Tuesday, October 14, 2014

ഒരു താക്കീത്


തിരുശേഷിപ്പുകള്ക്കെ്തിരെ പരിഹാസങ്ങളും വിമര്ശഷനങ്ങളും അഴിച്ചുവിട്ടു വിശ്വാസികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നു വ്യാമോഹിക്കുന്നവര്‍ നിങ്ങളുടെ ഈ വിമര്ശരനങ്ങള്ക്കോട എതിര്പ്പു കള്ക്കോത വശംവദനാകുന്നവരല്ല പ്രവാചക സ്നേഹികള്‍ . മറിച്ച് വിമര്ശിെക്കപെടുന്തോറും ഒരു വിശ്വാസി അതിനോടുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുകയും അതുകൊണ്ട് ബറക്കെത്തെടുക്കുവാനും പുണ്യം നേടാനും വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. കൂടാതെ സാധാരണക്കാര്ക്ക് അതിനെ കുറിച്ച് പഠിക്കാന്‍ അവസരം സ്രിഷ്ടിക്കപെടുകയും, അതിന്റെ മഹത്വം മനസിലാക്കി അതിനെ നേരില്‍ ദര്ശിംക്കാനും പുണ്യം നേടാനും തിടുക്കം കൂട്ടുകയും ചെയ്യുന്നു.’ഹജ്ജത്തുല്‍ വാദാഇല്‍ റസൂലുള്ളാഹി (സ) തലമുടി കളഞ്ഞപ്പോള്‍ ഖാലിദ്‌ ഇബ്നു വലീദ് (റ) അതില്‍ നിന്ന് കുറച്ച് ശേഖരിക്കുകയും പിന്നീട് ആ തിരു കേശം തൊപ്പിയില്‍ ചേര്ത്ത് വെച്ച് അത് ധരിച്ച് ശത്രുക്കളുമായി പോരാടുകയും ആ തിരുകേശത്തിന്റെ ബറക്കത്തു കൊണ്ട് ശത്രു സംഘങ്ങളെ എല്ലാം പിന്തിരിഞ്ഞു ഓടുന്നവരായിട്ടു മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്” എന്ന ചരിത്രം അറിയാത്തവരായി നമ്മളിലാരും ഉണ്ടാകാനിടയില്ല
തിരുശേഷിപ്പുകള്‍
നബി(സ)യുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട സകല വസ്‌തുക്കളെയും ആദരിക്കല്‍ നബിയോടുള്ള സ്‌നേഹത്തിന്റെ ഭാഗമായിട്ടായിരുന്നു. നബി(സ)യുമായുള്ള ഒരു ചെറിയ ബന്ധംപോലും ആ സ്‌നേഹ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്‌തമായതായിരുന്നു. റസൂല്‍(സ) അന്ത്യവിശ്രമം കൊളളുന്ന മദീന, നബി(സ)യുടെ കുടുംബക്കാര്‍, തിരുമേനിയുടെ ഖബറിടം, പള്ളി, മിമ്പര്‍, ശരീരസ്‌പര്ശ‍നമേറ്റ ജലം, വസ്‌ത്രം, സ്‌പര്ശിരച്ച കരങ്ങള്‍, ദര്ശിനക്കാന്‍ ഭാഗ്യമുണ്ടായ കണ്ണുകള്‍, തിരുശരീരത്തിലെ രോമങ്ങള്‍, വിയര്പ്പ് ‌ കണങ്ങള്‍, രക്തം, മോതിരം, തലപ്പാവ്‌, മുണ്ട്‌, മേല്തബട്ടം, വടി, വിരിപ്പ്‌, ജുബ്ബ, വായ സ്‌പര്ശി്ച്ച പാനപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു ആ വിശുദ്ധ സ്‌നേഹത്തിന്റെ അതിരില്ലാ പ്രചോദനങ്ങള്‍ . നബി(സ)യെ അളവറ്റു സ്‌നേഹിച്ചിരുന്ന അവിടുത്തെ അനുചരന്മാര്‍, അവരെ പിന്തുടര്ന്ന് വന്ന നമ്മുടെ മുന്ഗാ്മികള്‍ , ആ വഴിയെ നമുക്കും ഒഴുകാം…. അവിടെത്തെ സ്നേഹപൂന്തോപ്പിലെ തിരുശേഷിപ്പുകളുടെ പരിമളം ആസ്വദിക്കാന്‍ ബര്കതത്തെടുക്കുവാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ (ആമീന്‍ )
ഗുരുപരമ്പര

ത്രികാലജ്ഞാനങ്ങളും (ഭൂതം, വര്‍ത്തമാനം, ഭാവി) അറിയിക്കപ്പെട്ട പുണ്യപ്രവാചകന്‍ മുഹമ്മദ്‌നബി (സ) അറിവിന്റെ മഹാസാഗരത്തിലെ അനന്യനത്രെ. ആ മഹാഗോപുരത്തില്‍ സ്‌പൃഷ്‌ടരായ സ്വഹാബത്ത്‌ ആവാഹനം ചെയ്‌ത വിജ്‌ഞാന മുത്തുകള്‍ ഭൂലോകമാകെ വാരിവിതറി. അവരില്‍നിന്ന്‌ അടുത്ത തലമുറയും അങ്ങനെ പ്രവാചകരില്‍നിന്ന്‌ പരമ്പര മുറിയാത്ത ശിഷ്യഗണങ്ങള്‍ ലോകമാകെ പരന്നുകിടക്കുന്നു. ന്യായാന്യായങ്ങളും ധര്‍മ്മാധര്‍മ്മങ്ങളും വ്യക്തമാക്കാന്‍ അവരാണ്‌ കാലാകാലങ്ങളില്‍ മനുഷ്യത്വം നിലനിര്‍ത്തുന്ന പുണ്യമനുഷ്യര്‍. അത്തരമൊരു പരമ്പരയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ കണ്ണിയാകുന്ന ചിത്രം പരിശോധനക്ക്‌ വിധേയമാക്കുന്നത്‌ നന്നായിരിക്കും. പ്രാഥമിക പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത ഖാരിഅ്‌ അബൂബക്കര്‍ മുസ്ല്യാര്‍ മുതല്‍ കിഴക്കോത്ത്‌ അബ്‌ദുല്ല മുസ്ല്യാര്‍, വാവാട്‌ പോക്കര്‍കുട്ടി മുസ്ല്യാര്‍, കെ.കെ. അബൂബക്കര്‍ ഹസ്രത്ത്‌, ഇമ്പിച്ചാലി മുസ്ല്യാര്‍ കുറ്റിക്കാട്ടൂര്‍ തുടങ്ങിയവരുടെ ശിഷ്യത്വത്തിലും അനുഗ്രഹത്തിലും വളര്‍ന്ന കാന്തപുരം ഉസ്‌താദുല്‍അസാതീദ്‌ ഒ.കെ. സൈനുദ്ദീന്‍കുട്ടി മുസ്ല്യാരുടെ ശിഷ്യത്വം സ്വീകരിക്കുന്നതോടെ അതിപ്രശസ്‌തമായ ഗുരുപരമ്പരയില്‍ കണ്ണിചേരുകയാണ്‌.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഗുരുപരമ്പര.
ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
അബൂ ഉസാമ സ്വദഖത്തുല്ല മൗലവി
ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാര്‍
ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി
പൊന്നാനി അബ്‌ദുല്‍ അസീസ്‌ ബിന്‍ അബ്‌ദുല്ല
അലി ഹുസൈന്‍ പൊന്നാനി (കോയക്കുട്ടി മുസ്‌ലിയാര്‍)
പൊന്നാനി വലിയ ബാവ മുസ്‌ലിയാര്‍
അഹ്‌മദ്‌ അല്‍ മഖ്‌ദൂം അശ്ശാനി
ഖാളി മുഹമ്മദ്‌ പൊന്നാനി (മമ്മിക്കുട്ടി ഖാളി)
അലി ഹസന്‍ മഖ്‌ദൂം അല്‍ അവ്വല്‍
ശൈഖ്‌ അഹ്‌മദ്‌ മഖ്‌ദൂം അല്‍ അവ്വല്‍
ഖാജാ അഹ്‌മദ്‌ അല്‍ മഖ്‌ദൂം
ശൈഖ്‌ നൂറുദ്ദീന്‍ അല്‍ മഖ്‌ദൂം
ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ മഖ്‌ദൂം
ശൈഖ്‌ അബ്ദുറഹ്‌മാന്‍ മഖ്‌ദൂം അശ്ശാനി
ശൈഖ്‌ ഉസ്‌മാന്‍ അല്‍ മഖ്‌ദൂം
ശൈഖ്‌ അഹ്‌മദ്‌ സൈനുദ്ദീന്‍ അല്‍ മഖ്‌ദൂം അസ്സഗീര്‍
ശൈഖ്‌ അഹ്‌മദ്‌ ബിന്‍ ഹജര്‍ അല്‍ ഹൈതമി
ശൈഖ്‌ സകരിയ്യ അല്‍ അന്‍സാരി
ജലാലുദ്ദീന്‍ മുഹമ്മദ്‌ മഹല്ലി
ജലാലുദ്ദീന്‍ അബ്‌ദുറഹ്‌മാന്‍ അല്‍ ബുല്‍ഖീനി
ഹാഫിള്‌ അബുല്‍ ഫള്‌ല്‌ അബ്‌ദുറഹീം അല്‍ ഇറാഖി
അല്‍ അലാഅ്‌ അലിയ്യുബിന്‍ ഇബ്രാഹിം അല്‍ അത്വാര്‍
ഇമാം യഹ്‌യബിന്‍ ശറഫ്‌ അന്നവവി
ഇമാം അല്‍ കമാല്‍ സലാര്‍
ശൈഖ്‌ മുഹമ്മദ്‌ (ശാമില്‍ സ്വഈര്‍ രചയിതാവ്‌)
ശൈഖ്‌ അബ്‌ദുല്‍ ഗഫ്‌ഫാര്‍ അല്‍ ഗസ്‌വീനി
ഇമാം അബ്‌ദുല്‍ കരീം അല്‍ റാഫിഈ
ശൈഖ്‌ അബദുല്‍ ഫള്‌ല്‌ മുഹമ്മദ്‌
ഇമാം മുഹമ്മദ്‌ ബിന്‍ യഹ്‌യ അല്‍ ബഗ്‌ദാദി
ഹുജ്ജത്തുല്‍ ഇസ്‌ലാം മുഹമ്മദ്‌ അല്‍ഗസ്സാലി
അബ്‌ദുല്‍ മലിക്‌ ഇമാമുല്‍ ഹറമൈനി
ഇമാം മൂഹമ്മദ്‌ അല്‍ ജുവൈനി
അബൂബക്കര്‍ അല്‍ ഖഷാല്‍ അല്‍ മര്‍വസി
മൂഹമ്മദ്‌ ബിന്‍ സുറൈജ്‌
അബൂ സഈദ്‌ മുഹമ്മദ്‌ അല്‍ അന്‍മാത്വി
അബൂ ഇബ്രാഹിം ഇസ്‌മാഈല്‍ അല്‍മുസ്‌നി
ഇമാം മുഹമ്മദ്‌ ബിന്‍ ഇദ്‌രീസ്‌ അശ്ശാഫിഈ
ഇമാം മുസ്‌ലിം ബിന്‍ ഖാലിദ്‌ അല്‍ സന്‍ജി
മുഹമ്മദ്‌ ബിന്‍ അബ്‌ദുല്‍ അസീസ്‌ അല്‍ ജുറൈജ്‌
ഇമാം അതാഉബിന്‍ അബീ റബാഹ്‌ (താബിഅ്‌)
ഇമാം അബ്ദുല്ലാഹിബിന്‍ അബ്ബസ്‌(റ) (സ്വഹാബി)
