Thursday, May 9, 2013

Maashaa Allah. http://m.facebook.com/?_rdr#!/shiyas.vahid?__user=100002530022787

കാന്തപുരം ഹെലികോപ്റ്റര്‍ വാങ്ങുന്നെന്ന് മംഗളം

കേരളത്തിലെ പ്രമുഖ ആത്മീയ നേതാവും സുന്നി പണ്‌ഡിതസഭ ദേശീയ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഹെലികോപ്ടര്‍ വാങ്ങുന്നുവെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന അദ്ദേഹത്തിന് വിശ്വാസികള്‍ക്കിടയിലേക്ക് വേഗം എത്തിപ്പെടുവാനായി അദ്ദേഹത്തിന്റെ പ്രബലരായ ഏതാനും പ്രവാസികള്‍ അനുയായികള്‍ ആണത്രേ അദ്ദേഹത്തെ ഇത് സഹായിക്കുന്നത്. ഇതോടെ കേരളത്തില്‍ ഹെലികോപ്‌ടര്‍ സ്വന്തമാക്കുന്ന ആദ്യത്തെ മതനേതാവെന്ന വിശേഷണവും കാന്തപുരത്തിന്‌ സ്വന്തമാവുമെന്ന് മംഗളം പറയുന്നു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സുന്നി വിഭാഗത്തെ പ്രബലശക്‌തിയായി വളര്‍ത്തിയെടുത്ത കാന്തപുരം ഏറ്റവും കൂടുതല്‍ ആരാധകരുളള മുസ്ലീം മതനേതാവാണ്‌. വിദേശത്തും മറ്റു സംസ്‌ഥാനങ്ങളിലുമായി പരന്നു കിടക്കുന്ന വിശ്വാസി സമൂഹത്തിലേക്ക്‌ എത്തിപ്പെടാന്‍ പലപ്പോഴും കാന്തപുരത്തിന്‌ കഴിയുന്നില്ല എന്ന അവസ്ഥക്ക് ഒരു അറുതി വരുത്തുകയാണത്രേ ഹെലികോപ്ടര്‍ വാങ്ങുന്നത് കൊണ്ടുള്ള ഉദ്ദേശം. അനാരോഗ്യത്തിനിടയിലും അത് വക വെക്കാതെ എവിടെയും ഓടിയെത്തുന്ന കാന്തപുരത്തിന് ഒരു സഹായമാകും ഈ നടപടി കൊണ്ടുണ്ടാവുക എന്ന് അനുയായികള്‍ വിശ്വസിക്കുന്നു. അതെ സമയം വാര്‍ത്തയുടെ സോഴ്സ് മംഗളം വ്യക്തമാക്കുന്നില്ല. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും അതെ പത്രം തന്നെ പറയുന്നു. ഹെലികോപ്ടര്‍ മുന്തിയ നിലവാരത്തില്‍ ഉള്ളതായിരിക്കുമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അതെ സമയം ഇദ്ദേഹത്തെ ഇതിനു സഹായിക്കുന്ന സമ്പന്നരായ അനുയായികള്‍ ആരെന്നു വ്യക്തമ

Thursday, May 2, 2013


shiyaslive.com

സരബ്ജിത്തിന് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിന് ഇരയായി മരണപ്പെട്ട സരബ്ജിത്ത് സിംഗിന് സംസ്ഥാന ബഹുമതികളോടെ അന്ത്യോപചാരം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൃതദേഹം വിട്ടുകിട്ടിയാല്‍ തുടര്‍ന്നുളള കാര്യങ്ങല്‍ സംസ്ഥാന സര്‍ക്കാരായിരിക്കും ചെയ്യുക. സരബ്ജിത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ബീല്‍ സിംഗ് ബാദല്‍ പറഞ്ഞു.

സരബ്ജിത്തിന്റെ മരണം രാജ്യാന്തര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രകാശ് സിംഗ് ബാദല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

shiyaslive.com
ഇന്ത്യന് സര്ക്കാരിന്റെ പിടിപ്പു കെട്
കൊണ്ട് കിട്ടിയ നേട്ടം ഒരു പാവം ഇന്ത്യന്
പൌരന്റെ ജീവന് നഷ്ട്ടപ്പെട്ടിര­­
ിക്കുന്നു !!!സരബ്ജിത് സിംഗ്
അന്തരിച്ചു........അദ്ധേഹത ്തിന്റെ മരണത്തില്
അദ്ധേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിലും
സര്ക്കാരിനോടുള്ള
പ്രതിഷേധതിലും ഞാനും പങ്കു
ചേരുന്നു ........ആദരാഞ്ജലികള് !!

