Tuesday, September 30, 2014

എസ് എസ് എഫ് സിന്ദാബാദ്
തീ ചൂളയിലേക്കായിരുന്നു പിറന്നു വീണത്‌.അനിവാര്യതയുടെ അവസാന താളും മറിഞ്ഞു പോയ വല്ലാത്ത ഒര് കാലസന്ധിയായിരുന്നുവത്രേ അത്.വഹാബി വിദ്യാര്‍ത്ഥി സംഘടനയില്‍ സന്തോഷം പങ്കിട്ടവര്‍ക്ക് സുന്നി വിദ്യാര്‍ത്ഥി കൂട്ടായ്മയോട് അലര്‍ജി.അകത്ത് നിന്നും പുറത്തു നിന്നും പാര പണിതവര്‍.പക്ഷെ..ബാല്യ കൌമാരങ്ങളിലെ അസാമാന്യ വളര്‍ച്ച കണ്ട് ആലോസരപ്പെട്ടവരും സ്വാഭാവികം.
ധൈഷണികതയും ആത്മാര്‍ത്ഥതയും മുഖമുദ്രയായപ്പോള്‍ SSF ന്‍റെ വളര്ച്ച കാലംസാകൂതം നോക്കി നിന്നു. സമരാഭാസങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ സംഘടനയുടെ മുദ്രാവാക്യങ്ങള്‍ക്ക് പ്രേക്ഷകരേറി.1970 ജൂണ്‍ 16 ന് പുറത്തിറങ്ങിയ " സുന്നീ ടൈംസില്‍ "വിദ്യാര്‍ത്ഥികളെ നമുക്ക് സംഘടിക്കാം എന്ന ഇസ്മായില്‍ വഫയുടെ ലേഘനത്തില്‍ തുടങ്ങി വാദപ്രതിവാദങ്ങളുടെ നൈരന്തര്യതയില്‍ ചുട്ടെടുത്ത് എഴുപത്തിമൂന്നില്‍ എത്തിയപ്പോഴേക്കും ജാമിഅ നൂരിയ്യയുടെ മടിത്തട്ടിലേക്ക് പിറന്നു വീഴുകയായിരുന്നു.
കാമ്പസുകളില്‍ പേക്കൂത്തുകള്‍ അരങ്ങു തകര്‍ക്കുന്നു.പൂമാലകള്‍ക്ക് പകരം ഗുരു മുഖത്തേക്ക് കല്ലും തെറിയും പതിക്കുന്നു.ഘരാവോയും പടിപ്പുമുടക്കും നിത്യ സംഭവങ്ങള്‍ ആകുന്നു. ഭൌതിക കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞ പണ്ഡിതര്‍ സുന്നീ വിദ്യാര്‍ത്ഥി സംഘടനയുടെ ജനനത്തിനു ആദ്യമാദ്യം തടസ്സം നിന്നത് സ്വാഭാവികം.പ്ക്ഷെ അനിവാര്യതയുടെ അവസാന വാക്കുകളില്‍ ഒര് പുത്തന്‍ ലോകത്തിനായി ധര്‍മ്മ വിപ്ലവധ്വനിയും,പിടിച്ചുയര്‍ത്താന്‍ പണ്ഡിതര്‍ ആഹ്വാനം ചെയ്തു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റ് ,സെക്രട്ടറി ബഹാഉദ്ധീന്‍ കൂരിയാട്, ഓഫീസ് ജാമിഅ നൂരിയ്യയിലെ തക്കാളിപ്പെട്ടി.ഒര് നൂറു പേജ് നോട്ടുപുസ്തകത്തില്‍ മിനുട്സും തീരുമാനങ്ങളും അക്കോന്റും.
ആകാശസീമകള്‍ക്കപ്പുറം പടര്‍ന്നു പന്തലിച്ച മഹാ വൃക്ഷത്തിന്റെ വേരും തണ്ടും.1976 ല്‍ വിവിധ ഇടങ്ങളില്‍ യൂനിറ്റ് രൂപീകരണമായി.എല്ലാം സുന്നി സമൂഹത്തിനു പുതുമയുള്ള കാഴ്ചയായി.ഓരോ ചില്ലിക്കാശും സൂക്ഷ്മതയുടെ അരിപ്പയിലൂടെ മാത്രം പുറത്ത് വന്നു.
1977 ല്‍ ജാമിഅ നൂരിയ്യയില്‍ സംഘടനാ ചരിത്രത്തിലെ ആദ്യ ക്യാമ്പ്.വിവിധ ജില്ലകളില്‍ നിന്നുമായി ഇരുന്നൂറിലധികം പ്രതിനിധികള്‍.ദാരിദ്ര്യത്തിന്റെ തീ ചൂളയിലും അല്ലറ ചില്ലറ പിരിവുകള്‍ കൊണ്ടാണ് ക്യാംപംഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയത് .സംഘടനാ കെട്ടുറപ്പിനും ശാസ്ത്രീയതക്കും മികവും പരിശീലന കളരിയുമായി മാറിയ ക്യാമ്പുകളുടെ തുടക്കമായിരുന്നു അത്.
1979 സംഘടനാ ചരിത്രത്തിലെ വേറിട്ട ഒരദ്ധ്യായം. " സുന്നത്ത് ജമാഅത്തിനെതിരെ ആര് തിരിഞ്ഞാലും അവരെ തോല്പിക്കണം ." സമസ്തയുടെ ധീരമായ നിലപാട്.രംഗം പഞ്ചായത്ത് ഇലക്ഷന്‍. പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബി സ്ഥാനാര്‍ത്തിക്ക് അനുകൂലമായി പ്രസ്താവനയിറക്കി. എതിര്‍പ്പുകള്‍ ഒഴുകിയെത്തി. പ്രസിഡന്റിനെ ഒഴിവാക്കാന്‍ വരെ ആവശ്യമുയര്‍ന്നു.മലപ്പുറത്ത് നടന്ന യോഗത്തില്‍ തങ്ങള്‍ രാജിവെച്ച് ഇറങ്ങിപ്പോയി. ചന്ദ്രിക യുടെ ഭാഷയില്‍ പറഞ്ഞാല്‍ എസ് എസ് എഫ് പിരിച്ചുവിട്ടു.നിയോഗം പോലെ..സംഘടന സമചിത്തത കൈ വെടിഞ്ഞില്ല.അബൂബക്കര്‍ ശര്‍വാനിയെ ആക്ടിംഗ് പ്രസിടന്ടാക്കി യോഗം പൂര്‍ത്തിയാക്കി. അന്ന് രാത്രി 11 : 30 - കെ എം എ റഹീം സാഹിബ് , എന്‍ അലി അബ്ദുള്ള, ടി പി അബൂബക്കര്‍ സംഘാടക ത്രയങ്ങള്‍ മുപ്പത് കിലോമീറ്റര്‍ നടന്നു ചേറൂര്‍ എത്തി.രാജി പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിഫലമായി.
