Thursday, February 27, 2014

ആരാണ് കാന്തപുരം ??
കാലത്തിന്‌ കൊള്ളാത്തവരെന്ന്‌ അധിക്ഷേപിക്കപ്പെട്ട സുന്നീ സമൂഹത്തില്‍ നിന്ന്‌ നയത്തിലും നടപ്പിലും നിരന്തരമായ പ്രയത്‌നംകൊണ്‌ട്‌ പ്രതിഭാത്വം നേടിയ ഒരു അപൂര്‍വ്വ കേരളീയനെ നാം കാണുന്നു കാന്തപുരത്തില്‍; ദേശാന്തരക്കാര്‍ക്ക്‌ തേജസ്വിയായ ശൈഖ്‌ അബൂബക്കറില്‍. ഇതൊരു ഇതിഹാസവായനയാണ്‌. പുരാവൃത്തങ്ങളുടെതല്ല, മറിച്ച്‌ മനുഷ്യസ്‌നേഹം ജീവിതപങ്കായമാക്കിയ പച്ചമനുഷ്യന്റെ ധന്യനിമിഷങ്ങളുടെ പൊന്നേടുകള്‍ പെറുക്കിക്കിട്ടിയ ഇതിഹാസം.



കാലപ്രവാഹത്തിന്റെ ഏതോ തിരിവില്‍വച്ച്‌ വിവരവും വിവേകവും പരലോകചിന്തയുമുള്ള പണ്‌ഡിതരെ മറികടന്ന്‌ ഭൗതികാധികാരകേന്ദ്രങ്ങളിലിരിക്കുന്നവര്‍ സമുദായ നേതൃത്വമേറ്റെടുത്തു. മഖ്‌ദൂമുമാരും(റ) ഉമര്‍ഖാളി(റ)യും മമ്പുറം തങ്ങളും ആലി മുസ്‌ലിയാരും നല്‍കിയ ആത്മീയനേതൃത്വത്തിന്റെ ചൂടും ചൂരും പ്രബുദ്ധതയും പ്രതിഫലിച്ചിരുന്ന സമുദായത്തിനുമേല്‍ സ്വാതന്ത്ര്യസമരത്തിന്റെ കൂട്ടപ്പൊരിച്ചില്‍ നേതൃമാറ്റമാണ്‌ അടിച്ചേല്‍പ്പിച്ചത്‌. അത്‌ അധിനിവേശ ശക്‌തികളുടെ ആവശ്യവും കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തര അധികാര കൈമാറ്റത്തിലൂടെ ഭൗതികനേതൃത്വം ആത്മീയനേതൃത്വത്തെ മൂലക്കിരുത്തി. പണ്‌ഡിതന്‍മാര്‍ക്ക്‌ ഇത്രയേ ആകാവൂ എന്ന അലിഖിത നിയമം കൊണ്‌ടുവന്നു.



പണ്‌ഡിതന്‍മാര്‍ക്ക്‌ മുന്നില്‍ തീര്‍ത്ത മതില്‍കെട്ടുകള്‍ തകര്‍ത്ത,്‌ നിയന്ത്രണ രേഖകള്‍ വെട്ടിത്തിരുത്തി സുന്നീ സമൂഹത്തിന്‌ സ്വന്തം ഭാഗദേയത്തെ കുറിച്ച്‌ അവബോധം നല്‍കിയത്‌ ഈ മനുഷ്യനാണ്‌. കൈരളിക്ക്‌ ഇനിയൊരു ചരിത്രമെഴുതുമ്പോള്‍ ഈ മനുഷ്യനെ പരാമര്‍ശിക്കാതെ പൂര്‍ണ്ണത വരുത്താനാകില്ല. അതാകട്ടെ ഒരു വിഭാഗത്തിന്റെ ആത്മീയാചാര്യന്‍ എന്നതിലുപരി ആത്മീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സാഹിത്യ മണ്‌ഡലങ്ങളിലെ നിറസാന്നിധ്യമെന്ന നിലക്കായിരിക്കും.



മതപരിഷ്‌കരണമെന്ന മേല്‍വിലാസത്തില്‍ നിഗൂഢമായ അജണ്‌ടകളോടെ മതവിരുദ്ധതക്ക്‌ നേതൃത്വം കൊടുക്കുന്ന ചില സംഘങ്ങളും അവരുടെ മാധ്യമ വലയങ്ങളും പടച്ചുവിടുന്ന കൂരിരുട്ടിലേക്ക്‌ മാറ്റിനിര്‍ത്തപ്പെടേണ്‌ട വ്യക്തിയല്ല കാന്തപുരമെന്ന്‌ നാമിന്ന്‌ തിരിച്ചറിയുന്നു. എന്തുകൊണ്‌ട്‌?



1. വിശ്വാസപരമായ മേഖലകള്‍ പുഷ്‌ടിപ്പെടുത്തിഅണ്‌ഡകടാഹത്തിലെ നിഖിലജീവികളിലും ഉത്‌കൃഷ്‌ടന്‍ മനുഷ്യനത്രെ. ഈ മഹത്വം കനിഞ്ഞരുളിയ പ്രപഞ്ചരക്ഷിതാവ്‌ മനുഷ്യനോടാവശ്യപ്പെടുന്നത്‌ ഏറ്റവും വിധേയത്വമുള്ള ദാസനാകണം എന്നാണ്‌. പ്രപഞ്ചനാഥന്‍ അങ്ങേയറ്റം കരുണാമയനാണ്‌. വെള്ളവും വായുവും മണ്ണും ഫലങ്ങളും കായ്‌കനികളും അവന്റെ ഔദാര്യമത്രെ. ഔദാര്യങ്ങളത്രയും അനുഭവിച്ചാസ്വദിക്കുകയും അതിന്‌ നന്ദി കാണിക്കുകയും ചെയ്യുന്നവന്‌ സ്വര്‍ഗവും അളവറ്റ ആനന്ദാനുഭവങ്ങളും അവന്‍ തയാറാക്കിയിരിക്കുന്നു. ഇതൊന്നുമറിയാത്ത എത്രയോ മനുഷ്യര്‍ ജീവിതം പാഴാക്കിക്കളയുന്നു. കാത്തിരിക്കുന്ന നരകമെന്ന മഹാദുരന്തത്തെക്കുറിച്ചുള്ള അജ്ഞത അവരെ പാപപൂരിതമായ അന്ത്യ ത്തിലേക്കെത്തിക്കുന്നു. ഇത്തരമൊരു ദയനീയത മനുഷ്യസഹോദരങ്ങള്‍ക്ക്‌ വന്നുകൂടെന്ന ദൃഢനിശ്ചയമുള്ളവരാണ്‌ പാരത്രിക ലക്ഷ്യമുള്ള പണ്‌ഡിതര്‍. അവര്‍ സ്വജീവിതം പോലും ശരിയായി ആഘോഷിക്കാതെ, അനുഭവിക്കാതെ തന്റെ മനുഷ്യ സഹോദരങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിച്ചു. ഒരാള്‍ തനിക്കെന്തിഷ്‌ടപ്പെടുന്നുവോ, അത്‌ തന്റെ സഹോദരനും ഉണ്‌ടായിക്കാണാനിഷ്‌ടപ്പെടുന്നതുവരെ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല എന്ന നബിവചനം അവരെ സദാ നയിച്ചുകൊണ്‌ടിരിക്കുന്നു. അത്തരമൊരു ചിന്താശ്രേണിയിലാണ്‌ കാന്തപുരത്തിന്റെ ഇച്ഛാശക്തി നയിക്കപ്പെട്ടത്‌. അതിനായി അദ്ദേഹം നിരന്തരമായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.കേരളത്തില്‍ അനിവാര്യമായ ഒട്ടേറെ സ്ഥലങ്ങളില്‍ അദ്ദേഹം പള്ളികള്‍ സ്ഥാപിച്ചു. ജീര്‍ണാവസ്ഥയിലുള്ള പല പള്ളികളും പുനരുദ്ധരിച്ചു. കേരളത്തിനു പുറത്ത്‌ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കാന്തപുരം പണികഴിപ്പിച്ച പള്ളികളുണ്‌ട്‌ എന്ന്‌ എത്രപേര്‍ക്കറിയാം? തമിഴ്‌നാട്‌ മുതല്‍ ബീഹാറും കാശ്‌മീരുമടക്കം ഒട്ടേറെ സംസ്ഥാനങ്ങളില്‍ ഇത്തരം മസ്‌ജിദുകള്‍ കാണാം എന്നതും അത്തരം സ്ഥലങ്ങളില്‍ ശൈഖ്‌ അബൂബക്കര്‍ എന്ന കാന്തപുരത്തെ അവിടത്തെ ജനത അറിഞ്ഞാദരിക്കുന്നു എന്നതും പലരും മനസ്സിലാക്കിയിട്ടില്ലാത്ത സത്യമാണ്‌. കാന്തപുരം സമ്പന്നനല്ല. ഇടത്തരം കുടുംബത്തിലെ അംഗമാണ്‌. അവിടെയാണ്‌ കാന്തപുരമെന്ന മഹാമനീഷിയുടെ അര്‍പ്പണബോധം നമ്മെ വിസ്‌മയിപ്പിക്കുന്നത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള സുമനസ്സുകളെ അദ്ദേഹം ഏകോപിപ്പിക്കുന്നു. വിശ്വാസത്തിന്റെ വെള്ളിവെളിച്ചം മനുഷ്യസഹോദരങ്ങള്‍ക്കെത്തിച്ച്‌ അവരെ പ്രപഞ്ചനാഥന്റെ ഉത്തമദാസന്മാരാക്കുന്ന മഹദ്‌പ്രക്രിയയില്‍ അദ്ദേഹം സമ്പന്നരെയും കൂലിത്തൊഴിലാളികളെയും തന്നോടൊപ്പം പങ്കാളികളാക്കുന്നു. ഈ ശക്തമായ കൂട്ടായ്‌മയില്‍ ഒരു പള്ളി സ്ഥാപിക്കപ്പെടുമ്പോള്‍ പ്രസ്‌തുത പള്ളിക്കു ചുറ്റുമുള്ള പൊതുജനം പള്ളിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു. അതുവഴി സ്രഷ്‌ടാവിന്റെ മഹത്വം മനസ്സിലാക്കുന്നു. ശുദ്ധീകരിക്കപ്പെട്ടൊരു സംസ്‌കാരത്തെ അവര്‍ ഉള്‍ക്കൊള്ളുന്നു. സമ്പന്നനല്ലാത്ത ഒരു വ്യക്തി, രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിര്‍ലോഭ പിന്തുണയില്ലാതെ, ലോകത്തിന്റെ ഏതോ അജ്ഞാത കോണുകളിലുള്ള പരസ്‌പരമറിയാത്ത കൂലിത്തൊഴിലാളിയെയും കര്‍ഷകനെയും സമ്പന്നനെയും ഐക്യപ്പെടുത്തിക്കൊണ്‌ട്‌ വിശ്വാസവിപ്ലവം വിജയിപ്പിച്ചെടു ക്കുന്നുവെങ്കില്‍, വര്‍ത്തമാനയുഗത്തില്‍ അത്‌ കാന്തപുരത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്‌ടത്‌ തന്നെയാണ്‌്‌. ഇതിലപ്പുറം അദ്ദേഹം നിരവധി മഹല്ലുകളിലെ ഖാളിയും അതിലുമേറെ പള്ളികളുടെ സാരഥിയുമാണ്‌. അതുകൊണ്‌ടാണ്‌ മതവിഷയങ്ങളില്‍ കാന്തപുരത്തിന്റെ സ്വരങ്ങള്‍ക്ക്‌ സമൂഹം കാതോര്‍ക്കുന്നത്‌.