Wednesday, May 1, 2013

ShIyAs AbDuL vAhId

ShIyAs AbDuL vAhId

ഇനി വെള്ളം കൊണ്ടും മൊബൈല്‍ റീചാര്‍ജ് ചെയ്യാം


Story Dated: April 30, 2013 4:43 pm
powertrekk-water-chargerവാഷിംഗ്ടണ്‍: പുത്തന്‍ സാങ്കേതിക ലോകത്ത് എന്നും പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ രംഗത്താണ് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്. ഏറ്റവും അവസാനമായി മൊബൈല്‍ റീചാര്‍ജ് ചെയ്യാനും പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നു. വെള്ളം കൊണ്ട് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.
സ്വീഡനിലെ ഗവേഷകരാണ് വെള്ളം കൊണ്ട് സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഒരു ടാങ്ക് വെള്ളമൊന്നും വേണ്ട, കേവലം ഒരു സ്പൂണ്‍ വെള്ളമുണ്ടായാല്‍ റീചാര്‍ജ് ചെയ്യാനാകും.
സ്വീഡനിലെ കെ.ടി.എച്ച് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ഗവേഷകരാണ് വെള്ളത്തില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നത് കണ്ടെത്തിയിരിക്കുന്നത്. ശുദ്ധജലവും കടല്‍‌വെള്ളവും റീചാര്‍ജിംഗിന് ഉപയോഗിക്കാനാകും. സോളാര്‍ ചാര്‍ജിംഗ് നിലവില്‍ ഉണ്ടെങ്കിലും കാലാവസ്ഥ മാറുന്നതിനനുസരിച്ച് എപ്പോഴും ഉപയോഗിക്കാനാകില്ല. എന്നാല്‍ വെള്ളം ഉപയോഗിച്ചുള്ള ചാര്‍ജിംഗ് എപ്പോഴും ഉപയോഗിക്കാനും കഴിയും. പവര്‍ ട്രെക്ക് ചാര്‍ജ്ജര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചാര്‍ര്‍ജിംഗ് വന്‍ വിജയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചാര്‍ജ്ജറിര്‍ ഒരു സ്പൂണ്‍ വെള്ളം ഒഴിക്കുകയും യു.എസ്.ബി കേബിള്‍ വഴി മൊബൈല്‍ ബന്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ചാര്‍ജിംഗ് പ്രവര്‍ത്തനം തുടങ്ങും. കെമിക്കല്‍ എനര്‍ജിയെ ഇലക്ട്രിക്ക് എനര്‍ജിയാക്കിയാണ് ഇവിടെ ചാര്‍ജിംഗ് നടക്കുന്നത്.

Monday, April 29, 2013

TechTalk: Is Galaxy S4 the smartest phone ever




Korean electroNews Updates,Funny Stories,Blogs,Messages And Etc .........nics giant Samsung has launched its flagship smartphone model ?Galaxy S4? in India. On paper, it is the world's fastest smartphone at the moment. The model is so special for Samsung as the company is trying to overcome the criticism, especially in the US, that it is an imitator of Apple. The new model has indeed some features which Apple?'s iPhone 5 doesn?'t have. It is so strong on the hardware front that it is the first phone to have an octa-core processor. Among Samsung S4?'s other rivals are HTC One, Nokia Lumia 920 and Sony Xperia Z.




Hardware, OS and some features

The most talked-about feature of the model is the unique Exynos 5410, the 8-core (1.6 GHz ) processor. It is, in fact, a combination of two quad-core processors. For less demanding tasks only one of the quad-core set will be used. That will be less demanding on the battery too. It also has 2 GB of RAM.

It has a 5-inch Super AMOLED touchscreen with a 1920x1080p resolution (441 ppi, protected by Corning Gorilla Glass 3)? the best screen to be seen on a Samsung mobile device till now. The company has also managed to limit its weight to 130 grams.

It runs the latest Android 4.2.2 (Jelly Bean) out of the box.

On the connectivity front the phone offers features like 2G, 3G, 4G, Wi-Fi, NFC, Bluetooth 4.0, microUSB 2.0 and even Infrared. Apps making use of the IR may allow the user to use the phone as a remote control for his home entertainment system.

Like other devices in its class, Samsung S4 has two cameras: the main camera has a 13 MP sensor with autofocus; the front snapper has a 2MP resolution sensor, which offers Full HD recording of video at 30 frames per second.

The three versions available in the market are 16, 32 and 64GB variants. But unlike Apple?s iPhone, the internal storage may not be much of a problem as Samsung?s baby accepts microSD cards up to 64 GB capacity.

It has a beefier battery than its predecessor, the Galaxy S3, which has a capacity of 2,600 mAh. Samsung claims that the device will be more power-efficient than the S3.

One another notable improvisation is Samsung's proprietary TouchWiz user interface (UI), which is not like anything that has been available for the Android user till now.