1980 ല്‍ സംഘടനയുടെ ആദ്യ സമ്മേളനം മഞ്ചേരിയില്‍ ..ഏറനാട് താലൂക്ക് സമ്മേളനം ചരിത്രം രചിച്ചു.എണ്‍പത്തി ഒന്നില്‍ തിരൂര്‍ കോരങ്ങത്തു മൈതാനിയില്‍ നടന്ന സമ്മേളനത്തിലാണ് SSF ആദ്യമായി പ്രകടനം നടത്തിയത്.അതോടെ രാഷ്ട്രീയ ഏമാന്മാരുടെ കണ്ണുരുട്ടല്‍ ശക്തമായി.പ്ക്ഷെ,ഒര് സമൂഹത്തെ ഉന്നതിയുടെ ഉദ്ധയനങ്ങള്‍ക്ക് പാകമാക്കിയെടുക്കാന്‍ പ്രതിജ്ഞ എടുത്ത ധര്‍മ്മ സഖാക്കള്‍ പിറകോട്ടു പോയില്ല.1983 ഡിസമ്പര്‍ 22 ,23, 24 കോഴിക്കോട് ഹിദായത്ത് നഗര്‍ .അശ് റത്തുന്‍ കാമിലയുടെ ഉള്പുളകങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് നഗര വീചികള്‍.മുന്‍ ചിത്രങ്ങളില്ലാത്ത പത്താണ്ടുകള്‍.നെരിപ്പോടില്‍ ചുട്ടെടുത്ത ബാല്യ കാലം ,
തിരിഞ്ഞു നോക്കുമ്പോള്‍ ഒര് നൂറ്റാണ്ടിന്റെ കര്‍മ്മ സായൂജ്യം.വാര്‍പ്പുമാതൃകയേതുമില്ലാത്ത ദശവാര്ഷികാഘോഷം.ഒര് വറ്ഷം നീണ്ടു നിന്ന സമ്മേളന പ്രവര്‍ത്തനങ്ങള്‍.ഇല്ലായ്മയുടെ കണ്ണീര്‍ച്ചാലുകള്‍ കടന്ന് പുതു ജീവന്‍ പകര്‍ന്നത് ആത്മാര്പ്പണത്തിന്റെ മതകീയ ബോധം. വായനയുടെ പുതിയ സമര മുഖം തുറന്നു രിസാലയുടെ മുന്നേറ്റവും കൂടിയായപ്പോള്‍ SSF ന്‍റെ ശബ്ദം കേരളീയ പൊതു സമൂഹം സാകൂതം കാതോര്‍ത്തിരുന്നു .
രിസാലയുടെ ഓരോ ലക്കവും മനതലങ്ങളില്‍ ദുഃഖം കോറിയിട്ടാണ് കടന്ന് പോകുന്നത്.രണ്ട് മുഖങ്ങള്‍ നമ്മെ എന്നും ഈറനണിയിക്കാന്‍ പോന്നതാണ്.മര്‍ഹൂം അബ്ദുറസാഖ് കൊറ്റിയും വെള്ളില ഉസ്താദും.പ്രാര്‍ത്ഥനാ വച്ചസ്സുകളില്‍ എന്നും അവര്‍ നമ്മോടൊപ്പം ഉണ്ടാവട്ടെ..രിസാലയുടെ ഓരോ ചുവട് വെപ്പിലും ഇവരുടെ വിയര്‍പ്പ് കണങ്ങള്‍ ദര്‍ശിക്കാം.1983 നവംബറില്‍ മാസികയായി പ്രകാശനം ചെയ്യപ്പെട്ട രിസാല എണ്‍പത്തി ഒന്‍പതു ജനുവരി മുതല്‍ ദ്വൈ വാരികയായും തൊണ്ണൂറ്റി നാല് ജൂണ്‍ മുതല്‍ വാരികയായും രംഗത്തെത്തിയത്തില്‍ വെള്ളിലയുടെ കര്‍മ്മ കുശലത സ്മരണീയമാണ്.എഡിറ്ററും തൊഴിലാളിയും വിതരണക്കാരനും എല്ലാം ഉസ്താദ് തന്നെ..സ്വന്തം റൂം ഓഫീസും .സുന്നി വിദ്യാര്‍ഥികള്‍ക്ക് വിപ്ലവങ്ങളുടെ നാള്‍വഴികളില്‍ പുതിയ ദിശാബോധം നല്‍കി എസ് എസ് എഫ്.അക്രമോല്സുകതയും ആക്രോശങ്ങളും വിപ്ലവങ്ങളുടെയും സമരങ്ങളുടെയും പര്യായമായി മനസ്സിലാക്കപ്പെട്ട ലോകത്ത് യദാര്‍ത്ഥ സമരം കാണിച്ചു കൊടുത്തു എസ് എസ് എഫ്.
കാലം കാതോര്‍ത്ത സമരസാര ചരിതങ്ങളാണ്‌ സംഘടനയെ വ്യത്യസ്തമാക്കിയത്.