നബിയുല്ലാഹി മുഹമ്മദ്‌ (സ)

ഖുര്‍ആന്‍ പാരായണ ശൈലി പകര്‍ന്നു നല്‍കിയ ഗുരുനാഥന്‍മാരുടെ പരമ്പര
തിരുശേഷിപ്പുകള്‍
തങ്ങളുടെ മക്കള്ക്ക്േ രോഗം വരുമ്പോള്‍ ചികിത്സാവശ്യാര്ത്ഥവും ബറകത് ലഭിക്കാന്‍ വേണ്ടിയും നബി(സ്വ)യുടെ തിരുമേനിയില്‍ നിന്ന് വിയര്പ്പ് ശേഖരിച്ച ഉമ്മുസുലൈം(റ) ബീവിയെ നബി(സ്വ) പ്രോത്സാഹിപ്പിക്കുയാണുണ്ടായതെന്ന് നമുക്ക് ഹദീസുകളില്‍ കാണാം. അതുപോലെത്തന്നെ കൊമ്പ് വെച്ചതിന് ശേഷം ബാക്കിവന്ന തന്റെ രക്തം കൊണ്ടുപോയി കളയാന്‍ നബി(സ്വ) ഒരു സ്വഹാബിയോട് കല്പിച്ചപ്പോള്‍ ആ സ്വഹാബി രക്തം മുഴുവനും കുടിച്ചുകളയുകയാണുണ്ടായത്. ആ സ്വഹാബിയോട് നബി ദേഷ്യപ്പെട്ടതായി നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നില്ല.
തിരുശേഷിപ്പുകളുടെ പ്രാധാന്യവും മഹത്വവും മനസിലാക്കിയാണല്ലോ വിശ്വാസികള്‍ തലമുറകളായി കൈമാറി അത് ഒരു അമൂല്യ നിധിയായി ഇന്നും ലോകത്തിന്റെ വിവിധ ഭാകങ്ങളില്‍ സംരക്ഷിച്ച് ചരിത്ര താളുകളില്‍ പ്രശോഭിച്ചുനില്ക്കുിന്നത്. ചിലര്‍ ധരിച്ചിരിക്കുന്നത്‌ പോലെ തുര്ക്കി യിലും ഈജിപ്തിലും ഇന്ത്യയിലും തുടങ്ങി എണ്ണപ്പെട്ട ചില കേന്ദ്രങ്ങളിലേ തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നുള്ളൂ എന്ന ധാരണ ചരിത്രപരമായ അബദ്ധമാണ്. തിരു നബിക്ക് ശേഷം പ്രബോധനാര്ത്ഥംന അനുചരന്മാര്‍ പുണ്യ മദീനയോട് വിടപറഞ്ഞ്, കാടും മേടും മരുഭൂമിയും താണ്ടി അവര്‍ ഭൂഘണ്ഡങ്ങള്‍ മറികടന്നു ലോകത്താകമാനം വ്യാപിക്കുകയും, തങ്ങള്ക്കു് ലഭിച്ച തിരു ശേഷിപ്പുകള്‍ ഈ യാത്രയില്‍ നിധി പോലെ അവര്‍ കൊണ്ടുനടന്നു. ആസാറുകളുടെ ആഗോള സാന്നിധ്യം ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ്. അന്നുമുതല് സ്വഹാബാക്കളില് നിന്ന് തലമുറകളായി കൈമാറപ്പെട്ടുവന്ന തിരുശേഷിപ്പുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഈജിപ്ത്, തുര്ക്കി, സഊദി അറേബ്യ, അമേരിക്ക, ബ്രിട്ടന്‍, സുഡാന്‍, സിറിയ, ഇന്ത്യ, പാക്കിസ്ഥാന്‍ …. ഉള്പെുടെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്