The new UI offers gesture-based control. It will allow the user to perform many tasks without touching the screen.

The front camera, which has been used mostly for video calls till now, gets a new lease of life in the gesture-based UI. For example the phone knows when a user looks away from the screen while watching video and poses the movie automatically. The video resumes to play when the users looks on to the screen again. The user can also scroll down on to a web page while reading an article by simply swiping his hand from up to down in air! Some critics may call these actions gimmicky.

Another camera feature is the Dual Mode that will allow the user to use both the front and back cameras simultaneously for video recording. For example this mode may be good for capturing a stage performance and the reaction of the audience to it at the same time.

Another feature is Air Gesture. With it one can hover one?s finger over galleries and see previews of the content.

Pricing and competition

Galaxy S4 will be available across India for a price of Rs 41,500.

One of its competitors, the HTC One, has an MRP of Rs. 42,900. Several analysts have called the HTC phone as one of the most beautiful and well built Android smartphones ever to come out. If we are considering looks alone, the Galaxy S4 loses out to the One.

Its third competitor, the 16GB iPhone 5 is priced at Rs. 45,500. Though a smooth performer, its screen size is a bit of a put off for some users.

(Options for those who are looking for cheaper Samsung phones: the Galaxy S III sells for around Rs 28,000 and the Galaxy Note II is available for a price of around Rs 34,000.)

Conclusion

Samsung Galaxy S4 is the best attempt by the company in bringing out a premium smartphone. But if it doesn?'t appear to be a stunning piece of tech wizardry, it is partly because the touchscreen technology itself has reached a plateau.

The 8-core processor and the TouchWiz user interface seem to be the main attractions of the phone. Some S3 users may find the device as an incremental update and not a substantial one to go for an upgrade.

However, if next version of Apple?s iPhone fails to impress, there is a good chance that many users may be tempted to try out the Galaxy S4.

(But if the potential buyer of S4 is not in a hurry, it may be advisable to wait for a few more months and see what Apple has to offer before making the purchase.)

Make no mistake, as a smarphone the Samsung S4 offers one of the best software as well as hardware experiences ever. There will be buyers who will think that it is the smartest phone available today!

സരബ്ജിത്തിനെ വിദേശത്തേക്ക് കൊണ്ടുപോകില്ല


സരബ്ജിത്തിനെ വിദേശത്തേക്ക് കൊണ്ടുപോകില്ല 
Sarabjith-Singhലഹോര്‍:: വിദഗ്ദ്ധ ചികിത്സക്കായി സരബ്ജിത്ത് സിംഗിനെ വിദേശത്തേക്ക് കൊണ്ടുപോകില്ല. ഗുരുതരാവസ്ഥായില്‍ തുടരുന്ന സരബ്ജിത്തിനെ വിദഗ്ദ്ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ നിയോഗിച്ച നാലംഗ സമിതിയാണ് ചികിത്സക്കായി സരബ്ജിത്തിനെ വിദേശത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചത്.വിദേശത്ത് ചികിത്സ നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു
പാകിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സരബ്ജിത്ത് സിംഗിനെ വിദഗ്ദ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തിക്കണമെന്ന്കുടുംബാംഗങ്ങള്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. സരബ്ജിത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി.
സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനില്‍ എത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോള്‍ ജിന്ന ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സരബ്ജിത്തിനെ ഉടന്‍ വിദഗ്ദ ചികിത്സയ്ക്കായ് രാജ്യത്തേയ്ക്ക് മാറ്റണമെന്നാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം ഭാര്യ ഗുര്‍പ്രീത് കൗര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഈയവസ്ഥയില്‍ ഒരുമാറ്റം സാധ്യമല്ലെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സരബ്ജിത്തിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ പ്രയാസമാണെന്നും അദ്ദേഹം കടുത്ത കോമ അവസ്ഥയിലാണിപ്പോഴെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയില്‍ പ്രവേശിക്കാനാവാതെ ബുദ്ധിമുട്ടിയ കോണ്‍സുലേറ്റ് അംഗങ്ങളെ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് അകത്ത് കടക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചത്. സരബ്ജിത്തിന്റെ ചികിത്സ അത്യന്തം വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടര്‍മാരുടെ സംഘത്തിലെ അംഗം വെളിപ്പെടുത്തി. ആന്തരിക രക്തസ്രാവം നിലയ്ക്കാതെ ഒരു ശസ്ത്രക്രിയയ്ക്കും സരബ്ജിത്തിനെ വിധേയനാക്കാനാവില്ല.
ജയിലിലെ സുരക്ഷാവിഴ്ച്ചയാണ് ഈയൊരവസ്ഥയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസംമുന്‍പ് സഹതടവുകാരുടെ ആക്രമണം ചൂണ്ടിക്കാട്ടി സരബ്ജിത്ത് തനിക്ക് കത്തയച്ചതായി സഹോദരി ദല്‍ബീര്‍ കൗര്‍ പറയുന്നു. സരബ്ജിത്തിനെ ആക്രമിക്കുമെന്ന് ആക്രമിച്ചവരില്‍ ഒരാള്‍ ജയിലില്‍ വച്ച് പറഞ്ഞതായി ജയില്‍ വൃത്തങ്ങളും വെളിപ്പെടുത്തുന്നു. മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്ന സരബ്ജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് തുടരുമ്പോഴും അദ്ദേഹത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ക്കും ചൂടുപിടിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതികരിക്കാനാവില്ലെന്ന് കാട്ടി മൗനം പാലിക്കുകയാണ് പാക് ഭരണകൂടം.

Qamarul Ulama Kanthapuram Usthad Mazhakk Vendi dua Cheythu Masha Allah M...

Sunday, April 28, 2013


സമര സാഗരം, ചരിത്ര സാക്ഷ്യം

samaram samkshyam







കൊച്ചി: ഇരമ്പിയാര്‍ത്തുവന്ന ജനസഞ്ചയം സാക്ഷിയായ മഹാസംഗമത്തോടെ എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. കൊച്ചി നഗരത്തെ വീര്‍പ്പുമുട്ടിച്ച കൂറ്റന്‍ വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും സുന്നി കൈരളിയുടെ അതുല്യമായ ചരിത്രത്തിലേക്ക് പുതിയൊരേട് സമ്മാനിച്ചു. മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് സമാപന സമ്മേളനത്തില്‍ അതിഥികളായത്. സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ രിസാല സ്‌ക്വയര്‍ ജന നിബിഡമായി. സമര ജീവിതത്തിന്റെ ഉജ്ജ്വലതയില്‍ രൂപം കൊണ്ട യൗവനം അറിവിനെ സമരായുധമാക്കി കര്‍മപഥത്തില്‍ മുന്നേറുമെന്ന് പ്രഖ്യാപിച്ചു. സംഹാരാത്മക വികസനത്തിനും അഴിമതിക്കും വര്‍ഗീയതക്കും ആദര്‍ശ, വിശ്വാസ ചൂഷണങ്ങള്‍ക്കുമെതിരായ പുതിയൊരു സമര സംസ്‌കാരമായി സമ്മേളനം മാറി. ചരിത്രത്തോടും ഭാവിയോടും കടപ്പാടുള്ള വിദ്യാര്‍ഥികളായി, സമൂഹത്തിലെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക സാന്നിധ്യമായി മാറുമെന്ന് ജനലക്ഷങ്ങള്‍ പ്രതിജ്ഞയെടുത്തു.
പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. അസം നഗര വികസന മന്ത്രി സിദ്ദീഖ് അഹ്മദ്, ഡോ. അലിയ്യുല്‍ ഹാശിമി (യു എ ഇ മതകാര്യ ഉപദേഷ്ടാവ്), ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ് (യു എ ഇ), സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, കെ പി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഹാജി മുഹമ്മദ് നഈസ് മലേഷ്യ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് ഖാദിരി, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.
വൈകീട്ട് നാലോടെ ഇടപ്പള്ളിയില്‍ നിന്നാണ് റാലി ആരംഭിച്ചത്. രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നും മത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. 428 സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യൂനിഫോം ധാരികളായ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍ റാലിയെ ശ്രദ്ധേയമാക്കി. സംസ്ഥാന നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുല്‍ റസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം, ബശീര്‍ കെ ഐ, അബ്ദുല്‍ റശീദ് നരിക്കോട് റാലിക്ക് നേതൃത്വം നല്‍കി. ഇടപ്പള്ളി സ്റ്റേഷന്‍ കവലയില്‍ നിന്നാരംഭിച്ച റാലി ദേശീയ പാതയിലൂടെയാണ് സ്റ്റേഡിയം ഗ്രൗണ്ടിലേക്കെത്തിയത്. സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രത്യേക പരിശീലനം നേടിയ നാല്‍പ്പതിനായിരം സന്നദ്ധ പ്രവര്‍ത്തകരെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി നാടിനു സമര്‍പ്പിച്ചു. ആതുര ശുശ്രൂഷാ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും എസ് എസ് എഫ് നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കാന്‍ ഈ സംഘം നേതൃത്വം നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് ഐ ടീം അംഗങ്ങള്‍ തുടക്കം കുറിച്ച സംഘകൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം സ്വാഗതവും കെ ഐ ബഷീര്‍ നന്ദിയും പറഞ്ഞു.