എണ്‍പത്തി അഞ്ചിലെ യുവജന വര്‍ഷാചരണം മുതല്‍ ഐടീം വരെ എത്തിനില്‍ക്കുന്നു പ്രസ്തുത വിജയ ഗാഥ. എണ്‍പത്തി ആറിലെ ലോക സമാധാന വര്‍ഷാചരണം.ലഹരിക്കെതിരെ,പാന്‍മസാല വിരുദ്ധ കാമ്പയിന്‍, ആണവ വിരുദ്ധ റാലികള്‍.സാക്ഷരതാ കാമ്പയിന്‍ ,അവകാശ സംഗമം, മീലാദ് കാംപയിനുകള്‍, ശരീഅത്ത് സംരക്ഷണ പ്രക്ഷോപങ്ങള്‍.ഭവന പദ്ധതികള്‍,സ്നേഹം മരിക്കരുത് നമുക്ക് ജീവിക്കണം,വിദ്യയുടെ വിളക്കത്തിരിക്കാം കാമ്പയിനുകള്‍,സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍, സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കെതിരെ, സാമൂഹിക ജീര്‍ണ്ണത കള്‍ക്കെതിരെ...
അവസാനിക്കാത്ത അലയൊലികളുമായി വിജയ ലഹരിയില്ലാതെ മുന്നേറുകയാണ് ഈ ധര്‍മ്മ രഥം.
സ്കൂള്‍ പാഠ പുസ്തകത്തിലെ തിരിമറികള്‍.പ്രത്യേകിച്ച് അറബി ഭാഷ സമരം , എസ് എസ് എഫിന്റെ സമര ചരിത്രത്തെ എന്നും ധന്യമാക്കാന്‍ പോന്നവയാണ്.പ്രവാചക നിന്ദ്യ പരാമര്‍ശങ്ങള്‍ പാഠ പുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് ആധുനിക ഇസ്ലാമിന്റെ ഈ ദൌത്യ സേന ആദ്യം പ്രതികരിച്ചത്. എസ് എസ് എഫുകാര്‍ അറബി ഭാഷക്കെതിരാണെന്നു പ്രചരിപ്പിച്ചു സമരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും കാലത്തിന്റെ കരിങ്കോട്ടകളില്‍ സത്യം പ്രതിധ്വനിച്ചു. സമരാധ്യായങ്ങളിലെ പൊന്‍ തൂവലാണ് പാലപ്പറ്റ പള്ളി സമരം.ഗ്രാമീണ നിഷ്കളങ്കത മുതലെടുത്ത്‌ പള്ളി പൂട്ടിക്കാന്‍ വരെ നജദിയന്‍ സൈദ്ധാന്തികര്‍ക്ക് അറപ്പുണ്ടായില്ല.സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി സകല കവാടങ്ങളിലും ചെന്ന് നോക്കി എങ്കിലും ഫലം ഉണ്ടായില്ല.മലപ്പുറം തങ്ങളുടെ തറവാട് സ്വത്താണെന്ന് അഹങ്കരിച്ചു നടക്കുന്ന സമുദായ പാര്‍ട്ടിയുടെ യദാര്‍ത്ഥ നപുംസകത്വം സുന്നികള്‍ക്ക് മനസ്സിലാക്കി കൊടുത്ത ഒരു സമരം കൂടി ആയിരുന്നു അത്.ആര്‍ ടി ഓ മാര്‍ച്ചും മറ്റു പ്രക്ഷോപ പരിപാടികളും മലപ്പുറം വെള്ളപ്പട്ടാളത്തിന്റെ ചൊല്പടിയിലാണെന്ന് തെളിയിച്ചു.അവസാനം ആത്മാര്‍ത്ഥ സേവനത്തിന്റെ പ്രതിഫലം എന്നോണം സുന്നികള്‍ക്ക് പള്ളി തിരിച്ചു കിട്ടിയത് ചരിത്രം.
ധര്മ്മാരവങ്ങള്‍ക്ക് വിപ്ളവ വീര്യം പകര്‍ന്ന് മുമ്പേപറന്ന പൊന്‍ വദനങ്ങള്‍..
ഈ ധര്‍മ്മ രഥത്തിന് ഇരുണ്ട വഴികളില്‍ ഇന്നും നിറ വെട്ടങ്ങളായി പ്രഭ പരത്തുന്ന വിളക്കുമാടങ്ങള്‍ .. ഒടുങ്ങാത്ത ധര്‍മ്മ ശബ്ദം "ഓ ഖാലിദ്‌ സാഹിബെന്ന അജയ്യ പോരാളി.. സ്നേഹ റസൂലിന്റെ തിരു ചാരത്തു അന്തിയുറങ്ങുന്ന വെള്ളിനിലാവ് "വെള്ളില ഉസ്താദ്‌, ചുടുചോര ചിന്തി ശഹാദത്തിന്റെ മാധുര്യമനുഭവിച്ച കുഞ്ഞുവും, കുഞ്ഞിമോന്‍ ഫൈസി ഉസ്താദും , പൂകോടന്‍ അബ്ദുക്കയും , അമ്പലക്കണ്ടി അബ്ദുല്‍ ഖാദിരും, കാരാതോട് അബ്ദുള്ളയും.. മറ്റു ഒട്ടനേകം ധീര വിപ്ളവ പോരാളികളും.. മുത്ത്‌ ബദ് രീങ്ങള്‍ക്കൊപ്പം അനുഗ്രഹീത ജന്നാത്തില്‍ ഹരിത ധവള നീലിമയുടെ വാഹകര്‍ക്കൊന്നിക്കാന്‍ നാഥന്‍ തൌഫീഖ് ചെയ്യട്ടേ...ആമീന്‍
അതെ, സമരാധ്യായങ്ങള്‍ അവസാനിക്കുന്നില്ല.നജാത്ത് നഗറും ധര്‍മ്മ പുരിയും മദീന മഖ്ദൂമും ഖാലിദിയ്യയും വാദി ഖുബാഉം രിസാല സ്ക്വയറും സമ്മാനിച്ച SSF യുവത്വത്തിന്റെ സമരാവേഷങ്ങളുടെ ഉത്തമ പ്രതിഫലനങ്ങളായി. മെയ്യും മനസ്സും അന്ന്യനു അടിയറവെക്കുന്ന ആധുനികന്‌ താക്കീതായി ഇടനെഞ്ചു തുളക്കുന്ന മുദ്രാ വാക്യങ്ങള്‍. സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക " കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം " നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്ത് നില്ക്കാന്‍" ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും-ധര്‍മ്മ പക്ഷത്ത് സംഘം ചേരുക" സമരമാണ് ജീവിതം “... SSF സമ്മേളന പ്രമേയങ്ങളുടെ പ്രസക്തി മനസ്സിലാകാത്തവരായി ഇന്ന് പ്രബുദ്ധ കേരളത്തില്‍ ആരുമുണ്ടാവില്ല. സാമ്രാജ്യത്വ കുത്തകകളുടെ ചരട് വലികള്‍ക്കൊത്ത് മതം ഇളവു ചെയ്യുന്ന പുത്തന്‍ വാദികള്‍ ഈ ധര്‍മ്മ സാഗരത്തില്‍ മുങ്ങിത്താണു.അരാജകത്വം കൊടികുത്തി വാഴുന്ന തെരുവുകളില്‍ ധാര്‍മ്മിക പ്രതിരോധത്തിന്‍റെ പടയാളികള്‍ ജിഹാദിന്‍റെ പുതിയ ഗാഥ രചിച്ചു.