ശരിയായ വിശ്വാസത്തിന്റെയും സ്വര്‍ഗാവകാശത്തിന്റെയും പ്രചാരണത്തിനായി അദ്ദേഹം നിരന്തരമായി പ്രസംഗിച്ചു; എഴുതി. അമേരിക്കയില്‍ നടന്ന ലോക ഇസ്‌ലാമിക സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ചുകൊണ്‌ട്‌ അദ്ദേഹം നടത്തിയ പ്രൗഢമായ പ്രസംഗം ഇസ്‌ലാമിക ചിന്താലോകത്ത്‌ തന്നെ മികച്ചൊരു നാഴികക്കല്ലായി.



പല പ്രത്യയശാസ്‌ത്രങ്ങളും പരാജയപ്പെട്ട സമകാലിക സമൂഹത്തിന്റെ നവലോകക്രമത്തിനു മുമ്പില്‍ എനിക്ക്‌ സമര്‍പ്പിക്കാനുള്ളത്‌ വിശുദ്ധ ഇസ്‌ലാമാണ്‌ എന്നദ്ദേഹം പ്രസംഗിച്ചപ്പോള്‍ അമേരിക്കന്‍ കോണ്‍ഫ്രന്‍സില്‍ തക്‌ബീര്‍ മുഴങ്ങുകയുണ്‌ടായി.



2. വിശ്വാസവൈകല്യങ്ങള്‍ക്കെതിരെ ജാഗ്രത പ്രഖ്യാപിച്ചു.കാന്തപുരത്തിന്റെ സൂപ്പര്‍ ഐഡന്റിറ്റി എന്ന്‌ പറയുന്നത്‌ ഈ വിശ്വാസ വൈകല്യങ്ങള്‍ക്കെതിരെയുള്ള ചങ്കുറപ്പുള്ള പോരാട്ടമാണെന്ന്‌ മിക്കവരും വിലയിരുത്തുന്നു. കാന്തപുരം സുന്നിയാണ്‌. നമുക്ക്‌ മനസ്സിലായതിനുമപ്പുറം വിശ്വാസരൂഢമൂലത കൈവരിച്ച സത്യസ്ഥിതി സുന്നി. റസൂല്‍(സ) സഹാബത്തിനു പകര്‍ന്ന, അവരില്‍നിന്ന്‌ പിന്‍തലമുറ യഥാവിധി പകര്‍ത്തിയ വിശ്വാസാചാരങ്ങള്‍ക്ക്‌ മറുകുറിപ്പിന്റെയും ഭേദഗതികളുടെയും നിറപ്പുകള്‍ ആവശ്യമേയില്ല എന്ന കരിങ്കല്‍കരുത്തിന്റെ തീവ്രതയോടെ പ്രഖ്യാപിച്ചുകൊണ്‌ടിരിക്കുകയാണ്‌ കാന്തപുരം. തുര്‍ക്കി ഖിലാഫത്തിനെ അട്ടിമറിക്കാന്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി പാകപ്പെടുത്തി മുസ്‌ലിം ലോകത്തേക്ക്‌ തള്ളിവിട്ട പാശ്ചാത്യ സംസ്‌കാര ചാരന്മാര്‍ മുസ്‌ലിം ലോകത്ത്‌ പുത്തന്‍മൊഴികളുമായി രംഗത്തെത്തി. അതിന്റെ ചലനങ്ങള്‍ കേരളത്തിലും അനുഭവപ്പെട്ടു. പ്രതിരോധക്കോട്ടതീര്‍ത്ത്‌ സമസ്‌ത നിലവില്‍വന്നു. അതോടൊപ്പം ആശയ സമര്‍ഥനത്തിന്റെ വേദികളും സമസ്‌ത സംഘടിപ്പിച്ചു.



ഒന്നില്‍നിന്ന്‌ മറ്റൊന്നായി രൂപാന്തരപ്പെട്ട നവീനവാദികള്‍ മേല്‍വിലാസങ്ങള്‍ മാറിമാറി ഉപയോഗിച്ചു. വഹാബി, ജമാഅത്ത്‌, തബ്‌ലീഗ്‌, ത്വരീഖത്തുകള്‍... അങ്ങനെ നിരവധി. സമസ്‌തയുടെ ഉരുക്കുഭിത്തികളുടെ ചായമിളക്കാനവര്‍ക്ക്‌ കഴിഞ്ഞില്ല. മര്‍ഹും ഇ.കെ. ഹസന്‍ മുസ്‌ലിയാരുടെ കടുത്ത നവീനവിരുദ്ധ നിലപാട്‌ പുത്തന്‍ ഇസ്‌ലാമിസ്റ്റുകളുടെ ഉറക്കം നഷ്‌ടപ്പെടുത്തി. മരണവേളയില്‍ മര്‍ഹൂം ഇ.കെ. ഹസന്‍മുസ്‌ലിയാരോട്‌ മുസ്‌ലിമാകണം എന്നാവശ്യപ്പെടുന്ന ധിക്കാരപരമായ കത്തെഴുതാന്‍ മാത്രം അവരെ ചൊടിപ്പിച്ചിരുന്നു ആ മഹാപണ്‌ഡിതപ്രതിഭ. ഇ.കെ.ഹസന്‍ മുസ്‌ലിയാരുടെ മരണത്തോടെ സുന്നീ സമൂഹത്തിന്‌ ആത്മവീര്യം നഷ്‌ടപ്പെട്ടുവെന്ന്‌ നിനച്ച്‌ നവീനചിന്താഗതിയുള്ള പണ്‌ഡിതന്‍മാര്‍ നിരന്തരമായ സുന്നീവിരുദ്ധ പ്രചാരവേലകള്‍ അഴിച്ചുവിട്ടു. അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തു തരിപ്പണമാക്കി കാന്തപുരം പ്രതിരോധനിര കെട്ടിപ്പടുത്തു. അവരുടെ സ്വപ്‌നങ്ങള്‍ തകരുകയായിരുന്നു. കാരണം ഇ.കെ. ഹസന്‍ മുസ്‌ലിയാരുടെ ശക്തമായ ഇസ്‌ലാമിക വാദങ്ങളെ ഖണ്‌ഡിക്കാനാകാതെ തകര്‍ന്ന്‌ തളര്‍ന്നുപോയിരുന്ന നവീനവാദികള്‍ക്ക്‌ കാന്തപുരത്തിന്റെ വാദമുഖങ്ങളെ മാത്രമല്ല, പ്രസംഗവാചാലതയുടെ ചാട്ടുളിയെയും ഭേദിക്കേണ്‌ട ഗതികേട്‌ വന്നുചേര്‍ന്നു. അന്നേവരെ വാദപ്രതിവാദ വേദികളില്‍ ചൂടേറിയ വാഗ്വാദങ്ങളും കനത്ത മസ്‌അല ചര്‍ച്ചചകളുമായിരുന്നു നടന്നിരുന്നത്‌. കാന്തപുരത്തിന്റെ യുഗപ്പിറവിയോടെ സൗമ്യതയും പുഞ്ചിരിയും ചാലിച്ചു കുറുക്കിയ വാദമുഖങ്ങളുടെ രസായന ചികിത്സ കൊണ്‌ട്‌ നവീനവാദികള്‍ പൊറുതിമുട്ടി. കൊട്ടപ്പുറത്തിന്റെ മണ്ണില്‍ അവസാന പിടിച്ചോറും ബലിക്കാക്കക്കെറിഞ്ഞ്‌ കൊടുത്ത്‌ മുജാഹിദുകള്‍ രംഗം വിട്ടപ്പോള്‍ കാന്തപുരത്തിന്റെ ചെറുപുഞ്ചിരി അവരെ മാനസികമായി വല്ലാതെ നുറുക്കിയിരിക്കണം.



വാദപ്രതിവാദങ്ങളിലൂടെ നവീനവാദികള്‍ സുന്നീ സമൂഹത്തെ കര്‍മ്മരഹിതമായ സുഷുപ്‌തിയിലേക്കാണ്‌ നയിക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞ പണ്‌ഡിതനാണ്‌ കാന്തപുരം. തര്‍ക്കങ്ങളുടെ ചൂണ്‌ടയും കുരുക്കുമിട്ട്‌ സുന്നികളെ ആന്തരികമായി തളര്‍ത്താനുള്ള പദ്ധതി, വെറും ആശയ പ്രതിരോധ മുഖത്ത്‌ മാത്രം സുന്നികളെ തളച്ചിടാനുള്ള ഗൂഢനീക്കം പക്ഷേ വിലപ്പോയില്ല. കാന്തപുരം ഇരട്ടലക്ഷ്യങ്ങളോടെ യുദ്ധം നയിച്ചു. ഒരുഭാഗത്ത്‌ ആശയ പരമായ പ്രതിരോധം. മറുഭാഗത്ത്‌, കപട ലക്ഷ്യങ്ങളോടെ തന്ത്രപ്രധാന രംഗങ്ങളില്‍ കയറിക്കൂടി സുന്നികള്‍ക്കെതിരെ അധികാര പ്രയോഗങ്ങള്‍ നടത്തുന്നവരെ സമൂഹത്തിനു മുന്നില്‍ കൊണ്‌ട്‌ വന്നു വിചാരണ ചെയ്യല്‍. അവര്‍ക്ക്‌ കാര്യങ്ങളുടെ പോക്ക്‌ തിരിച്ചറിയാന്‍ പറ്റി. അവര്‍ ധരിച്ചിരുന്ന നിഷ്‌പക്ഷതയുടെ കുപ്പായം മറയാക്കി കാന്തപുരത്തിനെതിരെ ആഞ്ഞുചവിട്ടി. കഥയറിയാതെ ആട്ടംകണ്‌ടിരുന്ന പൊതുജനഭൂരിപക്ഷം കാന്തപുരത്തിന്‌ കാലാകാലങ്ങളില്‍ പലതരം പരിഹാസപ്പേരുകള്‍ ചാര്‍ത്തിക്കൊടുത്തു. പക്ഷേ പ്രഛന്ന വേശങ്ങളോടെ സമുദായത്തിന്റെ ചെലവില്‍ കഴിയുന്നവരുടെ കപടമുഖം തിരിച്ചറിഞ്ഞ വിശ്വാസികള്‍ അദ്ദേഹത്തിന്‌ പിന്നില്‍ അണിനിരന്നുതുടങ്ങി. അവസാനം പടച്ചവന്‍ കനിഞ്ഞരുളിയ ഇച്ഛാശക്തിയും വിശ്വാസി സഹസ്രങ്ങളുടെ നിലക്കാത്ത പ്രാര്‍ത്ഥനയും വഴി നിഷ്‌പക്ഷക്കാരുടെ കുപ്പായം കാന്തപുരം ആഞ്ഞുവലിച്ചുകീറിയെറിഞ്ഞു. അങ്ങനെ നഗ്നരാക്കപ്പെട്ട കപടമുഖങ്ങളെ തിരിച്ചറിഞ്ഞ പൊതുജനം അന്തംവിട്ടുപോയി. അവര്‍ പാഠപുസ്‌തക കമ്മിറ്റികളിലുണ്‌ടായിരുന്നു. ഹജ്ജ്‌ കമ്മിറ്റിയിലും വഖ്‌ഫ്‌ ബോര്‍ഡിലുമുണ്‌ടായിരുന്നു. മറ്റനവധി തന്ത്രപ്രധാന ലക്ഷ്യങ്ങളിലുണ്‌ടായിരുന്നു.



