Wednesday, February 26, 2014

മറക്കാതെ വായിക്കുക. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ 
വിശ്വരൂപം തിരിച്ചറിയുക.


മറക്കാതെ വായിക്കുക. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ 
വിശ്വരൂപം തിരിച്ചറിയുക.
--------------------------------
ഈ പുസ്തകത്തെ മുന്‍നിര്‍ത്തി സോഷ്യില്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരന്തര ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു.മുഖ്യധാര പത്രങ്ങളും ചാനലുകളും ഈ വാര്‍ത്തയോട് പ്രതികരിച്ച രീതിയും പ്രതികരണങ്ങളായി നിറഞ്ഞു നില്‍ക്കുന്നു. ജമാഅത്തെ ഇസ്ലാമി ഉടമസ്ഥതയില്‍ ഉള്ള 'മാധ്യമം 'പത്രമാണ്‌ ഇത് ആദ്യ൦ ചര്‍ച്ചയാക്കിയത്.തുടര്‍ന്ന് ദേശാഭിമാനി,തേജസ് ,സിറാജ് ,മംഗളം എന്നീ പത്രങ്ങളിലും ഈ റിപ്പോര്‍ട്ട് വന്നു. അതായത് അമൃതാനന്ദമയീ ഭക്തര്‍ വരിക്കാരകാത്ത (വായിക്കാത്തതല്ല)മുഴുവന്‍ പത്രങ്ങളിലും വാര്‍ത്ത വന്നു എന്ന് ചുരുക്കം.അതെ പോലെ മീഡിയാ വണ്‍,ഇന്ത്യ വിഷന്‍ ,ദര്‍ശന എന്നീ ചാനലുകളില്‍ വാര്‍ത്താ ചര്‍ച്ചകളും നടന്നു. അമൃതാനന്ദമയി വിരുദ്ധര്‍ മുന്‍കാലങ്ങളില്‍ അവര്‍ ഉയര്‍ത്തിയിരുന്നത് പോലെ മഠത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകളുടെയും, ദുരൂഹ മരണങ്ങളുടെയും, ശാരീരിക പീഡനങ്ങളുടെയും നിഗൂഡതകളെ കുറിച്ച് വേവലാതി പൂണ്ടു. ഭരണകൂടങ്ങളുടെ നിസ്സംഗതയെ കുറിച്ച് രോഷംകൊണ്ടു.അമ്മ ഭക്തര്‍ ഈ വിഷയത്തെ അസൂയ യായും അന്താരാഷ്ട്ര ഗൂഡാലോചനയായും ചിത്രീകരിച്ചു.കൂടെ ഈ വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് ചീത്ത മുസ്ലിമും,വ്യജ കമ്യുണിസ്റ്റ്കളുമാണെന്ന്കൂടി പറഞ്ഞുവെച്ചു.