വിസ്മയം രചിച്ച ഒരാണ്ട് കേരളീയസമൂഹം ചെവിയോര്‍ത്ത ധര്‍മ്മാരവങ്ങളുമായി നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനമുയര്‍ന്നത് മാനവീകതയുടെ ഉണര്‍ത്തുപാട്ടുമായി മലയാളമണ്ണും മനസ്സും എതിരേറ്റ കേരളയാത്രയുടെ സമാപനചരിത്രമഹാസംഗമവേദിയില്‍ നിന്ന് കാലത്തിന്‍റെ ഇതിഹാസനായകന്‍ ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദിന്‍റെ പ്രഭാഷണത്തില്‍ ... ഹരിശ്വേധനീലിമ അലമാലയായി അലയടിച്ച തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിന്ന് സാംസ്കാരിക കൈരളിയുടെ ഹൃദയതാളമായി അലയടിച്ച മുദ്യാവാക്യമായിരുന്നു “സമരമാണ് ജീവിതം” ... അതെ... വൃണിത ഹൃദയങ്ങളുടെ ശ്യാമ രക്തം പുരണ്ട ജീര്‍ണ്ണ മാലിന്യങ്ങളുടെ നെയ്പാട കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നിദ്രാവകങ്ങളിലൂടെ അതി കഠിനമായി തുഴഞ്ഞു ധര്‍മ്മത്തിന്‍റെ പുതിയ യുദ്ധക്കളത്തില്‍ SSF ചരിത്രം തിരുത്തുകയാണ്.
ദുരിതങ്ങളുടെ പെരുമഴപ്പാച്ചിലില്‍ ഒഴുക്കിനെതിരെ പൊരുതി നില്‍ക്കാന്‍ നെഞ്ചുറപ്പുള്ള ഒരേയൊരു സംഘടിത ശക്തിയാണിന്ന്..SSF .. കൊടുങ്കാറ്റിലും കെട്ട് പോകാത്ത വിശ്വാസത്തിന്‍റെ വെളിച്ചവുമായി ഇരുള്‍ മൂടിയ സാമൂഹിക പരിസരത്ത് കര്‍മ്മ ഗോദയിലാണിന്ന് SSF ...രോഷത്തിന്‍റെ ഇടിമുഴക്കി പ്രതിഷേധത്തിന്‍റെ മിന്നല്‍ പിണരുകളുതിര്‍ത്തു പ്രതീക്ഷകളുടെ പേമാരി- വര്‍ഷിച്ച് പോര്‍ക്കളം കീഴടക്കുകയാണ് SSF ...
നന്മയുടെ ഓരം ചേരാന്‍ നെഞ്ചുറപ്പുള്ള യുവത്വം പടക്കളത്തില്‍ ഇറങ്ങുക ..!!
കാരിരുമ്പ് തോല്‍ക്കുന്ന ഉരുക്ക് മുഷ്ടികള്‍ ഉയര്‍ത്തി ഉറക്കെ വിളിക്കുക ..
എസ് എസ് എഫ് സിന്ദാബാദ്
ധാര്‍മ്മിക വിപ്ളവം സിന്ദാബാദ്

Monday, September 29, 2014

തൊഴുത്തില്‍ കെട്ടുന്ന വാർദ്ധക്യം 

മകള്‍ വൃദ്ധയെ പട്ടിക്കൂടിന് സമീപത്തെ ഷെഡില്‍ പാര്‍പ്പിച്ചു
വട്ടിയൂര്‍കാവ്: ഏക മകളും മരുമകനും ചേര്‍ന്ന് വൃദ്ധയായ അമ്മയെ പട്ടിക്കൂടിന് സമീപത്തെ ഷെഡില്‍ പാര്‍പ്പിച്ചു. നാട്ടുകാരും പോലീസും ഇടപെട്ട് ഇവരെ വീട്ടിനുള്ളിലാക്കി.
*****
തൊണ്ണൂറ്റിയൊന്നുകാരനെ മര്‍ദ്ദിച്ച
് വീട്ടില്‍ നിന്ന് പുറത്താക്കി; മകന്‍ അറസ്റ്റില്‍
കലത്തൂര്‍: ക്രൂരമായി മര്‍ദ്ദിച്ച ശേഷം 91 വയസ്സുള്ള അച്ഛനെ തെരുവില്‍ തള്ളിയ മകനെ വയോജന സംരക്ഷണ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
*****
പ്രായമായ അമ്മയെ വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ എണ്‍പത്തിരണ്ട് വയസ്സുള്ള സ്ത്രീയെ വനിതാ പോലീസ് ആസ്പത്രിയിലാക്കി.
*****
സ്വന്തം മക്കളുടെ ഭാഗത്ത് നിന്ന് പ്രായമായ മാതാപിതാക്കള്‍ക്ക് നേരെ കേരളത്തില്‍ വര്‍ധിച്ചുവരുന്ന അതിക്രൂരമായ പീഡനങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ ചേര്‍ത്ത പത്രവാര്‍ത്തകള്‍. സമൂഹ മനഃസാക്ഷിയെ നടുക്കുന്ന ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഓരോ ദിവസവും കൂടുകയാണ്.