ഈ ശുദ്ധീകരണ പ്രക്രിയക്ക്‌ നിലക്കാത്ത പിന്തുണയുമായി എസ്‌.വൈ.എസും. എസ്‌.എസ്‌.എഫും രംഗത്തെത്തി. ധാര്‍മ്മിക സമരങ്ങളുടെ പോര്‍ക്കളങ്ങളില്‍ സമരാഗ്നി ജ്വലിച്ചു. അധിനിവേശശക്തികള്‍ക്കെതിരെ പൊന്നാനിയില്‍ മുഴക്കിയ സമരഗര്‍ജ്ജനം അവരുടെ ശിഷ്‌ടപ്രേതങ്ങള്‍ക്കെതിരെ കേരളത്തിലുടനീളം ആഞ്ഞടിച്ചു. സുന്നി യുവജനസംഘത്തിന്റെ സംഘശക്തിയും കാന്തപുരത്തിന്റെ നയചാതുര്യവും വാഗ്‌വിലാസവും ലയിച്ചൊന്നായപ്പോള്‍ അധികാര കേന്ദ്രങ്ങളില്‍ ഭൂകമ്പം മണത്തു. സുന്നികള്‍ക്ക്‌ അര്‍ഹതപ്പെട്ടത്‌ കിട്ടിത്തുടങ്ങി. ഹജ്ജ്‌ കമ്മിറ്റിയിലും വഖ്‌ഫ്‌ ബോര്‍ഡിലും സുന്നീ ശബ്‌ദം കേട്ടുതുടങ്ങി. അറബി ഭാഷാസമരം എസ്‌.എസ്‌.എഫ്‌. ഏറ്റുപിടിച്ചപ്പോള്‍ കാന്തപുരം അധികാരിവര്‍ഗ്ഗത്തോട്‌ നീതി ആവശ്യപ്പെട്ടു. ഈ ധാര്‍മ്മികവിപ്ലവ പ്പോരാട്ടത്തെ തടുത്തു നിര്‍ത്താനാവില്ലെന്ന്‌ തീര്‍ത്തു പറഞ്ഞു. പാഠപുസ്‌തക കമ്മിറ്റി അടിമുടി മാറി. നാട്ടുകാരുടെ നികുതിപ്പണത്തില്‍ പുതുഇസ്‌ലാമിസം പഠിപ്പിക്കാനാവില്ലെന്ന്‌ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. കാന്തപുരവും എസ്‌.വൈ.എസും എസ്‌.എസ്‌.എഫും ഭരണതലങ്ങളിലെ ചൂടേറിയ ചര്‍ച്ചയായപ്പോള്‍ എന്താണ്‌ കാന്തപുരം ചെയ്‌തു കൊണ്‌ടിരിക്കുന്നത്‌ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടുകയായിരുന്നു.



കാന്തപുരം തര്‍ക്കിക്കുകയായിരുന്നില്ല. നൂറ്റാണ്‌ടുകളുടെ ഇസ്‌ലാമിക പാരമ്പര്യത്തോട്‌ തര്‍ക്കിക്കാന്‍ വരുന്നവരുടെ രഹസ്യ അജണ്‌ട എന്താണെന്ന്‌ പുറത്തു കൊണ്‌ടുവരികയായിരുന്നു. ഇതോടെ അവര്‍ പ്രകോപിതരായി. കാന്തപുരം സമുദായത്തെ അനൈക്യപ്പെടുത്തുന്നു എന്നവര്‍ പ്രഘോഷിച്ചു. അതേറ്റുപിടിക്കാന്‍ പലരും മുന്നോട്ടുവന്നു. അവര്‍ മറന്നുപോയ ചില കാര്യങ്ങളുണ്‌ട;്‌1.പാരമ്പര്യം നിലനിര്‍ത്തണമെന്ന്‌ പറയുന്ന കാന്തപുരമോ പാരമ്പര്യത്തെ വലിച്ചെറിഞ്ഞ്‌ പുതിയ പാത സ്വീകരിക്കണമെന്ന്‌ പറയുന്നവരോ യഥാര്‍ത്ഥത്തില്‍ സമുദായത്തില്‍ ഭിന്നവര്‍ഗ്ഗങ്ങള്‍ സ്ഥാപിച്ചത്‌?2. ഭിന്നിച്ചവര്‍ ഐക്യത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ ആത്മാര്‍ത്ഥമാണെങ്കില്‍ അവരുടെ സംഘങ്ങളെ പിരിച്ചുവിട്ട്‌ സംഘടനകളുടെ എണ്ണം കുറക്കുകയല്ലേ വേണ്‌ടത്‌?അപ്പോള്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. മുസ്‌ലിം സമുദായത്തെ അവരുടെ അഭിമാനത്തിലേക്ക്‌ തിരിച്ചെത്തിക്കാന്‍ തന്റെ നാക്കും തൂലികയും അറിവും നിരന്തരമായി സമര്‍പ്പിക്കുന്ന സമുന്നത പണ്‌ഡിതജ്യോതിസ്സായ കാന്തപുരം സമൂഹത്തിന്‌ ഐക്യം എന്ന നന്മ പ്രദാനം ചെയ്യുന്ന വ്യക്തിയായി മാറിയിരിക്കുന്നു.



3. പാണ്ഡിത്യ പ്രൗഢിയുടെ വീണെ്‌ടടുപ്പ്‌ സാധ്യമാക്കി.മുകളില്‍ സൂചിപ്പിച്ച പോലെ സ്വാതന്ത്ര്യസമരത്തിന്റെ കൊട്ടിക്കലാശവേളയില്‍ പണ്‌ഡിതനേതൃത്വത്തെ തമസ്‌കരിച്ച്‌ രംഗത്തെത്തിയ രാഷ്‌ട്രീയാധിക്യമുള്ള പുത്തന്‍ സമുദായ നേതൃത്വം തെറ്റായ കീഴ്‌വഴക്കങ്ങള്‍ സമുദായത്തിന്‌ നല്‍കിക്കൊണ്‌ടിരുന്നു. പണ്‌ഡിതന്മാര്‍ പള്ളിയിലെയും ദര്‍സിലെയും മദ്രസയിലെയും തൊഴിലാളികള്‍ മാത്രമായി. നിശ്ചിത സമയം വരെ പഠിപ്പിക്കുക. അത്‌ കഴിഞ്ഞാല്‍ മിണ്‌ടാതിരിക്കുക. ആചാരങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും നേതൃത്വം കൊടുക്കുക. പിന്നെ പളളിയിലോ മദ്രസയിലോ അനുവദിക്കപ്പെട്ട റൂമില്‍ സ്വസ്ഥമായിരിക്കുക. ഇങ്ങനെ ഒതുക്കപ്പെട്ട വിഭാഗമായി മുദരിസുമാര്‍, മുഅല്ലിംകള്‍, ഖത്തീബുമാര്‍, മുതഅല്ലിംകള്‍ മാറ്റിനിര്‍ത്തപ്പെട്ടു. അത്തരമൊരു ദുരവസ്ഥയില്‍നിന്ന്‌ പണ്‌ഡിത വിഭാഗത്തെ ആത്മസംസ്‌കരണാധ്യാപനങ്ങളുടെയും സേവന സന്നദ്ധതയുടെയും വിപ്ലവാശയങ്ങളുടേയും ഉത്തുംഗതയിലേക്ക്‌ കൈപിടിച്ചുയര്‍ത്തി എന്നതാണ്‌ കാന്തപുരത്തിന്റെ മനുഷ്യ നന്മക്കു വേണ്‌ടിയുള്ള മറ്റൊരു പ്രവര്‍ത്തനം. പിന്നീടെന്താണ്‌ സംഭവിച്ചത്‌? ആത്മവിശ്വാസം വീണെ്‌ടടുത്ത പണ്‌ഡിതരും മുതഅല്ലിംകളും സമൂഹമധ്യത്തില്‍ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാന്‍ ശീലിച്ചുതുടങ്ങി. എല്ലാ തിട്ടൂരങ്ങളും അവഗണിച്ചുകൊണ്‌ടവര്‍ പറയേണ്‌ടത്‌ പലരൂുടേയും മുഖത്ത്‌ നോക്കിപ്പറയാന്‍ തുടങ്ങി. അവരെ ഭയപ്പെടുത്തി വരുതിയിലാക്കി നിര്‍ത്തിയ മേല്‍ക്കോയ്‌മകളുടെ അടിത്തറ വിറച്ചു. സമുദായത്തിലെ ഭൗതികാധികാരങ്ങള്‍ വരച്ചിരുന്ന നിയന്ത്രണ രേഖകളെ അവര്‍ ചവിട്ടിയരച്ചു. സത്യത്തിന്റെ ബലത്തില്‍ വിപ്ലവകരമായിരുന്നു ഈ മുന്നേറ്റം. കാന്തപുരത്തെ നിശിതമായി വിമര്‍ശിക്കുന്നവര്‍ പോലും അംഗീകരിക്കുന്ന സത്യമാണിത്‌.



കോളേജ്‌ കാമ്പസുകളില്‍ എസ്‌.എസ്‌.എഫ്‌ നേതൃത്വം കൊടുത്തിരുന്ന സുന്നീ വിപ്ലവാശയങ്ങള്‍ക്ക്‌ കാന്തപുരം ഇന്ധനം പകര്‍ന്നപ്പോള്‍ തലപ്പാവും ധരിച്ച്‌ മുതഅല്ലിംകള്‍ കാമ്പസുകളിലേക്കൊഴുകി. കാലത്തിന്റെ വീക്ഷണങ്ങളെക്കുറിച്ച്‌ ധാരണപ്പിശകുള്ള വരെന്നും ഒന്നര മീറ്റര്‍ തുണി തലയില്‍ കെട്ടി ബുദ്ധിയെ തടവറയിലിട്ടവരെന്നും ആക്ഷേപിക്കപ്പെട്ടിരുന്ന മുതഅല്ലിമുകള്‍, ഗവേഷകരും എഴുത്തുകാരും പ്രസംഗകരും പ്രസാധകരുമായി കാമ്പസുകളില്‍ നിറഞ്ഞു നിന്നു. കാമ്പസുകളില്‍ അവര്‍ ധിഷണാശേഷികൊണ്‌ട്‌ ശ്രദ്ധിക്കപ്പെട്ടു. ലഹരിയടിക്കാതെ, കൗമാര പ്രലോഭനങ്ങളില്‍ വീഴാതെ, രാഷ്‌ട്രീയ തിട്ടൂരങ്ങള്‍ക്ക്‌ വഴങ്ങാതെ ധാര്‍മികമായ സംയമനത്തോടെ ധീരമായ നിലപാടുകളോടെ കാമ്പസ്‌ ഹീറോ ആകാമെന്ന്‌ തെളിയിക്കപ്പെട്ടു.



ബിസിനസിലും കാര്‍ഷികമേഖലയിലും സര്‍ഗാത്‌മക രംഗത്തും ശാസ്‌ത്ര മേഖലയിലും പണ്‌ഡിതരുടെ സാന്നിദ്ധ്യം കണ്‌ടുതുടങ്ങിയത്‌ എസ്‌.വൈ.എസ്‌., എസ്‌.എസ്‌.എഫ്‌-കാന്തപുരം അച്ചുതണ്‌ടിന്റെ പ്രവര്‍ത്തന നൈരന്തര്യം കൊണ്‌ടാണ്‌. റോഡു നിയമങ്ങള്‍ ലംഘിക്കാത്ത താടിയും തൊപ്പിയുമുള്ള ഡ്രൈവര്‍മാര്‍, മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍, അവര്‍ പണ്‌ഡിതര്‍ കൂടിയാണെന്നറിയുമ്പോഴുള്ള അമ്പരപ്പ്‌... കാന്തപുരം സമുദായത്തിനുമേല്‍ പെയ്‌തിറങ്ങുന്നതിങ്ങനെയൊക്കെയാണ്‌. നഷ്‌ടപ്പെട്ടുതുടങ്ങിയിരുന്ന ആത്മവീര്യം തിരിച്ചെടുത്തുകൊടുത്തപ്പോള്‍ പണ്‌ഡിത, വിഭാഗത്തില്‍ വന്നുചേര്‍ന്ന പുത്തനുണര്‍വ്വ്‌ ദഅ്‌വാ രംഗത്തെ ഉത്തേജിപ്പിച്ചു. അതുവഴി ഒരുപാട്‌ മനുഷ്യര്‍ നന്മയുടെ പക്ഷത്തേക്ക്‌ വന്നു. സമൂഹം ധാര്‍മ്മിക നിലപാട്‌ കൈക്കൊണ്‌ടുതുടങ്ങി. കാന്തപുരം മനുഷ്യസമൂഹത്തിന്‌ ചെയ്‌ത സേവനനന്മകളില്‍ മറ്റൊന്നായി നാമിതിനെ സ്‌മരിക്കുന്നു.

Wednesday, February 26, 2014

മറക്കാതെ വായിക്കുക. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ 
വിശ്വരൂപം തിരിച്ചറിയുക.


മറക്കാതെ വായിക്കുക. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ 
വിശ്വരൂപം തിരിച്ചറിയുക.
--------------------------------
ഈ പുസ്തകത്തെ മുന്‍നിര്‍ത്തി സോഷ്യില്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരന്തര ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു.മുഖ്യധാര പത്രങ്ങളും ചാനലുകളും ഈ വാര്‍ത്തയോട് പ്രതികരിച്ച രീതിയും പ്രതികരണങ്ങളായി നിറഞ്ഞു നില്‍ക്കുന്നു. ജമാഅത്തെ ഇസ്ലാമി ഉടമസ്ഥതയില്‍ ഉള്ള 'മാധ്യമം 'പത്രമാണ്‌ ഇത് ആദ്യ൦ ചര്‍ച്ചയാക്കിയത്.തുടര്‍ന്ന് ദേശാഭിമാനി,തേജസ് ,സിറാജ് ,മംഗളം എന്നീ പത്രങ്ങളിലും ഈ റിപ്പോര്‍ട്ട് വന്നു. അതായത് അമൃതാനന്ദമയീ ഭക്തര്‍ വരിക്കാരകാത്ത (വായിക്കാത്തതല്ല)മുഴുവന്‍ പത്രങ്ങളിലും വാര്‍ത്ത വന്നു എന്ന് ചുരുക്കം.അതെ പോലെ മീഡിയാ വണ്‍,ഇന്ത്യ വിഷന്‍ ,ദര്‍ശന എന്നീ ചാനലുകളില്‍ വാര്‍ത്താ ചര്‍ച്ചകളും നടന്നു. അമൃതാനന്ദമയി വിരുദ്ധര്‍ മുന്‍കാലങ്ങളില്‍ അവര്‍ ഉയര്‍ത്തിയിരുന്നത് പോലെ മഠത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകളുടെയും, ദുരൂഹ മരണങ്ങളുടെയും, ശാരീരിക പീഡനങ്ങളുടെയും നിഗൂഡതകളെ കുറിച്ച് വേവലാതി പൂണ്ടു. ഭരണകൂടങ്ങളുടെ നിസ്സംഗതയെ കുറിച്ച് രോഷംകൊണ്ടു.അമ്മ ഭക്തര്‍ ഈ വിഷയത്തെ അസൂയ യായും അന്താരാഷ്ട്ര ഗൂഡാലോചനയായും ചിത്രീകരിച്ചു.കൂടെ ഈ വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് ചീത്ത മുസ്ലിമും,വ്യജ കമ്യുണിസ്റ്റ്കളുമാണെന്ന്കൂടി പറഞ്ഞുവെച്ചു.

പക്ഷെ, ഈ വിഷയത്തില്‍ ഇടപെട്ട ചില മീഡിയകളുടെയും,ചില സംഘടനാ പ്രവര്‍ത്തകരുടെ സോഷ്യില്‍ മീഡിയാ പ്രതികരണങ്ങളുമാണ് ഈ വിഷയം നിരന്തരം ചര്‍ച്ചയാക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും ഗൂഡ താല്പര്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കാന്‍ കാരണമാകുന്നത്.പ്രത്യകിച്ചും ജമാഅത്തെ ഇസ്ലാമി യുടെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്ന "മാധ്യമം" ദിന പത്രം 'മീഡിയ വണ്‍' വാര്‍ത്താ ചാനല്‍ എന്നിവയുടെ വാര്‍ത്താ /നിരീക്ഷണങ്ങള്‍.അതെ പോലെ ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകളായ സോളിഡാരിറ്റി,വെല്‍ഫയര്‍ പാര്‍ട്ടി,SIO,GIO, എന്നീ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍. അമൃതാനന്ദമയിയെക്കെതിരെ എന്ത് തരം വാര്‍ത്ത കൊടുക്കുമ്പോഴും ഒരു തരാം ബാലന്‍സിംഗ് തന്ത്രം പ്രയോഗിക്കുന്നു. സാമൂഹിക ഉത്സവ ഘോഷയാത്രകളില്‍ ടാബ്ലോ പ്ലോട്ടുകളായി അവതിരിപ്പിക്കുന്ന ക്ലീഷേ യാണല്ലോ കുറി തൊട്ട ഹിന്ദു,തൊപ്പിയിട്ട മുസ്ലിം,ളോഹയിട്ട ക്രസ്ത്യന്‍ ബാലന്മാര്‍ എന്നത് പോലെയുള്ള ഒരുതരം തൂക്കമോപ്പിക്കല്‍. അമ്മയെ പറയുമ്പോള്‍ ഒരു മുസ്ല്യയാരെ കൂട്ടി പറയുക. മാധ്യമ ത്തിന്‍റെയും മീഡിയ വണ്‍ന്‍റെ യും ഈ ബാലന്‍സിംഗനെ രണ്ടു രൂപത്തില്‍ നമുക്ക് നിരീക്ഷിക്കാം. ഒന്ന് 'ഭയം ' അതായത് തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ശത്രു വര്‍ഗീയത ആരോപിക്കുമോ ? ആ സമയം "ഞങ്ങള്‍ മുസ്ലിങ്ങളേയും പറഞ്ഞിട്ടുണ്ട് " എന്ന് പറഞ്ഞു രക്ഷപ്പെടാം എന്ന തന്ത്രം.രണ്ടാമത്തേത് 'ആജന്മശത്രു വിരോധം ' സാമുദായിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ സവര്‍ണ്ണ മുഖ്യധാര മാധ്യമങ്ങള്‍ സ്വീകരിക്കുന്ന "മതേതരത്വ ഭീതി" ഉപയോഗിച്ച് . ഇന്ത്യയില്‍ അബുല്‍ അലാ മൌദുദിയുടെ (അ)ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ആദര്‍ശപരമായും ധൈഷണിക പരമായും ചെറുത്തുനില്‍ക്കുന്ന ആഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ (സുന്നി പണ്ഡിത സംഘടന)യെയും അവരുടെ നേതാക്കളെയും ഈ വിഷയത്തിലേക്ക് കൊണ്ടുവരികയും സമൂഹ മധ്യ ഇവരല്ലാം തുല്ല്യരാണ് എന്ന് പൊതുസമൂഹത്തിനു തോന്നിപ്പിക്കും വിധം ചര്‍ച്ചകള്‍ ക്രമീകരിക്കുകയും ചെയ്യുക. ഉദാഹരണം പറയാം മീഡിയ വണ്‍ ചാനലില്‍ അമൃതാനന്ദമയി വിഷയത്തില്‍ രണ്ടു ദിവസം അമ്മ ഭക്തരെയും,വിമര്‍ശകരെയും ഉള്‍പ്പെടുത്തി ചാനല്‍ ചര്‍ച്ച നടത്തി അവരവര്‍ തങ്ങളുടെ ഭാഗം ന്യായികരിച്ചു സംസാരിച്ചു. മൂന്നാം ദിവസം 'സോമയാഗവും,പാന പാത്രവും' എന്ന സുന്നീ നേതാക്കളുമായി ബന്ധപെട്ട ഒരു ചര്‍ച്ച അമൃതാനന്ദമയി വിവാദത്തിന്‍റെ ഭാഗമായി തന്നെ ചാനലില്‍ വന്നു .പക്ഷെ ,ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുഴുവന്‍ ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് സ്വീകരിക്കുന്ന ഒരു പറ്റം സോളിഡരിറ്റി പ്രവര്‍ത്തകര്‍ ആയിരുന്നു.അവര്‍ പറഞ്ഞു .അവതാരകന്‍ ചോദിച്ചു. ഈ മതപരമായ ഈ വിഷയത്തെ കുറിച്ച് പറയാന്‍ ഒരു ഇസ്ലാമിക പണ്ഡിതനെയും വിളിച്ചില്ല എന്ന് മാത്രമല്ല ലോകത്തെ തീവ്രവാദ നിലപാടുകളെ എതിര്‍ക്കുന്ന സൂഫീ ചിന്താ ധാരകളെ അവഹേളിക്കാനും ഈ മതരാഷ്ടവാദക്കാര്‍ സമയം കണ്ടെത്തി.അതെ പോലെ അമ്മ വിവാദത്തിനു മറവില്‍ മാധ്യമം പത്രത്തില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അമൃതാനന്ദമയിയുടെ കൊള്ളരുതായ്മകള്‍ വിവരിക്കുന്നതിനിടയില്‍ കേരളത്തിലെ മുസ്ലിം പണ്ഡിതനും സുന്നി വിഭാഗങ്ങളുടെ നേതാവുമായ കാന്തപുരം അബൂബക്കര്‍ മുസലിയാരെ കുറിച്ച് ഒരു പച്ചക്കള്ളം എഴുതാന്‍ മാധ്യമം തിടുക്കം കാട്ടി . അതില്‍ പറയുന്നു പ്രവാചകന്‍റെ തെന്നു പറഞ്ഞു കാന്തപുരം 'ഒരു കെട്ടു മുടി ' കൊണ്ട് വന്നു മുസ്ലിങ്ങളെ ചൂഷണം ചെയ്യുന്നു " എന്ന് സ്ഥലകാലബോധം മറന്നു എഴുതിയിരിക്കുന്നു.കാന്തപുരം കൊണ്ട് വന്ന തിരുകേശവും അതിനെ കുറിച്ചുള്ള ചര്‍ച്ചകളും കേരളത്തില്‍ നടന്നതും അതുമായുള്ള എല്ലാ വിവാദങ്ങള്‍ക്കും ബന്ധപെട്ടവര്‍ മറുപടി പറഞ്ഞതും അറിയാതെയല്ല മാധ്യമം ഇത്തരത്തില്‍ എഴുതിപ്പിടിപ്പിച്ചത്‌. ലോകത്തിന്‍റെ പലഭാഗങ്ങളിലും പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ തിരു ശേഷിപ്പുകള്‍ ഉണ്ടെന്നും,അത് കാണുന്നതും,തൊടുന്നതും,അത് മുക്കിയ വെള്ളം കുടിക്കുന്നത് മുസ്ലിങ്ങളെ സംബന്ധിച്ചോളം പുണ്യമുള്ളതാനെന്നും ഇസ്ലാമിനെ കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ക്ക് പോലും ആധികാരിക പ്രവാചക വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളില്‍ നിന്ന് കണ്ടെടുക്കാന്‍ സാധ്യമാണെന്നിരിക്കെ ഇത്തരത്തില്‍ ഈ വിഷയത്തെ ആഗോള ഇസ്ലാമിക തീവ്രവാദത്തിനു ബീജാവാപം നല്‍കിയ മൌദുദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയും അവരുടെ മീഡിയയും പ്രശ്ന വല്ക്കരിച്ചതിനു പിന്നിലുള്ള അധികാര /വര്‍ഗീയ താല്‍പര്യങ്ങളുടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഹിന്ദു /ക്രസ്ത്യിന്‍ മതങ്ങളില്‍ നടക്കുന്ന ആത്മീയ ചൂഷണങ്ങളെ മാധ്യമം പത്രം മുസ്ലിങ്ങളുടെ ഭാഗത്ത് നിന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ എന്ന സുന്നി പണ്ഡിത സംഘടയുടെ സെക്രട്ടറിയെ ചേര്‍ത്തു വെക്കുന്നത് ഒരിക്കലും നീതികരിക്കാന്‍ സാധ്യിമല്ല .കാരണം ഒരിക്കലും കാന്തപുരം വെക്ത്യ കേന്ദ്രീകരണ പ്രസ്ഥാന ത്തിന്‍റെ അധിപനല്ല. ഭരണഘടനയും പാരമ്പര്യവുമുള്ള സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്ടര്‍ ചെയ്ത നാല്പതു വയസ്സ് പൂര്‍ത്തിയായ ഇസ്ലാമിക വിധി വിലക്കുകളിലും ചരിത്രങ്ങളിലും അവഗാഹമുള്ള 40 പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന ബോഡിയില്‍ അവര്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത കാര്യദര്‍ശിയാണ് കാന്തപുരം.അവിടെ ഈ സ്ഥാനത്തിനു അര്‍ഹനാക്കുന്നത് തികഞ്ഞ പാണ്ഡിത്യവും നെത്രശേഷിയുമാണ്.അല്ലാതെ കുടുംബ മഹിമയോ രാഷ്ട്രീയ സ്വധീനമോ അല്ല. ഇവിടെ കാന്തപുരം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒരിക്കലും അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ അല്ല ,അത് തികച്ചും ഇസ്ലാമിക നിയമങ്ങളില്‍ അധിഷ്ടിതമായി ഈ പണ്ഡിത സംഘടന എടുക്കുന്ന തീരുമാനങ്ങളുമാണ്.അതിനെ യാണ് കേരളത്തിലെ ലക്ഷകണക്കിന് സുന്നികള്‍ അംഗീകരിക്കുന്നതും .അല്ലാതെ മായ വിലാസങ്ങളായ പ്രവര്‍ത്തങ്ങളും സംസാരങ്ങളും ഉപയോഗിച്ചകൊണ്ട് വിശ്വസിളെ കപട ആത്മീയതയിലേക്ക് നയിക്കുന്ന ആള്‍ ദൈവങ്ങളുടെ ശ്രേണിയിലേക്ക് ഒരിക്കലും ഈ പണ്ഡിതനെ ചേര്‍ത്തുവെക്കാതിരിക്കുക .അങ്ങിനെ ചെയ്‌താല്‍ അത് കണ്മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്ന സത്യത്തിനോട്‌ യുദ്ധം പ്രഖ്യപിക്കലായിരിക്കും.

മുസ്ലിങ്ങളിലെ സൂഫി ചിന്താധാരകളെ തകര്‍ത്ത് അവിടെ കലാപങ്ങളുടെയും,ചോരച്ചാലുകളുടെയും മതരാഷ്ട്ര വാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയെയും അവരുടെ മീഡിയകളുടെയും ഹിഡന്‍ അജണ്ടകളില്‍ ഒരിക്കലും മനുഷ്യസ്നേഹികള്‍ വീണുപോവരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

Tuesday, February 25, 2014

Tajul Ulama Commemoration and Swalath Majlis



Tajul Ulama Commemoration and Swalath Majlis

Bekkal Ibraheemu Musliyar inaugurates

Swalath Nagar, Malappuram: Ma’din Academy organises TajulUlama (Ullal Thangal) commemoration and DuaMajlis on Thursday here at Swalath Nagar, Malappuram. Karnataka Jam'eyathul Ulama president Bekkal Ibraheemu Musliyar will inaugurate this event. He serves as Qazi in Uduppi, Karnataka.  TajulUlama commemoration talk, Khatmul Quran, Sura Ikhlas recitation, Tahleel, Dua and Tabaruk distribution will take place in the programme which will start at 2.pm. The submission of ten crores of Sura Ikhlas, seven crores of Tahleel, one thousand Khatmul Quran and Dua will be an integral part of the event. Various sessions will be led by eminent Islamic scholars in the state.
Ma'din chairman Sayyid Ibraheemul Khaleelul Bukhari, Hamid Koyyama thangal, Khura and Kootambara Abdurahman Darimi will deliver commemoration speech on Thajul Ulama.
Tajul Ulama Ullal Thangal was Ma’din Academy’s Advisory Board chairman as well as the leader of mammoth prayer congregation conducted on the eve of 27 day of Ramadan for many years. A 101 member welcome-team has been set up for the success of the programme. They include Sayyid Ismail Bukhari (chairman), Sayyid Muhammed Farooq Jamalullaili, Ibrahim Baqavi Melmuri, Aboobacker Saquafi Kuttasseri (Vice-chairmen), Abdul Jaleel Saquafi (General convener), Dulfuqarali Saquafi (Working convener), O.P. Abdussamad Saquafi, Khalid Saquafi, Zainuddin Kunnamangalam (Conveners) and Pari Muhammed Haji (Treasurer). The function of the welcome-team formation was inaugurated by Ma’din chairman Sayyid Ibrahim Khaleel Al BUkhari. Ibrahim Baqavi Melmuri, AboobackerSaquafiKuttasseri and DulfuqaraliSaquafi spoke.

Monday, February 17, 2014

ഒരു മകന്‍ പറഞ്ഞ കഥ കേള്‍ക്കുക !



എനിക്ക് എന്‍റെ അമ്മയെ വെറുപ്പായിരുന്നു അവര്
ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്‍റെ കൂട്ടുകാരു
എന്നെ പരിഹാസപാത്രമാക്കുന്ന
വികൃതരൂപമായിരുന്നു അമ്മയ്ക്ക്,അമ്മ ഈ
ലോകത്തോട് വിടപറഞ്ഞെങ്കില്‍ എന്ന് ഞാന്‍ 
ആഗ്രഹിച്ചുകൊണ്ടേയിരുന്നു.

ഒറ്റ കണ്ണിനെച്ചൊല്ലി പരിഹസിച്ചപ്പോഴോ
ന്നും അമ്മ പ്രതികരിച്ചതേയില്ല.ചെറിയ കട
നടത്തി പാതി ദാരിദ്രത്തില് ആണ് അമ്മ
എന്നെ വളര്‍ത്തിയിരുന്നത്.

അമ്മയുടെ തുണ കൂടാതെ വലിയ നിലയിലെത്തി ഈ
ഒറ്റകണ്ണിൽ നിന്നും രക്ഷപെടുമെന്നു ഞാന്‍
നിശ്ചയിച്ചു!!!!!

ഞാന്‍ കഷ്ട്ടപ്പെട്ട് പഠിച്ചു സര്‍വ കലാശാലയില്‍ 
‍ നിന്നും ഉന്നത ബിരുദം നേടി ജോലി സമ്പാദിച്ചു
ച്ച്, വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു

ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി വൃദ്ധയായ
അമ്മ വന്നു ഞാന്‍ അമ്മയെ തിരിച്ചറിയാത്തതയി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു

അമ്മ പോയി,,,,,,,,,,,

അടുത്ത ദിവസം എന്‍റെ പഴയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ക്ഷണം കിട്ടി
ഞാന്‍ ചെന്ന് തിരികെ പോരും വഴി ഞങ്ങളുടെ പഴയ
കൂര കണ്ടേക്കാമെന്നു കരുതി ചെന്നപ്പോള്‍

അമ്മബോധം കേട്ട് കിടക്കുന്നു. കയ്യില് ഒരു കുറിപ്പ്

മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു
ഇനി നിന്നെ തേടി വരില്ല
ഞാന്‍ നിന്‍റെ അഭിമാനത്തിനു ചേരില്ല

നിന്‍റെ ചെറുപ്രായത്തില്‍ ഒരപകടത്തിൽ പെട്ട്
നിന്‍റെ ഒരു കണ്ണ് പോയീ, ആ രൂപത്തിൽ
നിന്നെ കാണാന്‍ ഇഷ്ട്ടപെടാത്തതിനാല്
എന്‍റെയൊരു കണ്ണ് നിനക്ക് തന്നു രണ്ടു കണ്ണുള്ള
നിന്‍റെ സുന്ദര രൂപത്തിൽ ഞാന്‍ ആസ്വദിക്കുന്നു... share if you care your Mother

മിസ്റ്റര്‍ ബീന്‍ ഇസ്‌ലാം മതം സ്വീകരിച്ചു

ലണ്ടന്‍: ലോകപ്രശസ്തനായ ബ്രിട്ടീഷ് ഹാസ്യാവതാരകന്‍ മിസ്റ്റര്‍ ബീന്‍ എന്നറിയപ്പെടുന്ന റൊവാന്‍ അറ്റ്കിന്‍സന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി വാർത്ത. ഈ മാസം ഒന്നിനാണ് മിസ്റ്റര്‍ ബീന്‍ ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്റര്‍നെറ്റില്‍ പ്രവാചകനെ അവഹേളിക്കുന്ന സിനിമ കാണാനിടയായ റൊവാന്‍ പ്രവാചകനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ഇസ്ലാമിലേക്ക് ആകൃഷ്ടനാകുകയുമായിരുന്നു. അതേസമയം, റൊവാന്‍ ഇസ് ലാം സ്വീകരിച്ച വാര്‍ത്ത പാശ്ചാത്യ മീഡയകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബ്രിട്ടീഷ് ഹാസ്യ ടെലിവിഷന്‍ പരമ്പരയാണ് മിസ്റ്റര്‍ ബീന്‍. ഇതില്‍ മിസ്്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തെയാണ് റൊവാന്‍ അവതരിപ്പിച്ചിരുന്നത്. കുട്ടികളുടെ ഇഷ്ട കഥാപാത്രമായിരുന്നു മിസ്റ്റര്‍ ബീന്‍.

അങ്ങിനെ " കാന്തപുരം " നിറഞ്ഞു നിന്ന ഒരു ചേളാരി സുന്നി മേള ക്ക് കൂടി സമാപനമായി .

അങ്ങിനെ " കാന്തപുരം " നിറഞ്ഞു നിന്ന ഒരു ചേളാരി സുന്നി മേള ക്ക് കൂടി സമാപനമായി . 1989 ഇല്‍ രൂപീകരിച്ചു രജിസ്റര്‍ ചെയ്ത ഒരു സംഘടനയുടെ അറുപതാം വാര്‍ഷികമാണ് ഇന്നത്തെ കാന്തപുരം വിരോധ വെടി കേട്ടോടെ കാസര്‍കോട്‌ അവസാനം കുറിച്ചത് . ഒരു വര്ഷം മുന്നേ പ്രഖ്യാപിച്ച ഈ സമ്മേളനം കൊണ്ട് നാടിനോ , മുസ്ലിം സമൂഹത്തിനോ , എന്ത് ഗുണം ആണ് കിട്ടിയത് എന്ന് അവര്‍ ഒന്ന് ചിന്തിക്കണം . വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേദി മുതല്‍ നാട്ടിലെ ഓരോ മുക്ക് മൂലയില്‍ നടന്ന സമ്മേളന പ്രചാരണങ്ങളില്‍ തുടര്‍ന്ന് ഇന്ന് കാസര്‍ഗോഡ് വെച്ച് ..സമ്മേളനം സമാപിക്കുമ്പോള്‍ കാന്തപുരം എന്നൊരു മനുഷ്യനില്‍ ചുറ്റി പറ്റി മാത്രമേ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയൂ എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിഭാഗം ... സാധാരണ ഏതൊരു സംഘടനയും വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നേരത്തെ തന്നെ അവര് സമൂഹത്തിനു മുന്നില്‍ വെക്കുകയും സമ്മേളനം സമാപിക്കുംപോഴേക്കും ആ പദ്ധതികള്‍ പരമാവധി നടപ്പില്‍ വരുത്തുകയാണ് ചെയ്യല്‍ . എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് , സമാപന സമ്മേളന വേദിയില്‍ വെച്ചാണ് അറുപതാം വാര്‍ഷികത്തിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചതു . കല്യാണം വിളിയും കഴിഞ്ഞു നിക്കാഹും കഴിഞ്ഞു ,പുതിയാപ്പിളയും കൂട്ടരും സ്ഥലവും വിട്ടു പന്തലും പൊളിച്ചു കഴിഞ്ഞപ്പോഴാണ് ..സദ്യ കൊടുത്തില്ലല്ലോ എന്നോര്‍മ ചേളാരി സുന്നി നേതാക്കള്‍ക്ക് വന്നത് എന്ന് തോന്നുന്നു ... അത് കൊണ്ടാണല്ലോ 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 60 പ്രസിദ്ധീകരണങ്ങള്‍ ഇറക്കും , പെണ്‍കുട്ടികളെ കെട്ടിക്കാന്‍ ത്വൈബ മംഗല്യ പദ്ധതി , 60 വീടുകള്‍ ഉണ്ടാക്കും .....അങ്ങിനെ തുടങ്ങുന്നു നടക്കാന്‍ പോകുന്ന പദ്ധതികള്‍ ...അതിന്റെ അവസാനം സുപ്രഭാതം പത്രം ഇറക്കുന്ന പദ്ധതിയും .അപ്പോള്‍ കഴിഞ്ഞ ഒരു കൊല്ലം ഇവര്‍ എന്തെടുക്കുകയായിരുന്നു ...? ഒരു കൊല്ലമായി കാന്തപുരം ലഹരിയില്‍ മതി മയങ്ങിയ ഇവര്‍ക്ക് , സമ്മേളന വേദിയില്‍ വെച്ചാണ് ബോധം വെച്ചത് . അന്നേരം എഴുതി ഉണ്ടാക്കിയ കുറെ പദ്ധതികള്‍ ഒന്നും നടക്കാന്‍ പോവുന്നില്ല എന്ന് എല്ലാവര്ക്കും നല്ല പോലെ അറിയാം ...കാരണം കഴിഞ്ഞ കൂരിയാട്ടെ സമ്മേളന ത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം ശൂ ആയി പോയിരിക്കുകയാണ് .. അന്ന് പ്രഖ്യാപിച്ചിരുന്നു കുറെ പദ്ധതികള്‍ ..അതില്‍ ഒരെണ്ണം പോലും നടന്നിട്ടില്ല . അന്ന് കൂരിയാട്ടെ വേദിയില്‍ വെച്ച് സാമ്പിള്‍ കോപി ഇറക്കി ഹൈദരാലി തങ്ങളെ കൊണ്ട് പ്രഖ്യാപിച്ച സുപ്രഭാതം പത്രത്തിന്റെ ആവര്‍ത്തന പ്രഖ്യാപനം വീണ്ടും ഹൈദരലി തങ്ങളെ കൊണ്ട് ഇവിടെയും നടത്തിക്കുക യുണ്ടായി . ചേളാരി സമസ്തയുടെ തീവ്രവാദി പ്രസംഗകനായ പൂക്കോട്ട് കാരന്‍ മുന്‍ഷി , കാന്തപുരം വിഭാഗം സുന്നികളെ നാട്ടില്‍ നിന്ന് തൂത്തെറിയണം എന്നാണു അണികളെ പ്രകൊപിച്ചു വിട്ടിരിക്കുന്നത് . അതായത് ചേളാരി സമസ്തയുടെ കീഴില്‍ വീണ്ടും നാട്ടില്‍ ക്രിമിനലുകള്‍ രൂപ പ്പെടുത്തുന്നു എന്നതില്‍ കവിഞ്ഞു , സമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ കടുത്ത അസഹിഷ്ണുത യുടെ വിത്ത് പാകുന്ന ഈ മുന്‍ഷിയെ യൊക്കെ നേതാവായി കൊണ്ട് നടക്കുന്നവര്‍ എത്ര നിര്ഭാഗ്യവന്മാരാന് .
അമ്പലകടവ് മൌലവിക്കും പറയാന്‍ ഉള്ളത് കാന്തപുരം വിരോധം മാത്രം . അയാളുടെ കാന്തപുരം എന്ന വാചകം ഉച്ചരിക്കുന്ന പ്രയോഗത്തില്‍ തന്നെ അടങ്ങിയിരിക്കുന്ന ഈറയും ഈര്‍ഷ്യയും പ്രസംഗം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. ഒരു പണ്ഡിതന് ചേര്‍ന്ന പണി ആണോ ,ഇങ്ങിനെ വ്യക്തി വിദ്വേഷം പ്രചരിപ്പിക്കല്‍ . കാലം കുറെ യായി നടന്നിട്ടും കാന്തപുരത്തിനെ ഒന്നും ചെയ്യാന്‍ കഴിയാത്തത് ഒരു പത്രം ഇല്ലാഞ്ഞിട്ടാണ് ,, അത് കൊണ്ട് കാന്തപുരത്തിന്റെ ഉള്ളറകള്‍ പുറത്തു കാണിക്കാന്‍ നമ്മുടെ സുപ്രഭാതം ഇറങ്ങെട്ടെ എന്ന വ്യാമോഹത്തിന്റെ മേലാണ് അയാളുടെ പ്രസംഗം അവസാനിപ്പിച്ചതു .

ഏതായാലും ഒരു കാര്യം ഉറപ്പാണ് . സ്വന്തമായി ഒരു അജണ്ട പോലും കണ്ടെത്താനാവാതെ സുന്നികള്‍ ഒരുമിച്ചു നിന്ന കാലത് ഉണ്ടാക്കിയ , കുറെ മദ്രസകളുടെ കണക്കും കെട്ടി പിടിച്ചു കാന്തപുരം വിരോധം നയ്മാക്കി മുന്നേറുമ്പോള്‍ , നേരാംവണ്ണം ദീന്‍ പ്രസംഗിക്കുന്ന ഒരാളെ ..ഒരറബി പ്രസംഗം ഒന്ന് അണികള്‍ക്ക് തര്‍ജമ ചെയ്തു കൊടുക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാതെ ഇവര്‍ കുഴങ്ങുന്ന അവസ്ഥ ഇനിയും തുടരും.

ചേളാരി സമ്മേളനത്തില്‍ പങ്കു കൊണ്ട ഓരോ പ്രവര്‍ത്തകനും , ഒറ്റയ്ക്ക് എങ്കിലും ഒന്ന് ഉറക്കെ ചിന്തിക്കുക ..ഈ സമ്മേളനം കൊണ്ട് എന്ത് ഗുണം ആണ് തനിക്ക് കിട്ടിയത് എന്ന് ..ഒരു ആത്മീയ നേതാവിന്റെ പ്രാര്‍ഥനക്ക് മനസ്സറിഞ്ഞു ഒരു ആമീന്‍ പറയാന്‍ കഴിഞ്ഞോ ..? ഈ മാസം മഹാനായ ഷെയ്ഖ്‌ ജീലാനി തങ്ങളുടെ ആണ്ട് നടന്ന മാസമാണ് , ഒന്ന് സ്മരി ക്കാന്‍ കഴിഞ്ഞോ ആ വേദിയില്‍ ..? കണ്ണിയത്ത്‌ ഉസ്താദും ,ശംസുല്‍ ഉലമയും വഫാത്തായ മാസം ആണിത് ,,അവര്‍ക്ക് വേണ്ടി ഒരു ഫാത്തിഹ ഓതാന്‍ ഈ സമ്മേളനം നിങ്ങള്ക്ക് അവസരം നല്‍കിയോ .എല്ലാം .പോട്ടെ ആ സമാപന സമ്മേളന വേദിയില്‍ വെച്ച് നബി തങ്ങളുടെ പേരില്‍ ഒരു പത്ത് സ്വലാത്ത് ചെല്ലാന്‍ നിങ്ങള്ക്ക് കഴിഞ്ഞോ ...മനസ്സിരുത്തി ചിന്തിക്കണം നിങ്ങള്‍ .. ഇസ്ലാമിന്റെ , സുന്നത്ത്‌ ജമാഅത്തിന്റെ പേരില്‍ വിശിഷ്യ സമസ്തയുടെ പേരില്‍ നടന്ന ഈ സമ്മേളനത്തില്‍ നിങ്ങളുടെ പരലോകത്തേക്കു മുതല്കൂട്ടാവുന്ന എന്ത് കിട്ടി നിങ്ങള്ക്ക് ......നിങ്ങള്ക്ക് ആകെ .ഈ സമ്മേളനത്തില്‍ വെച്ച് കിട്ടിയത് ,നേതാക്കളുടെ പ്രസംഗത്തിലെ ചില പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഉറക്കെ വിളിച്ച " അല്ലാഹു അക്ബര്‍ " എന്ന ദിക്ര്‍ ആണ് ..അതിനും നിങ്ങള്‍ കടപ്പെട്ടത്‌ കാന്തപുരം ഉസ്താദിനോട് ആണ് എന്ന ഓര്മ എങ്കിലും നിങ്ങള്ക്ക് ഉണ്ടാകട്ടെ ...
-------------------------------------------------------------------------------------
സ്റെജില്‍ നിന്നുള്ള പ്രത്യേക അറിയിപ്പ് : സമ്മേളനം കഴിഞ്ഞു തിരിച്ചു പോകുന്ന ആരും തെറി വിളിക്കരുത് . മൈക്ക്‌ ഓഫ് ചെയ്തു വാഹനത്തിന്റെ ഉള്ളില്‍ ഇരുന്നു തെറി വിളികള്‍ നടത്തിയാല്‍ മതി .
-----------------------------------------

Tuesday, February 11, 2014

സമസ്തയുടെ പ്രസിഡന്റ് തിരുകേശത്തിനെതി രോ..... ??


സമസ്തയുടെ പ്രസിഡന്റ്

തിരുകേശത്തിനെതി
രോ.....

സമസ്തയുടെ പ്രസിഡന്റ്
തിരുകേശത്തിനെതി
രോ.....

സമസ്തയുടെ പുതിയ
പ്രസിഡന്റ്
ശൈഖുനാ എം എ
അബ്ദുല് ഖാദര്
മുസ്ലിയാരോട്
നടത്തിയ അഭിമുഖം എന്ന പേരില്‍ അസത്യധാരയില്‍
ചേളാരികള്
പ്രചരിപ്പിക്കുന്നത്
പോലെ തിരുകേശത്തിനെതിരെ ഒരു
അഭിമുഖം എം എ
ഉസ്തദാ നടത്തിയോ...ഉസ്താദ്
തന്നെ പ്രതികരിക്കുന്നു.....

സത്യസന്ധമായി വാര്‍ത്തകളും,
ഹദീസുകളും ,
ഇസ്ലമിക
പഠനങ്ങളും,
ചരിത്രങ്ങളും,
എല്ലാം നിങ്ങളെ തേടി എത്തും...
ഈ പേജ്
ലൈക്ക്
ചെയ്യുക... 
ശൈഖ് ജീലാനി(റ) പകര്ന്ന സ്വഭാവ പാഠങ്ങള് .