പക്ഷെ, ഈ വിഷയത്തില്‍ ഇടപെട്ട ചില മീഡിയകളുടെയും,ചില സംഘടനാ പ്രവര്‍ത്തകരുടെ സോഷ്യില്‍ മീഡിയാ പ്രതികരണങ്ങളുമാണ് ഈ വിഷയം നിരന്തരം ചര്‍ച്ചയാക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും ഗൂഡ താല്പര്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കാന്‍ കാരണമാകുന്നത്.പ്രത്യകിച്ചും ജമാഅത്തെ ഇസ്ലാമി യുടെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്ന "മാധ്യമം" ദിന പത്രം 'മീഡിയ വണ്‍' വാര്‍ത്താ ചാനല്‍ എന്നിവയുടെ വാര്‍ത്താ /നിരീക്ഷണങ്ങള്‍.അതെ പോലെ ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകളായ സോളിഡാരിറ്റി,വെല്‍ഫയര്‍ പാര്‍ട്ടി,SIO,GIO, എന്നീ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍. അമൃതാനന്ദമയിയെക്കെതിരെ എന്ത് തരം വാര്‍ത്ത കൊടുക്കുമ്പോഴും ഒരു തരാം ബാലന്‍സിംഗ് തന്ത്രം പ്രയോഗിക്കുന്നു. സാമൂഹിക ഉത്സവ ഘോഷയാത്രകളില്‍ ടാബ്ലോ പ്ലോട്ടുകളായി അവതിരിപ്പിക്കുന്ന ക്ലീഷേ യാണല്ലോ കുറി തൊട്ട ഹിന്ദു,തൊപ്പിയിട്ട മുസ്ലിം,ളോഹയിട്ട ക്രസ്ത്യന്‍ ബാലന്മാര്‍ എന്നത് പോലെയുള്ള ഒരുതരം തൂക്കമോപ്പിക്കല്‍. അമ്മയെ പറയുമ്പോള്‍ ഒരു മുസ്ല്യയാരെ കൂട്ടി പറയുക. മാധ്യമ ത്തിന്‍റെയും മീഡിയ വണ്‍ന്‍റെ യും ഈ ബാലന്‍സിംഗനെ രണ്ടു രൂപത്തില്‍ നമുക്ക് നിരീക്ഷിക്കാം. ഒന്ന് 'ഭയം ' അതായത് തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ശത്രു വര്‍ഗീയത ആരോപിക്കുമോ ? ആ സമയം "ഞങ്ങള്‍ മുസ്ലിങ്ങളേയും പറഞ്ഞിട്ടുണ്ട് " എന്ന് പറഞ്ഞു രക്ഷപ്പെടാം എന്ന തന്ത്രം.രണ്ടാമത്തേത് 'ആജന്മശത്രു വിരോധം ' സാമുദായിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ സവര്‍ണ്ണ മുഖ്യധാര മാധ്യമങ്ങള്‍ സ്വീകരിക്കുന്ന "മതേതരത്വ ഭീതി" ഉപയോഗിച്ച് . ഇന്ത്യയില്‍ അബുല്‍ അലാ മൌദുദിയുടെ (അ)ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ആദര്‍ശപരമായും ധൈഷണിക പരമായും ചെറുത്തുനില്‍ക്കുന്ന ആഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ (സുന്നി പണ്ഡിത സംഘടന)യെയും അവരുടെ നേതാക്കളെയും ഈ വിഷയത്തിലേക്ക് കൊണ്ടുവരികയും സമൂഹ മധ്യ ഇവരല്ലാം തുല്ല്യരാണ് എന്ന് പൊതുസമൂഹത്തിനു തോന്നിപ്പിക്കും വിധം ചര്‍ച്ചകള്‍ ക്രമീകരിക്കുകയും ചെയ്യുക. ഉദാഹരണം പറയാം മീഡിയ വണ്‍ ചാനലില്‍ അമൃതാനന്ദമയി വിഷയത്തില്‍ രണ്ടു ദിവസം അമ്മ ഭക്തരെയും,വിമര്‍ശകരെയും ഉള്‍പ്പെടുത്തി ചാനല്‍ ചര്‍ച്ച നടത്തി അവരവര്‍ തങ്ങളുടെ ഭാഗം ന്യായികരിച്ചു സംസാരിച്ചു. മൂന്നാം ദിവസം 'സോമയാഗവും,പാന പാത്രവും' എന്ന സുന്നീ നേതാക്കളുമായി ബന്ധപെട്ട ഒരു ചര്‍ച്ച അമൃതാനന്ദമയി വിവാദത്തിന്‍റെ ഭാഗമായി തന്നെ ചാനലില്‍ വന്നു .പക്ഷെ ,ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുഴുവന്‍ ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് സ്വീകരിക്കുന്ന ഒരു പറ്റം സോളിഡരിറ്റി പ്രവര്‍ത്തകര്‍ ആയിരുന്നു.അവര്‍ പറഞ്ഞു .അവതാരകന്‍ ചോദിച്ചു. ഈ മതപരമായ ഈ വിഷയത്തെ കുറിച്ച് പറയാന്‍ ഒരു ഇസ്ലാമിക പണ്ഡിതനെയും വിളിച്ചില്ല എന്ന് മാത്രമല്ല ലോകത്തെ തീവ്രവാദ നിലപാടുകളെ എതിര്‍ക്കുന്ന സൂഫീ ചിന്താ ധാരകളെ അവഹേളിക്കാനും ഈ മതരാഷ്ടവാദക്കാര്‍ സമയം കണ്ടെത്തി.