വയസ്സായവരെ കന്നുകാലികളോടൊപ്പം തൊഴുത്തില്‍ കെട്ടാന്‍ പോലും മടിയില്ലാത്തവരായി മലയാളികള്‍ മാറിയിരിക്കുന്നു. വരന്തരപ്പിള്ളിയില്‍, മക്കള്‍ കയ്യൊഴിഞ്ഞ് വീടിന് പിറകിലെ തൊഴുത്തില്‍ രണ്ടു വര്‍ഷത്തോളമായി ഇരുട്ടും ദുര്‍ഗന്ധവും സഹിച്ച് നരകയാതന അനുഭവിച്ച വള്ളിക്കുട്ടി എന്ന 107 വയസ്സുകാരിയായ അമ്മയുടെ ദുരിതകഥ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 90 വയസ്സ് കഴിഞ്ഞ പെറ്റമ്മയെ വീട്ടിനുള്ളില്‍ കിടത്താതെ, മക്കള്‍ ആട്ടിന്‍തൊഴുത്തില്‍ കിടത്തിയ സംഭവം കുളത്തൂപ്പുഴയില്‍ ഉണ്ടായി.
നമ്മുടെ രാജ്യത്ത് വയോജനങ്ങളുടെ എണ്ണം വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. യു.എന്‍. പോപ്പുലേഷന്‍ ഫണ്ട് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 9 കോടിയാണ് ഇന്ത്യയിലെ വൃദ്ധ ജനസംഖ്യ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള സംസ്ഥാനം കേരളമാണ്. തിരുവനന്തപുരം പോപ്പുലേഷന്‍ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ സര്‍വെ പ്രകാരം നമ്മുടെ സംസ്ഥാനത്ത് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 40.2 ലക്ഷം പേരാണ്. ഇത് ജനസംഖ്യയുടെ 12.5% വരും.
വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച്, അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും കൂടുകയാണ്. സ്വന്തം വീട്ടിലാണ് വയോജനങ്ങളില്‍ വലിയൊരു പങ്കും പീഡനത്തിന് ഇരയാകുന്നത് എന്നതാണ് ഏറെ ദയനീയം. “ഹെല്‍പ്പേജ് ഇന്ത്യഭ, എന്ന സംഘടനയുടെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം വയോജനങ്ങളില്‍ 23%വും സ്വന്തം കുടുംബത്തില്‍ പീഡനം അനുഭവിക്കുന്നവരാണ്. സ്വന്തം വീട്ടില്‍ ഒരു വിധത്തിലുമുള്ള പരിഗണനയും ലഭിക്കാതെയാണ് 79% വൃദ്ധരും കഴിയുന്നത്. പ്രായമായവരില്‍ 76% പേരാകട്ടെ, ബന്ധുക്കളുടെ മാനസിക പീഡനത്തിന് ഇരയാകുന്നവരാണ്. സ്വന്തം വീട്ടില്‍ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാകുന്ന വയോജനങ്ങള്‍ 39% വരും. ദിവസവും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന വൃദ്ധര്‍ 35 ശതമാനമാണ്. വൃദ്ധരായ മാതാപിതാക്കളില്‍ 39% പേര്‍ മരുമകളുടെ പീഡനത്തിന് വിധേയരാകുമ്പോള്‍, 38% പേര്‍ സ്വന്തം മകന്‍റെ അതിക്രമങ്ങള്‍ക്കാണ് ഇരകളാകുന്നത്. എന്നാല്‍, ഇത്തരം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന 70% വൃദ്ധരും ഇക്കാര്യം പുറത്ത് പറയുന്നില്ലെന്നും പഠനം പറയുന്നു. അതായത്, കുടുംബാംഗങ്ങളുടെ പീഡനം അനുഭവിക്കുന്ന വയോജനങ്ങളുടെ സങ്കടങ്ങള്‍ പലപ്പോഴും അവരുടെ കിടപ്പ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്!
കുടുംബത്തിലെ അവഗണനയും പീഡനവും സഹിക്കാവുന്നതിലുമധികമാവുമ്പോള്‍ വൃദ്ധമന്ദിരങ്ങളില്‍ അഭയം തേടുന്ന വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റവും പുതുതലമുറയുടെ സ്വാര്‍ത്ഥതയും മൂലം പ്രായമായവരെ വൃദ്ധസദനങ്ങളിലാക്കുന്ന ശീലവും കൂടിയിരിക്കുന്നു. അതുകൊണ്ടുതന്നെ വൃദ്ധമന്ദിരങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് കൂണുകള്‍ പോലെ മുളച്ചുപൊന്തുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധമന്ദിരങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഹൈടെക് വൃദ്ധമന്ദിരങ്ങള്‍ മാത്രമല്ല, വ്യാജ വൃദ്ധസദനങ്ങളും കേരളത്തില്‍ പെരുകുകയാണ്. വൃദ്ധമന്ദിരങ്ങളുടെ മറവില്‍ മൃതദേഹക്കടത്ത് വരെ നടക്കുന്നതായ പരാതികള്‍ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. പ്രായം ചെന്നവരെ ആസ്പത്രികളില്‍ തള്ളി ചുമതല തീര്‍ക്കുന്ന ബന്ധുക്കളും കുറവല്ല. സംസ്ഥാനത്തെ വിവിധ ജനറല്‍ ആസ്പത്രികളിലായി 200ഓളം വയോജനങ്ങള്‍ അനാഥരായി കഴിയുന്നുണ്ട് എന്നാണ് കണക്ക്. മക്കളും ബന്ധുക്കളും ചികിത്സക്കായി എത്തിച്ചവരാണ് ഇവരിലേറെയും. എന്നാല്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളാരും എത്താത്തതിനാല്‍ ഇവര്‍ ആശുപത്രികളില്‍ അനാഥരായി കഴിയുകയാണ്.
വയോജനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിയ പശ്ചാത്തലത്തിലാണ് 2007ല്‍ “മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമുള്ള നിയമംഭപ്രാബല്യത്തില്‍ വന്നത്. ഈ നിയമപ്രകാരം മാതാപിതാക്കള്‍ക്കും, 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും, സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ട്. “ജീവനാംശംഭഎന്നതില്‍ പണം മാത്രമല്ല, ആഹാരം, വസ്ത്രം, താമസ സൗകര്യം, ചികിത്സ തുടങ്ങി വാര്‍ധക്യ കാലത്ത് ഒരാള്‍ക്ക് അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടും. വാര്‍ധക്യകാലത്ത് ശരീര പരിപാലനം, വിനോദം, വിശ്രമം എന്നിവ ലഭിക്കേണ്ടതും ഒരാളുടെ അവകാശമാണ്.
മാതാപിതാക്കളെ മക്കള്‍ വേണ്ടവിധം സംരക്ഷിക്കാതിരുന്നാല്‍, ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കാം. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ 30 ദിവസത്തിനകം ജീവനാംശത്തുക പരാതിക്കാരന് നല്‍കാന്‍ ആര്‍.ഡി.ഒ. ഉത്തരവിടും. ജീവനാംശത്തുക നല്‍കാത്തപക്ഷം എതിര്‍കക്ഷികള്‍ തടവുശിക്ഷ അനുഭവിക്കേണ്ടതായി വരും. മാതാപിതാക്കളുടെ സ്വത്ത് കൈവശപ്പെടുത്തിയ ശേഷം, മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെങ്കില്‍, ആ ആധാരം അസാധുവാക്കി പ്രഖ്യാപിക്കാനും, മക്കളുടെ പേരില്‍ എഴുതിയ സ്വത്ത് മാതാപിതാക്കള്‍ക്ക് തന്നെ തിരിച്ചു നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കള്‍ക്ക് 3 മാസം തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
കേരള സര്‍ക്കാര്‍ രൂപം നല്‍കിയ, “മുതിര്‍ന്ന പൗരന്മാരുടെ സംസ്ഥാന നയഭത്തിലും, 60 വയസ്സ് കഴിഞ്ഞവരുടെ കുടുംബ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള നിരവധി നിര്‍ദേശങ്ങള്‍ ഉണ്ട്. “വാര്‍ധക്യ കാലം സ്വന്തം വീട്ടില്‍ഭ എന്ന സന്ദേശമാണ് നയം മുന്നോട്ട് വെക്കുന്നത്. അതായത് ഏതൊരാള്‍ വാര്‍ധക്യത്തില്‍ സ്വന്തം കുടുംബത്തില്‍ തന്നെ ജീവിക്കണമെന്ന് നയം വ്യക്തമാക്കുന്നു. മറ്റ് മാര്‍ഗങ്ങളൊന്നും തന്നെ ഇല്ലാതെ വരുമ്പോള്‍ മാത്രമേ, ഒരാളെ വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനത്തിലേക്ക് അയക്കാവൂ എന്നും നയം നിര്‍ദേശിച്ചിക്കുന്നു. വയോജന നയം പ്രകാരം, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യത ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമാണ്.
എന്നാല്‍ നിയമങ്ങളും നയങ്ങളും ഉണ്ടായത് കൊണ്ട് മാത്രം വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവര്‍ക്ക് സഹായവും, സ്നേഹവും, സാന്ത്വനവും നല്‍കാന്‍ കുടുംബാംഗങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ശാരീരികാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം തന്നെ പ്രായമായവരുടെ മാനസികാവശ്യങ്ങള്‍ കൂടി നിറവേറ്റാന്‍ കുടുംബാംഗങ്ങള്‍ക്ക് കഴിയണം. മുതിര്‍ന്നവരും വിവിധ പ്രായവിഭാഗത്തിലുള്ളവരും തമ്മില്‍ ആരോഗ്യകരമായ ആശയ വിനിമയത്തിനുള്ള അവസരം ഒരുക്കണം. വീട്ടില്‍ പ്രായമായവരോടൊപ്പം പരസ്പരം സംസാരിച്ച്, തമാശ പറഞ്ഞും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചുമൊക്കെ സമയം ചെലവിടാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കണം.
ദൈനംദിന കുടുംബ കാര്യങ്ങളില്‍ വീട്ടിലെ മുതിര്‍ന്നവരുടെ കൂടി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാനിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. പ്രായമായവരുടെ ആഗ്രഹത്തിനും രുചിക്കും ഇണങ്ങിയ ആഹാരം പാചകം ചെയ്ത് അവര്‍ക്ക് നല്‍കണം. നല്ല ക്ഷമയോടും സഹിഷ്ണുതയോടും കൂടി വേണം പ്രായമായവരോട് പെരുമാറാന്‍. അവര്‍ പറയുന്നത് എന്തുമാകട്ടെ, അത് എത്രയോ തവണ പറഞ്ഞതുമാകട്ടെ, അത് ശ്രദ്ധയോടെ കേട്ടിരിക്കാനുള്ള സന്മനസ്സാണ് ബന്ധുക്കളും സുഹൃത്തുക്കളും കാണിക്കേണ്ടത്. കുട്ടികളും പ്രായമായവരും തമ്മില്‍ വീട്ടില്‍ സ്നേഹവും ബഹുമാനവും കലര്‍ന്ന നല്ല ബന്ധം വളര്‍ത്തിയെടുക്കണം. പ്രായമായവരെ ഉള്‍പ്പെടുത്തി കുടുംബയാത്രകള്‍ സംഘടിപ്പിക്കാവുന്നതുമാണ്.
വീട്ടില്‍ വൃദ്ധരെ അലട്ടുന്ന പ്രധാന പ്രശ്നം അനാരോഗ്യമാണ്. മുന്‍കാല രോഗങ്ങളെ അപേക്ഷിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഇവര്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ഡിമന്‍ഷ്യ, അര്‍ബുദം, അള്‍ഷെമേഴ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരും കുറവല്ല. ഒറ്റപ്പെടുന്നുവെന്ന തോന്നല്‍, കടുത്ത ഏകാന്തത, വിഷാദ രോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും ഇവരെ അലട്ടുന്നു. രോഗബാധിതരായ വയോജനങ്ങളെ പരിപാലിക്കാന്‍ വീട്ടില്‍ ആളില്ലാതെ വരുന്നതാണ് ഇന്നത്തെ പ്രധാന പ്രശ്നം. ഹോം നഴ്സിനെ വെച്ച് മാത്രം പരിഹരിക്കാവുന്ന വിഷയമല്ല ഇത്. വയോജനങ്ങളെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വം പങ്കിടാന്‍ വീട്ടിലെ ഓരോ അംഗവും തയ്യാറാകണം. രോഗികളായ വയോജനങ്ങള്‍ക്ക് ചികിത്സയും മരുന്നും കൃത്യസമയത്ത് നല്‍കണം. പ്രായാധിക്യം മൂലം വിഷമം അനുഭവിക്കുന്നവരുടെ ആരോഗ്യകരമായ ഇരിപ്പിനും കിടപ്പിനും ചലനത്തിനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യപ്രദമായ ആധുനിക ഫര്‍ണീച്ചറുകളും, ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്. അവ വീട്ടില്‍ വാങ്ങിവെക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍ക്ക് അത് കൃത്യസമയത്ത് ലഭ്യമാക്കാനും ശ്രദ്ധിക്കണം.
ധാര്‍മികവും സദാചാരപരവുമായ സംസ്കാരം നഷ്ടപ്പെട്ട ഒരു യുവതലമുറ സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. അതിന്‍റെ ഫലമായി വയോജനങ്ങള്‍ അധികപ്പറ്റാണെന്ന മനോഭാവം സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു. “ഉപയോഗിക്കൂ, വലിച്ചെറിയൂഭഎന്ന മുദ്രാവാക്യമുയര്‍ത്തുന്ന ഉപഭോക്തൃ സംസ്കാരത്തിന്‍റെ വക്താക്കളായ ഇവരെ സംബന്ധിച്ചിടത്തോളം, വയോജനങ്ങള്‍ ഉപയോഗിച്ച് തീര്‍ന്ന കറിവേപ്പിലകള്‍ മാത്രമാണ്. ഈ ചിന്താഗതിക്ക് മാറ്റം വരുത്തേണ്ടതുണ്ട്. വയോജനങ്ങളെ സ്നേഹിക്കാനും അവരോട് മാന്യമായി പെരുമാറാനുമുള്ള ധാര്‍മികമായ സംസ്കാരം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. മനുഷ്യ സ്നേഹത്തിനും കുടുംബ ബന്ധങ്ങള്‍ക്കും വിലകല്‍പിക്കുന്ന ഒരു സമൂഹത്തിലേ വയോജന സംരക്ഷണം പൂര്‍ണമായ അര്‍ത്ഥത്തില്‍ സാധ്യമാകുകയുള്ളൂ. അതുകൊണ്ടുതന്നെ, തിന്മയുടെ ലോകത്ത് വഴിതെറ്റുന്ന യുവതലമുറയെ ധാര്‍മികതയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ പ്രായമായവര്‍ മാതൃകാപരമായി സംരക്ഷിക്കപ്പെടുന്ന വീടുകളിലാണ് യഥാര്‍ത്ഥ കുടുംബ സന്തോഷം കടന്നുവരുന്നതെന്ന യാഥാര്‍ത്ഥ്യം നമുക്ക് മറക്കാതിരിക്കാം.
പനിയെ നമുക്കിഷ്ടപ്പെടാം
ഡോ: കരകുളം നിസാമുദ്ദീന്‍ /ആരോഗ്യം--------------------------------------------------------
നാം ഭയത്തോടെ സമീപിക്കുന്ന രോഗമാണ് പനി. പനി അത്യന്തം അപകടകരമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പനി വൈറസ് ബാധയാണെന്നും വൈദ്യശാസ്ത്രം പറയുന്നു. ഒരേ ലക്ഷണങ്ങളോടെ പലതരം പേരുകളില്‍ വിവിധ തരം പനികള്‍ ഓരോ കാലഘട്ടത്തിലും അവതരിപ്പിക്കപ്പെടുന്നു. വൈറല്‍ പനി, മലേറിയ, ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി തുടങ്ങിയവയാണ് അവയില്‍ പലതും. ഇനിയും എത്രയോ പേരുകള്‍ നാം കാണാനിരിക്കുന്നു. ഓരോ കാലഘട്ടത്തിലും പുതിയ തരം പേരുകളില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന പനികളില്‍ പലതും വന്‍കിട മരുന്നുകമ്പനികളുടെ സഹായത്താലാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. മരുന്ന് കമ്പനികളുടെ കെട്ടികിടക്കുന്ന മരുന്നുകള്‍ ഈ കാലഘട്ടത്തില്‍ വിറ്റഴിക്കപ്പെടുന്നു. പുതിയ ഇനം പനിക്ക് മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും സുലഭമായി മരുന്നുകൊടുത്ത് ചികിത്സിച്ചുകൊണ്ടിരിക്കുന്നു.
ഈ സന്ദര്‍ഭത്തിലാണ് പനിക്ക് പ്രവാചകനില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നന്വേഷിക്കേണ്ടത്. പനിക്ക് പ്രവാചകന്‍ പച്ചവെള്ളമാണ് പരിഹാരം പറഞ്ഞത്. ഈ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനും പ്രവാചകനുമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന നാം പനി വന്നാല്‍ പാരസെറ്റമോള്‍ തേടി പോകുന്നതിന്റെ യുക്തി എന്താണ്. പ്രവാചകന്‍ പറഞ്ഞു, പനി നരകത്തിലെ തീയാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി) പ്രവാചകന്റെ വഫാത്തിന്റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുമ്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തടവിയതായി ഹദീസില്‍ കാണാം. പ്രവാചകന്റെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. ഇതുകേട്ട പ്രവാചകന്‍ പനിയെ ശപിക്കുന്നത് തടഞ്ഞു. ശേഷം പറഞ്ഞു: ''പനി ഇരുമ്പില്‍ നിന്നും തുരുമ്പിനെ ഏത് വിധേന ശുദ്ധീകരിക്കുന്നോ അതുപോലെ പനി വഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും. (തിബ്ബുന്നബവി)
പനി പിടിപെട്ട ആളോട് പ്രവാചകന്‍ പറഞ്ഞു. ''വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴിക്കിനഭിമുഖമായിരിക്കുക ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുക. ശേഷം മൂന്ന് ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം. ഭേദപ്പെട്ടില്ലെങ്കില്‍ ഒന്‍പതു ദിവസം. ഇന്‍ഷാഅല്ലാ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല. (തിര്‍മിദി)
ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയും. ഞാന്‍ അവരോട് ഈ ഹദീസ് വിശദീകരിച്ചു പറഞ്ഞു. ഒന്‍പതു ദിവസവും തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞത് എത്ര സത്യം. ഒന്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. പനിയെ കുറിച്ച് അബുഹൂറൈറ പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല. അത് ശരീരത്തിന്റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു. (തിബ്ബുന്നബവി). അതെ, പനി അനുഗ്രഹമാണ്. അത് ഇരുമ്പില്‍ നിന്നും തുരുമ്പിനെ ശുദ്ധീകരിക്കുന്നതുപോലെ നാം ശരീരത്തിനോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടാണ് അബുഹൂറൈറ പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല. അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ അസുഖങ്ങളും മാറ്റപ്പെടും. പക്ഷേ നാം പ്രവാചകന്‍ പറഞ്ഞതുപ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.


പനിയെക്കുറിച്ച്
പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. വേദനയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കണം. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കണ്ട വിശപ്പ് വരുന്നതുവരെ അത് ചിലപ്പോള്‍ ഒന്‍പത് ദിവസം കഴിഞ്ഞിട്ടെങ്കില്‍ അതുവരെ കഴിക്കണ്ട. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കുടിക്കാവുന്നതാണ്. 100 ഡിഗ്രിയില്‍ കൂടുതല്‍ പനികൂടാന്‍ അനുവദിക്കരുത്. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും 100 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. മതിവരോളം ഉറങ്ങുക. ആരും ശല്യം ചെയ്യേണ്ടതില്ല. 100 ഡിഗ്രിയില്‍ മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കമ്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല മെച്ചമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധിയെ ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പനിയിലൂടെ കൂടുതല്‍ മരണം സംഭവിക്കുന്നത്.


പനിയിലൂടെ സംഭവിക്കുന്നത്
കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. ഒരു പറമ്പില്‍ പാഴ്‌വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പനിക്കണം. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ സകല വിധ മാരരോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.


പനികൊണ്ടുള്ള ഗുണങ്ങള്‍
ഒന്‍പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണ്ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്‌നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം, എന്നുവേണ്ട സകല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ്.
ഈ സന്ദര്‍ഭത്തിലാണ് പനിക്ക് പ്രവാചകനില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നന്വേഷിക്കേണ്ടത്. പനിക്ക് പ്രവാചകന്‍ പച്ചവെള്ളമാണ് പരിഹാരം പറഞ്ഞത്. ഈ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനും പ്രവാചകനുമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന നാം പനി വന്നാല്‍ പാരസെറ്റമോള്‍ തേടി പോകുന്നതിന്റെ യുക്തി എന്താണ്. പ്രവാചകന്‍ പറഞ്ഞു, പനി നരകത്തിലെ തീയാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി) പ്രവാചകന്റെ വഫാത്തിന്റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുമ്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തടവിയതായി ഹദീസില്‍ കാണാം. പ്രവാചകന്റെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. ഇതുകേട്ട പ്രവാചകന്‍ പനിയെ ശപിക്കുന്നത് തടഞ്ഞു. ശേഷം പറഞ്ഞു: ''പനി ഇരുമ്പില്‍ നിന്നും തുരുമ്പിനെ ഏത് വിധേന ശുദ്ധീകരിക്കുന്നോ അതുപോലെ പനി വഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും. (തിബ്ബുന്നബവി) പനി പിടിപെട്ട ആളോട് പ്രവാചകന്‍ പറഞ്ഞു. ''വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴിക്കിനഭിമുഖമായിരിക്കുക ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുക. ശേഷം മൂന്ന് ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം. ഭേദപ്പെട്ടില്ലെങ്കില്‍ ഒന്‍പതു ദിവസം. ഇന്‍ഷാഅല്ലാ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല. (തിര്‍മിദി)ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയും. ഞാന്‍ അവരോട് ഈ ഹദീസ് വിശദീകരിച്ചു പറഞ്ഞു. ഒന്‍പതു ദിവസവും തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞത് എത്ര സത്യം. ഒന്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. പനിയെ കുറിച്ച് അബുഹൂറൈറ പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല. അത് ശരീരത്തിന്റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു. (തിബ്ബുന്നബവി). അതെ, പനി അനുഗ്രഹമാണ്. അത് ഇരുമ്പില്‍ നിന്നും തുരുമ്പിനെ ശുദ്ധീകരിക്കുന്നതുപോലെ നാം ശരീരത്തിനോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടാണ് അബുഹൂറൈറ പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല. അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ അസുഖങ്ങളും മാറ്റപ്പെടും. പക്ഷേ നാം പ്രവാചകന്‍ പറഞ്ഞതുപ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.

പനിയെക്കുറിച്ച്പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. വേദനയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കണം. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കണ്ട വിശപ്പ് വരുന്നതുവരെ അത് ചിലപ്പോള്‍ ഒന്‍പത് ദിവസം കഴിഞ്ഞിട്ടെങ്കില്‍ അതുവരെ കഴിക്കണ്ട. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കുടിക്കാവുന്നതാണ്. 100 ഡിഗ്രിയില്‍ കൂടുതല്‍ പനികൂടാന്‍ അനുവദിക്കരുത്. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും 100 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. മതിവരോളം ഉറങ്ങുക. ആരും ശല്യം ചെയ്യേണ്ടതില്ല. 100 ഡിഗ്രിയില്‍ മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കമ്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല മെച്ചമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധിയെ ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പനിയിലൂടെ കൂടുതല്‍ മരണം സംഭവിക്കുന്നത്.

പനിയിലൂടെ സംഭവിക്കുന്നത്കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. ഒരു പറമ്പില്‍ പാഴ്‌വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പനിക്കണം. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ സകല വിധ മാരരോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.

പനികൊണ്ടുള്ള ഗുണങ്ങള്‍ഒന്‍പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണ്ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്‌നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം, എന്നുവേണ്ട സകല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ്.