ശൈഖ് ജീലാനി(റ) പറഞ്ഞു: ‘വിശപ്പടക്കാനാവുന്നത്ര ഭക്ഷണം അടുത്തുണ്ടായിരിക്കെ സ്വന്തം ജീവിത പ്രയാസത്തെക്കുറിച്ച് ആവലാതിപറയുന്നത്നീ സൂക്ഷിക്കണം. കാരണം നിന്റെ ഈ നിഷേധത്തിനുള്ള ശിക്ഷയെന്നോണം നിനക്കുള്ള ഭക്ഷണമാര്ഗങ്ങള് പ്രയാസകരമാകാനിടയുണ്ട്.’
അന്നവും വെള്ളവും മറ്റെന്തും നല്കുന്നവന് അല്ലാഹുവാണ്. അവന് നല്കുന്നവനും നാം ഉപഭോക്താക്കളുമാണ്. അല്ലാഹുവിന്റെ ഔദാര്യമായി ലഭിക്കുന്ന ഒന്നിനെക്കുറിച്ച് നമുക്ക് സദ്വിചാരമേ പാടുള്ളു.അവന് നല്കിയ ഒന്നിനെയും നിഷേധിക്കരുത്. നാം ആവശ്യപ്പെടാതെത്തന്നെ ലഭ്യമായിട്ടുള്ളഅനേകം അനുഗ്രഹങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മോഹങ്ങള് നമുക്കുണ്ടാവുന്നത്. ആഗ്രഹിക്കും വിധത്തിലായാലുമില്ലെങ്കിലും തുടര് അനുഗ്രഹങ്ങള് ലഭിക്കുന്നുമുണ്ട്. എല്ലാം അല്ലാഹുവിന്റെ അതിരറ്റ ദയാവായ്പിന്റെയും കാരുണ്യത്തിന്റെയും ഫലമാണ്.
നമുക്കര്ഹതയുണ്ടായാലും ഇല്ലെങ്കിലും അനുഗ്രഹങ്ങളനവധിചെയ്തുതന്ന പ്രപഞ്ച നാഥന് അത്യുന്നതമായ നന്ദിക്കും കൃതജ്ഞതക്കും അര്ഹനാണ്. അഥവാ അനുഗ്രഹം പറ്റുന്നവര് അല്ലാഹുവിന് നന്ദി ചെയ്യേണ്ടത് അനിവാര്യമാണ്. ഉപകാരത്തിന് പ്രത്യുപകാരം അല്ലെങ്കില് നന്ദി ചെയ്യുക സാമാന്യമര്യാദയാണല്ലോ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം പ്രത്യുപകാരത്തിന്റെ ആവശ്യമില്ല. പക്ഷേ തന്റെ അനുഗ്രഹം പറ്റുന്നവര് നന്ദിയുള്ളവരായിരിക്കണമെന്ന് അവന് നിശ്ചയിച്ചിരിക്കുന്നു. നന്ദിചെയ്യുന്നവനെ അതിന്റെ പേരില് കൂടുതല് കടാക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്തിട്ടുണ്ട്.
എല്ലാറ്റിനെയും സൃഷ്ടിച്ച അല്ലാഹു അവയുടെയെല്ലാം ഗുണത്തെ മനുഷ്യന് വേണ്ടി എന്നരീതിയില് ക്രമീകരിച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെ അതിനു കൃതജ്ഞത നടത്താന് മനുഷ്യന് തയ്യാറാവണം. നമ്മുടെ പരിധിയിലും സ്വാധീനത്തിലുമുള്ള ഒന്നും നമുക്ക് സ്വന്തമായി സാധിക്കുന്നതല്ല. ഒരു പക്ഷേ, ചിലതിന്റെ ഉപയുക്തതകള് പോലും മറ്റു പലതിനെയുമോ പലരെയുമോ ആശ്രയിച്ചുമായിരിക്കും. പങ്കാളിത്തം വേണ്ടിവരുന്നവയുമുണ്ട്. ഏതര്ത്ഥത്തിലായാലും നന്ദി ചെയ്യാന് ബാധ്യസ്ഥരാണു നാം. ഒരു അനുഗ്രഹത്തിന് നന്ദി ചെയ്യാനവസരമുണ്ടാവുന്നത് മറ്റൊരനുഗ്രഹമാണെന്നാണ് ശൈഖ് ജീലാനി(റ) അടക്കമുള്ള ആത്മജ്ഞാനികള് പഠിപ്പിക്കുന്നത്.
മനസ്സായുള്ള നന്ദി അനുഗ്രഹത്തെക്കുറിച്ചുള്ള വിചാരമാണ്. ഒരു സൗകര്യം അതെത്ര ചെറുതായാലും അതിന്റെ ക്രമീകരണങ്ങള്,അതിലടങ്ങിയിട്ടുള്ള ഘടകങ്ങള് തുടങ്ങിയവയിലുള്ള ആലോചന എന്ന പോലെ, ആ ഒരവസ്ഥയുടെ അഭാവത്തില് താനെങ്ങനെ എന്ന വിചാരം മനസ്സിനെ മഥിക്കണം. കണ്ണില്ലാത്തവന്റെ അവസ്ഥയെന്തെന്നറിയാന് കണ്ണുചിമ്മിയതു കൊണ്ടാവില്ലല്ലോ. ഇത്തരത്തില് ഓരോ അനുഗ്രഹത്തെയും കുറിച്ചുള്ള ആലോചനയാണ് മാനസികമായ നന്ദി രേഖപ്പെടുത്തല്. പ്രത്യുത കണ്ണില്ലാത്തവനുകണ്ണു നല്കാന് വ്യൈശാസ്ത്രത്തിനു കഴിയുമെന്ന തരത്തിലുള്ള വിചാരങ്ങള് പരീക്ഷണത്തിന്റെമൂല്യം നിരസിക്കുകയാണ്.ഇത് കൃതഘ്നതയും. കൃതജ്ഞതാവിചാരം വര്ധിപ്പിക്കാനുപകരിക്കേണ്ട അവസ്ഥയെ വിരുദ്ധ ദിശയില് തിരിച്ചുവിടുകയാണിവിടെ. ചില ശാരീരിക ന്യൂനതകള്ക്ക് പരിഹാരമായി വ്യൈശാസ്ത്ര രംഗത്ത് പുത്തന് അറിവുകള് നല്കിയവനാണ് തന്റെ നാഥന് എന്ന ചിന്തയാണുണ്ടാവേണ്ടിയിരുന്നത്.
നാവുകൊണ്ടുള്ള നന്ദി അനുഗ്രഹത്തെക്കുറിച്ച് പറയലാണെന്ന് ശൈഖ് പഠിപ്പിച്ചു. ഉള്ളിലംഗീകരിക്കുന്ന ഒന്ന് പുറമെ പറയാന് മനുഷ്യപ്രകൃതം നിര്ബന്ധിക്കും. നല്ലതോ ചീത്തയോ ആയാലും ഗുണമോ ദോഷമോ വന്നാലും അതുണ്ടായേക്കാം.ലക്ഷ്യമെന്തായാലും യാഥാര്ത്ഥ്യത്തിന് വിരുദ്ധമായതൊന്ന് പ്രഖ്യാപിക്കണമെന്നതിലാണ് കളവുപറയുന്നവന്റെ മനസ്സില് ഉടക്കിയിരിക്കുക. സുഹൃത്തുക്കള് തമ്മില് പിണക്കണമെന്ന വിചാരമാണ് ഏഷണികൂട്ടലിന്റെഅടിസ്ഥാനം. ഒരാളെ ഇകഴ്ത്തണമെന്നോ അവഹേളിക്കണമെന്നോയുള്ള വിചാരം മനസ്സിലുടലെടുത്തതിന്റെ പ്രതിഫലമാണ് പരദൂഷണം. ഒരു അനുഗ്രഹത്തെക്കുറിച്ച് നല്ലവിചാരമാണ് മനസ്സിലുള്ളതെങ്കില് അത് പറയാതിരിക്കില്ല. അനുഗ്രഹത്തെക്കുറിച്ചുള്ള വിചാരത്തിനനുസരിച്ചുണ്ടാവുന്ന പ്രസ്താവനയും വിളംബരവും നാവുകൊണ്ടുള്ള നന്ദിരേഖപ്പെടുത്തലാണ്.
നബി(സ്വ) ക്ക് ലഭ്യമായിട്ടുള്ളഅനുഗ്രഹങ്ങള് മഹത്തായതും ധാരാളവുമാണ്. അവയെക്കുറിച്ച് വിവരിക്കാന് അല്ലാഹു നിര്ദേശിക്കുന്നു. ചില പ്രധാന അനുഗ്രഹങ്ങള് പരാമര്ശിച്ച ശേഷം അല്ലാഹു പറയുന്നു: ‘അങ്ങയുടെ നാഥന് ചെയ്തുതന്നിട്ടുള്ള അനുഗ്രഹങ്ങളെ വിവരിക്കുക’ (വള്ളുഹ/11). ഇതിന്റെ വിശദീകരണത്തില് വ്യാഖ്യാതാക്കള് പറയുന്നു: ‘ഈ നിര്ദേശം വിശ്വാസികള്ക്കു പൊതുവെ ബാധകമാണ് (തഫ്സ്സീറു സആലിബി).അല്ലാഹുഅങ്ങേക്ക് ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തെ നന്ദി ചെയ്തും പ്രശംസിച്ചും പ്രസിദ്ധപ്പെടുത്തുക അവന് ചെയ്ത അനുഗ്രഹത്തെക്കുറിച്ച് പറയലും അത് സമ്മതിക്കലും ശുക്റ് (നന്ദി) ആണ്. സംബോധന നബി(സ്വ)യോടാണെങ്കിലും അതിലെ വിധി എല്ലാവര്ക്കും ബാധകമാണ്.
ഈ നിര്ദേശം സ്വീകരിച്ചുകൊണ്ട് ലോകമാന്യം ലക്ഷ്യമാക്കാതെ തങ്ങള്ക്ക് ചെയ്യാനവസരം കിട്ടിയ പുണ്യകര്മങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു മഹാന്മാര്. ഈ പറച്ചിലിനെക്കുറിച്ചു ആശങ്കപ്പെടുന്നവരോട് അവര് പറയും: അല്ലാഹു അനുഗ്രഹങ്ങള് എടുത്തുപറയാന് നിര്ദേശിക്കുന്നു. നിങ്ങള് പറയുന്നു ആ നിഅ്മത്തിനെ പറയരുതെന്ന്. അബൂറജാഇല് അത്വാരിദി, അയ്യൂബു സ്സഖ്തിയാനി, അബൂഫറാസ് അബ്ദുല്ലാഹിബ്നുഗാലിബ് തുടങ്ങിയവരൊക്കെഇങ്ങനെ പറയാറുണ്ടായിരുന്നു (തഫ്സീര് ഖുര്ത്വുബി).
അല്ലാമാ മുനാവി(റ) ആത്മജ്ഞാനികളെ ഉദ്ധരിച്ചെഴുതുന്നു: അനുഗ്രഹം എടുത്തു പറയല് അല്ലാഹുവിലുള്ള സ്നേഹം ഉണ്ടാക്കിത്തീര്ക്കുന്നതാണെന്ന് ആത്മജ്ഞാനികള് പറഞ്ഞിട്ടുണ്ട് (ഫൈളുല് ഖദീര്).
അനുഗ്രഹത്തെ മനഃപ്പൂര്വം മറച്ചുവെക്കുന്നതില് നന്ദി കേടിന്റെ ലാഞ്ചനയുണ്ടെന്ന് ശൈഖ് ജീലാനി(റ) പഠിപ്പിച്ചു. മനസ്സില് അതൊരുകാര്യമായി അംഗീകരിക്കപ്പെടാത്തതിന്റെയും, അതിന്റെ ദാതാവിനെക്കുറിച്ച് വിചാരപരമായ അപചയത്തിന്റെയുംഅടയാളമായിരിക്കും അത്. യഥാര്ത്ഥത്തില് അനുഗ്രഹത്തെ ശരിയാംവണ്ണം മനസ്സിലാക്കുന്നത് തന്നെ ശുക്റാണ്.
നന്ദിയില്ലായ്മയുടെ അടയാളമാണ് പറയാനുള്ള സങ്കോചവും താല്പര്യമില്ലായ്മയും. ഇമാം ജുഹൈരി(റ) എഴുതുന്നു: ‘മൂസാനബി(അ) മുനാജാത്ത് വേളയില് അല്ലാഹുവിനോട് ചോദിച്ചു: നീ ആദം(അ)നെ സൃഷ്ടിക്കുകയും ഇന്നയിന്നകാര്യങ്ങളൊക്കെ ചെയ്യുകയുമുണ്ടായല്ലോ. അതിനെങ്ങനെയാണ് ആദം(അ) നന്ദി ചെയ്തത്? അല്ലാഹു പറഞ്ഞു: ഞാനാണ് അതെല്ലാം ചെയ്തത്. അത് എന്റേതാണ് എന്ന് ആദം അറിഞ്ഞിട്ടുണ്ട്. ആ അറിവ് ആദമില് നിന്ന് എന്നോടുള്ള ശുക്റ് ആണ് (രിസാലത്തുല് ഖുശൈരിയ്യ).
ഇമാം ഗസ്സാലി (റ) അല്ലാഹു ചെയ്ത അനുഗ്രഹം മറച്ചുവെക്കുന്നതിന്റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് എഴുതുന്നു: അനുഗ്രഹങ്ങള് മറച്ചുവെക്കുന്നതു നിഅ്മത്തിന് നന്ദികേട് പ്രവര്ത്തിക്കലാണ്, അല്ലാഹു നല്കിയതിനെ മറച്ചുവെക്കുന്നതിനെ അവന് ആക്ഷേപിക്കുകയുംപിശുക്കിനോട് ചേര്ത്തിപ്പറയുകയും ചെയ്തിട്ടുണ്ട്.അല്ലാഹു പറയുന്നു: പിശുക്കു കാണിക്കുന്നവരുംജനങ്ങളോട് പിശുക്ക് കാണിക്കാന് നിര്ദേശിക്കുന്നവരും അല്ലാഹുവിന്റെ ഔദാര്യത്തില് നിന്ന് നല്കിയതിനെ മറച്ചുവെക്കുന്നവരാണ് (നിസാഅ്/37). ദുര്ഗുണങ്ങളില് പെട്ട പിശുക്കിന് സമാനമായ അവസ്ഥ തന്നെയാണ് നിഅ്മത്ത് മറച്ചു വെക്കുന്നത്.
തുടക്കത്തിലുദ്ധരിച്ച ശൈഖ് ജീലാനി(റ)ന്റെ വചനത്തില് നമുക്കിതെല്ലാം കാണാന് സാധിക്കും. നമുക്ക് ലഭ്യമായ വലിയ ഒരനുഗ്രഹത്തെ വിലകുറച്ച് കാണിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് വര്ജിക്കേണ്ടതാണ്. സുഖവിവരമോ സാമ്പത്തിക സ്ഥിതിയോ അന്വേഷിച്ചാല് ആ മേഖലയില് താനനുഭവിക്കുന്നമെച്ചപ്പെട്ട അവസ്ഥയോട് യോജിക്കാത്തവിധംനിഷേധാത്മകമായ മറുപടി പറയുന്നവരുണ്ട്.എന്താണ് വിശേഷം എന്ന് ചോദിച്ചാല് അല്ഹംദുലില്ലാഹ് എന്ന് പറയാന് നമുക്ക് സാധിക്കണം. കാരണം ആ വിഷയത്തില് നമ്മുടെതിനെക്കാള് താഴ്ന്ന വിധത്തിലും പ്രതികൂലാവസ്ഥയിലും കഴിയുന്നവരേറെയാണ്. അവരെക്കാള് ഉയരത്തില് നാഥന് നമ്മെ എത്തിച്ചുവല്ലോ എന്നുള്ക്കൊണ്ട് മറുപടി പറയാന് ശ്രമിക്കണം. നിഷേധാത്മക പദപ്രയോഗങ്ങള് ചിലപ്പോഴൊക്കെ അറം പറ്റിപ്പോയിട്ടുണ്ട് എന്നത് നാമോര്ക്കണം. ജീലാനി സ്മരണ ഉണരുന്ന ഈ കാലത്ത് ഒരു പാഠമായി ഇതു നാം സ്വീകരിക്കുക.
ആത്മജ്ഞാനികളിലൊരാളോട് ഒരു ദരിദ്രന് തന്റെ ദുരവസ്ഥയെക്കുറിച്ച് ആവലാതി ബോധപ്പിച്ചു. താന് വലിയ മനഃപ്രയാസത്തിലാണെന്നും അറിയിച്ചു. അപ്പോള് ആത്മജ്ഞാനി അവനോട് ചോദിച്ചു: നീ അന്ധനായി പതിനായിരം ദിര്ഹം ലഭിക്കുന്നത് നിനക്ക് സന്തോഷമാണോ?
ആവലാതിക്കാരന് പറഞ്ഞു: ‘ഇല്ല’
നീ മൂകനായി നിനക്ക് പതിനായിരം ലഭിച്ചാലോ?
‘ഇല്ല’
നീ കൈകാലുകള് ഛേദിക്കപ്പെട്ടവനായി ഇരുപതിനായിരം ലഭിച്ചാലോ?
‘ഇല്ല’
നീ ഭ്രാന്തനായി പതിനായിരം ലഭിച്ചാലോ?
‘ഇല്ലേയില്ല’
അപ്പോള് ആത്മ ജ്ഞാനി പറഞ്ഞു: അമ്പതിനായിരം ദിര്ഹമിനുള്ള സാധനങ്ങള് നിന്റെ അടുത്തുണ്ടായിരിക്കെ (നാഥന് അത് നിനക്ക് സൗജന്യമായി തന്നിരിക്കെ) യജമാനനോട് ആവലാതി ബോധിപ്പിക്കാന്നിനക്കു നാണമില്ലേ? (ഇഹ്യാഅ്).
അലവിക്കുട്ടി ഫൈസി എടക്കര

അന്ധര്‍ക്ക് ആശ്വാസമായി ഹദ്ദാദ് റാത്തീബ് ബ്രൈന്‍ ലിപിയില്‍

അന്ധര്‍ക്ക് ആശ്വാസമായി ഹദ്ദാദ് റാത്തീബ് ബ്രൈന്‍ ലിപിയില്‍
http://www.sirajlive.com/2014/02/08/85731.html

കോഴിക്കോട്: ലോക പ്രശസ്തമായ ഹദ്ദാദ് റാത്തീബ് ഇനി അന്ധര്‍ക്കും പതിവാക്കാം. കോഴിക്കോട് ഫാറൂഖ് കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് തയ്യാറാക്കിയ ഹദ്ദാദ് റാത്തീബ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. അന്ധരായ വിശ്വാസികള്‍ക്ക് വേണ്ടി മര്‍കസില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ബ്രെയ്ല്‍ ലിപിയിന്‍ തയ്യാറാക്കിയ ഹദ്ദാദ് റാത്തീബ് പ്രകാശിതമായത്.

കാഴ്ചയില്ലാത്തതിന്റെ പേരില്‍ ദീന്‍ പഠിക്കാതിരിക്കാന്‍ കഴിയാതെ പോവരുതെന്നും ഖുര്‍ആന്‍ പഠിക്കാനുള്ള അന്ധരുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് ശക്തി പകരണമെന്നും കാന്തപുരം പറഞ്ഞു. അറബിക് ബ്രെയ്ല്‍ ലിപിയില്‍ തയ്യാറാക്കിയിട്ടുള്ള ഹദ്ദാദ് റാത്തീബ് ഇരുപതോളം പേജ് വരും.
അന്ധരുടെ ക്ഷേമത്തിനും ആത്മീയ പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന അന്ധരുടെ കൂട്ടായ്മയാണ് അസ്സ്വബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ്. ഈ സംഘടനയുടെ കീഴില്‍ തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് തൃശൂര്‍ എന്നിവിടങ്ങളില്‍ ബ്രെയ്ല്‍ ലൈബ്രറിയും സ്റ്റഡിസെന്ററുകളും പ്രവര്‍ത്തിക്കുന്നു.

അന്ധരായ പെണ്‍കുട്ടികള്‍ക്ക് തൃശൂരിലെ കുന്നംകുളത്ത് കാഴ്ചയില്ലാത്തവരുടെ നേതൃത്വത്തില്‍ നടക്കുന്ന റെസിഡന്‍ഷ്യല്‍ സ്ഥാപനവും ഉണ്ട്. ഖുര്‍ആന്‍ പഠിക്കാന്‍ കഴിയാത്ത ഒരു ലക്ഷത്തിലതികം കാഴ്ചയില്ലാത്ത വിശ്വാസികള്‍ക്ക് ഹദ്ദാദ് റാത്തീബ് ഉപകാര പ്രദമായിരിക്കുമെന്ന് അസ്സ്വബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് സംസ്ഥാന സെക്രട്ടറി പി.ടി. മുഹമ്മദ് മുസ്ഥഫ മാസ്റ്റര്‍ പറഞ്ഞു.

ഇപ്പോള്‍ പ്രകാശിതമായിരിക്കുന്ന ഹദ്ദാദ് റാത്തീബ് കോപ്പികള്‍ ഫാറൂഖ് കോളേജ് കേന്ദ്രത്തില്‍ നിന്ന് സൗജന്യമായി ലഭിക്കും. കാഴ്ചയില്ലാത്തവര്‍ക്ക് വായിക്കാന്‍ കഴിയുന്ന രൂപത്തില്‍ മൗലിദുകള്‍, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയവ ബ്രയ്ല്‍ ലിപിയില്‍ തയ്യാറാക്കി വരുന്നു.
ചടങ്ങില്‍ പ്രൊഫ.എ.കെ. അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. അസ്സ്വബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ ഹകീം മാറഞ്ചേരി, ട്രഷറര്‍ മുഹമ്മദ് റിയാസ് നല്ലളം സംബന്ധിച്ചു.

Monday, February 10, 2014


ഇളയ രാജയുടെ മകന്‍ യുവന്‍ ശങ്കര്‍രാജ ഇസ്ലാം മതം സ്വീകരിച്ചു




പ്രശസ്ത സംഗീത സംവിധായകന്‍ ഇളയ രാജയുടെ മകന്‍ യുവന്‍ ശങ്കര്‍രാജ ഇസ്ലാം മതം സ്വീകരിച്ചു. ട്വീറ്റിലൂടെയാണ് യുവന്‍ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി യുവാന്‍ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയായിരുന്നു എന്നാണ് യുവനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. യുവന്റെ ഉറ്റ സുഹൃത്ത്‌ പറഞ്ഞത് യുവന്‍ ഒരു പണ്ഡിതന്‍ വഴിയാണ് പുതിയ മതത്തിലേക്ക് അടുത്തതെന്നാണ്. അതെ സമയം യുവന്റെ ഉറ്റ സുഹൃത്തായ എ ആര്‍ റഹ്മാന്റെ ജീവിതം യുവനി സ്വാധീനം ചെലുത്തപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ടൈംസ്‌ ഓഫ് ഇന്ത്യയാണ് വാര്‍ത്ത‍ പുറത്ത് വിട്ടിരിക്കുന്നത്.
‘അല്ലാഹുവിനു സ്തുതി, ഞാനിപ്പോള്‍ ഇസ്ലാം മത വിശ്വാസിയാണ്. ഒന്നര വര്‍ഷത്തോളമായി മുന്‍ ധാരണകള്‍ ഇല്ലാതെ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയായിരുന്നു. എന്റെ പിതാവും കുടുംബവും എന്റെ തീരുമാനത്തെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ‘ എന്നാണ് യുവന്‍ ട്വിറ്റെറില്‍ കുറിച്ചത്.
യുവന്‍ കഴിഞ്ഞ ഒരു മാസമായി ദിനേന 5 നേരം നമസ്കരിക്കുവാന്‍ തുടങ്ങിയതായും ജോലി സമയത്തും അത് പിന്തുടരുന്നതായും യുവനുമായി അടുപ്പമുള്ളവര്‍ ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്റെ പേര് മാറ്റുവാനും യുവന്‍ ആഗ്രഹിക്കുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. താന്‍ മൂന്നാം തവണയും വിവാഹിതനാവാന്‍ വേണ്ടിയാണ് മതം മാറുന്നതെന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത‍ യുവന്‍ ട്വിറ്റെറിലൂടെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതൊരു വ്യാജവാര്‍ത്ത മാത്രമാണെന്ന് യുവാന്‍ ട്വീറ്റ് ചെയ്തു