അതെ പോലെ അമ്മ വിവാദത്തിനു മറവില്‍ മാധ്യമം പത്രത്തില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അമൃതാനന്ദമയിയുടെ കൊള്ളരുതായ്മകള്‍ വിവരിക്കുന്നതിനിടയില്‍ കേരളത്തിലെ മുസ്ലിം പണ്ഡിതനും സുന്നി വിഭാഗങ്ങളുടെ നേതാവുമായ കാന്തപുരം അബൂബക്കര്‍ മുസലിയാരെ കുറിച്ച് ഒരു പച്ചക്കള്ളം എഴുതാന്‍ മാധ്യമം തിടുക്കം കാട്ടി . അതില്‍ പറയുന്നു പ്രവാചകന്‍റെ തെന്നു പറഞ്ഞു കാന്തപുരം 'ഒരു കെട്ടു മുടി ' കൊണ്ട് വന്നു മുസ്ലിങ്ങളെ ചൂഷണം ചെയ്യുന്നു " എന്ന് സ്ഥലകാലബോധം മറന്നു എഴുതിയിരിക്കുന്നു.കാന്തപുരം കൊണ്ട് വന്ന തിരുകേശവും അതിനെ കുറിച്ചുള്ള ചര്‍ച്ചകളും കേരളത്തില്‍ നടന്നതും അതുമായുള്ള എല്ലാ വിവാദങ്ങള്‍ക്കും ബന്ധപെട്ടവര്‍ മറുപടി പറഞ്ഞതും അറിയാതെയല്ല മാധ്യമം ഇത്തരത്തില്‍ എഴുതിപ്പിടിപ്പിച്ചത്‌. ലോകത്തിന്‍റെ പലഭാഗങ്ങളിലും പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ തിരു ശേഷിപ്പുകള്‍ ഉണ്ടെന്നും,അത് കാണുന്നതും,തൊടുന്നതും,അത് മുക്കിയ വെള്ളം കുടിക്കുന്നത് മുസ്ലിങ്ങളെ സംബന്ധിച്ചോളം പുണ്യമുള്ളതാനെന്നും ഇസ്ലാമിനെ കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ക്ക് പോലും ആധികാരിക പ്രവാചക വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളില്‍ നിന്ന് കണ്ടെടുക്കാന്‍ സാധ്യമാണെന്നിരിക്കെ ഇത്തരത്തില്‍ ഈ വിഷയത്തെ ആഗോള ഇസ്ലാമിക തീവ്രവാദത്തിനു ബീജാവാപം നല്‍കിയ മൌദുദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയും അവരുടെ മീഡിയയും പ്രശ്ന വല്ക്കരിച്ചതിനു പിന്നിലുള്ള അധികാര /വര്‍ഗീയ താല്‍പര്യങ്ങളുടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഹിന്ദു /ക്രസ്ത്യിന്‍ മതങ്ങളില്‍ നടക്കുന്ന ആത്മീയ ചൂഷണങ്ങളെ മാധ്യമം പത്രം മുസ്ലിങ്ങളുടെ ഭാഗത്ത് നിന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ എന്ന സുന്നി പണ്ഡിത സംഘടയുടെ സെക്രട്ടറിയെ ചേര്‍ത്തു വെക്കുന്നത് ഒരിക്കലും നീതികരിക്കാന്‍ സാധ്യിമല്ല .കാരണം ഒരിക്കലും കാന്തപുരം വെക്ത്യ കേന്ദ്രീകരണ പ്രസ്ഥാന ത്തിന്‍റെ അധിപനല്ല. ഭരണഘടനയും പാരമ്പര്യവുമുള്ള സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്ടര്‍ ചെയ്ത നാല്പതു വയസ്സ് പൂര്‍ത്തിയായ ഇസ്ലാമിക വിധി വിലക്കുകളിലും ചരിത്രങ്ങളിലും അവഗാഹമുള്ള 40 പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന ബോഡിയില്‍ അവര്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത കാര്യദര്‍ശിയാണ് കാന്തപുരം.അവിടെ ഈ സ്ഥാനത്തിനു അര്‍ഹനാക്കുന്നത് തികഞ്ഞ പാണ്ഡിത്യവും നെത്രശേഷിയുമാണ്.അല്ലാതെ കുടുംബ മഹിമയോ രാഷ്ട്രീയ സ്വധീനമോ അല്ല. ഇവിടെ കാന്തപുരം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒരിക്കലും അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ അല്ല ,അത് തികച്ചും ഇസ്ലാമിക നിയമങ്ങളില്‍ അധിഷ്ടിതമായി ഈ പണ്ഡിത സംഘടന എടുക്കുന്ന തീരുമാനങ്ങളുമാണ്.അതിനെ യാണ് കേരളത്തിലെ ലക്ഷകണക്കിന് സുന്നികള്‍ അംഗീകരിക്കുന്നതും .അല്ലാതെ മായ വിലാസങ്ങളായ പ്രവര്‍ത്തങ്ങളും സംസാരങ്ങളും ഉപയോഗിച്ചകൊണ്ട് വിശ്വസിളെ കപട ആത്മീയതയിലേക്ക് നയിക്കുന്ന ആള്‍ ദൈവങ്ങളുടെ ശ്രേണിയിലേക്ക് ഒരിക്കലും ഈ പണ്ഡിതനെ ചേര്‍ത്തുവെക്കാതിരിക്കുക .അങ്ങിനെ ചെയ്‌താല്‍ അത് കണ്മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്ന സത്യത്തിനോട്‌ യുദ്ധം പ്രഖ്യപിക്കലായിരിക്കും.

മുസ്ലിങ്ങളിലെ സൂഫി ചിന്താധാരകളെ തകര്‍ത്ത് അവിടെ കലാപങ്ങളുടെയും,ചോരച്ചാലുകളുടെയും മതരാഷ്ട്ര വാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയെയും അവരുടെ മീഡിയകളുടെയും ഹിഡന്‍ അജണ്ടകളില്‍ ഒരിക്കലും മനുഷ്യസ്നേഹികള്‍ വീണുപോവരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

No comments: