ഞു തീര്‍ക്കുകയല്ലാതെ.